കഴിഞ്ഞ നാല് വർഷത്തിനിടെ എൻ ഡി എ യിൽ നിന്ന് മുന്നണി ബന്ധം വിട്ടത് 12 കക്ഷികൾ; പ്രതീക്ഷകൾ എല്ലാം അങ്കലാപ്പായി ബിജെപി

2014 - ൽ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം എൻ ഡി എ യിൽ നിന്ന് മുന്നണി ബന്ധം വേര്‍പെടുത്തിയത് 12 കക്ഷികള്‍. ഏറ്റവുമൊടുവില്‍ ഇന്നലെ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍.എല്‍.എസ്.പിയും മുന്നണി ബന്ധം അവസാനിപ്പിച്ചതോടെ വരാനിരിക്കുന്ന ലോക് സഭ തെരഞ്ഞെടുപ്പ് എന്‍.ഡി.എയ്ക്ക് വിശിഷ്യാ ബി.ജെ.പിയ്ക്ക് അഗ്‌നി പരീക്ഷണമാകും.
അടുത്തകാലം വരെ എന്‍.ഡി.എ ക്യാമ്പിലെ കരുത്തരായ സഖ്യകക്ഷിയായ ടി.ഡി.പിയാണ് ഇന്ന് മോദി സര്‍ക്കാരിനെതിരായ ചേരിയെ ഐക്യപ്പെടുത്തുന്നതിനായി കടിഞ്ഞാണ്‍ വലിക്കുന്നത്. ടി.ഡി.പിയ്ക്ക് പിന്നാലെയാണ് ജമ്മു കാശ്മീരിലെ സഖ്യകക്ഷിയായ പി.ഡി.പിയും മുന്നണി വിട്ടത്.
അടുത്ത തവണ ബി.ജെ.പിയ്‌ക്കൊപ്പം ശിവസേന മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അസം ഗണ പരിഷത്, ത്രിപുരയിലെ ഐ.പി.എഫ്.ടി എന്നിവയും ബി.ജെ.പിയുടെ നയപരിപാടികളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ആര്‍.എല്‍.എസ്.പി,ടി.ഡി.പി, പി.ഡി.പി, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (ജിതന്‍ റാം മാഞ്ചി), ജനാധിപത്യ രാഷ്ട്രീയസഭ (സി.കെ ജാനു), സ്വാഭിമാനി പക്ഷ (മഹാരാഷ്ട്ര), ജനസേവാ പാര്‍ട്ടി(പവന്‍ കല്യാണ്‍), ഡി.എം.ഡി.കെ(വിജയകാന്ത്), എ.ഡി.എം.കെ (വൈകോ), പി.എം.കെ(രാംദാസ്), ഹരിയാന ജനഹിത കോണ്‍ഗ്രസ് (കുല്‍ദീപ് ബിഷ്‌ണോയി), ഗൂര്‍ഖ ജനമുക്തി മോര്‍ച്ച. കേരളത്തില്‍ ബി.ഡി.ജെ.എസും മുന്നണി സംവിധാനത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
ശിരോമണി അകാലിദള്‍, ലോക്ജനശക്തി പാര്‍ട്ടി, അപ്‌നാ ദള്‍, ആര്‍.പി.ഐ- അത്താവലെ, എ.ഐ.എന്‍.ആര്‍.സി, എന്‍.പി.പി
https://www.facebook.com/Malayalivartha






















