ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസ് മുന്നേറ്റം... അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെഫലസൂചനകള്‍ പുറത്ത് വന്നപ്പോൾ മോദിയെ മലർത്തിയടിച്ച് ഇനി രാഹുൽ തരംഗം
അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെഫലസൂചനകള്‍ പുറത്ത് വന്നപ്പോൾ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസ് മുന്നേറ്റം. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം ഉറപ്പിച്ചു കോണ്‍ഗ്രസ്. തെലങ്കാനയില്‍ ടിആര്‍എസ് ഭരണം നിലനിര്‍ത്തും. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കോൺഗ്രസ്സ് വിജയം കൊയ്തു. എന്നാല്‍ മിസോറമില്‍ മിസോ നാഷണല്‍ ഫ്രണ്ടാണ് മുന്നിലുള്ളത്. ജനവിധികാത്തിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ശക്തമായ പോരാട്ടമാണ് നടന്നത്. രാജസ്ഥാനില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന് തന്നെയാണ് ആദ്യമണിക്കൂറുകളിലെ വോട്ടെണ്ണല്‍ ഫലം സൂചന നൽകിയത്. ബിജെപിയെ ബഹുദൂരം പിന്നിലാക്കിയാണ് കോണ്‍ഗ്രസ് മുന്നേറിയത്.
അതേസമയം ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും നിര്‍ണായകമായ ജനവിധി, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയസൂചനയാണ് നൽകുന്നത്. ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയത്തിലും പ്രധാനമാണ് തിരഞ്ഞെടുപ്പുഫലം. കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബി.ജെ.പി.യാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാരിനും അഗ്‌നിപരീക്ഷയാണ് ഈ ജനവിധി. പ്രാദേശിക വിഷയങ്ങളോടൊപ്പം ദേശീയപ്രശ്‌നങ്ങളും തിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമായി; വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍, ജി.എസ്.ടി., കാര്‍ഷികമേഖലയിലെ പ്രതിസന്ധി, ആള്‍ക്കൂട്ടക്കൊല തുടങ്ങിയവ. അതിനാല്‍, ഫലം ബി.ജെ.പി.ക്കും പ്രധാനമന്ത്രിക്കും നിര്‍ണായകമാണ്.
രാജസ്ഥാനില്‍ ഫല സൂചനകള്‍ പുറത്ത് വരുമ്ബോള്‍ വന്‍ മുന്നേറ്റമാണ് കോണ്‍ഗ്രസ് നടന്നത്. 123 സീറ്റുകളിലെ ആദ്യഫലം വരുമ്ബോള്‍ 71 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിലാണ്. രാജസ്ഥാനിലെ കോണ്‍ഗ്രസ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ കെ.സി വേണുഗോപാലിനെ അടിയന്തരമായി ജയ്പൂരിലേക്ക് അയച്ച് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റമാണ് കോണ്‍ഗ്രസ് കാഴ്ച വയ്ക്കുന്നത്. ലഭ്യാകുന്ന ഫലസൂചനകള്‍ പ്രകാരം കോണ്‍ഗ്രസ് 90 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ബിജെപി 60 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടുനിന്നത്.
അതേസമയം ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചിരിക്കുകയാണ്. 15 വര്‍ഷം നീണ്ടുന്ന ബിജെപി ഭരണത്തിനാണ് തിരിച്ചടി നേരിടുന്നത്. പ്രമുഖ നേതാക്കള്‍ ആരും തന്നെ ഇല്ലാതെ വോട്ടെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന്‍റെ കുതിപ്പാണ് ആദ്യഫലങ്ങള്‍ പുറത്തുവന്നതോടെ തന്നെ വ്യക്തമായത്. മുഖ്യമന്ത്രി രമണ്‍ സിംഗിന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. സ്വന്തം മണ്ഡലത്തിലും രമണ്‍ സിംഗ് പിന്നിലാണ്. ബിജെപി 32 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. എക്സിറ്റ് പോളുകളുടെ പ്രവചനം ശരിവച്ചുകൊണ്ടായിരുന്നു ഛത്തീസ്ഗഢിൽ മേൽക്കൈയുമായി കോൺഗ്രസ് വിജയം നേടിയത്. ഇഞ്ചോടിഞ്ച് പോരാട്ടം ഛത്തീസ്ഗഢിൽ നടക്കുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചത്. എപ്പോഴും നേരിയ വോട്ട് വിഹിതത്തിൽ അധികാരം മാറുന്ന ഛത്തീസ്ഗഡ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. ബിജെപിയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നവരിൽ ഒരാളാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമൺസിംഗ്. മാവോയിസ്റ്റ് ഭീഷണിയുടെയും പട്ടിണിയുടെയും സംഘർഷങ്ങളുടെയും നാടായ ഛത്തീസ്ഗഡിൽ ഏതാണ്ട് പതിനഞ്ച് വർഷക്കാലമാണ് ബിജെപി പിടിമുറുക്കിയത്. എന്നാൽ ഇത്തവണ ഛത്തീസ്ഗഡിൽ ബിജെപിയുടെ ആ സ്വാധീനം കുറഞ്ഞെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ബിജെപിയും കോൺഗ്രസും സഖ്യങ്ങളൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. 90 സീറ്റുകളിലും ഇരു പാർട്ടികളുടെയും സ്ഥാനാർഥികൾ മത്സരിക്കുന്നു. എന്നാൽ സംസ്ഥാനത്തിന്‍റെ ആദ്യമുഖ്യമന്ത്രിയായ അജിത് ജോഗി ഇത്തവണ സ്വന്തം പാർട്ടിയുമായി ബിഎസ്‍പിയ്ക്ക് ഒപ്പമാണ് കളത്തിലിറങ്ങിയത്. ജനതാ കോൺഗ്രസ് ഛത്തീസ്‍ഗഢ് (ജെസിസി) എന്ന തന്‍റെ പാർട്ടിയും ബിഎസ്‍പിയുമായുള്ള സഖ്യത്തിലൂടെ ജോഗി ലക്ഷ്യമിടുന്നത് ദളിത്, പട്ടികവർഗ, ഗോത്ര വോട്ടുബാങ്കാണ്. ജോഗിയുടെ പാർട്ടിയും അവർ കൊണ്ടുപോകുന്ന വോട്ടും നിർണായകമാവുന്നതും അതുകൊണ്ടു തന്നെ.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റമാണ് കണ്ടത്. കോണ്‍ഗ്രസ് 112 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ ബിജെപി 106 സീറ്റുകളില്‍ മുന്നിട്ടു നിന്നു. ബിഎസ്പി 8, മറ്റുള്ളവര്‍ 4 സീറ്റുകളില്‍ മുന്നിട്ടുനിന്നത്. വളരെ നാടകീയ രംഗങ്ങളിലൂടെയാണ് മധ്യപ്രദേശൈലി വോട്ടെണ്ണൽ കടന്നു പോയത് . ആദ്യം കോൺഗ്രസിന് അനുകൂലമായി വന്നെങ്കിലും പിന്നെ ബിജെപി മുന്നിൽ കയറി. എന്നാൽ വീണ്ടും ബിജെപിയെ കടത്തിവെട്ടി കോൺഗ്രസ്സ് മുന്നേറുകയായിരുന്നു.
അതേസമയം തെലങ്കാനയിൽ പതിവ് പോലെ ടി.ആർ. എസ് തന്നെ വിജയം നേടി. ഈ വിജയം മാറ്റിമറിയ്ക്കാൻ ബിജെപിയ്ക്കും വിജയം ഉറപ്പിച്ച കോൺഗ്രസ്സിനും വിജയിക്കാനായില്ല. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ടിആർഎസിന് തിരിച്ചടി നേരിട്ടിരുന്നു. ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ കോണ്‍ഗ്രസിന്‍റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. എന്നാൽ പിന്നീട് സ്ഥിതിഗതികൾ മാറിമറിയുകയായിരുന്നു.തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായ കാല്‍വകുന്ദല ചന്ദ്രശേഖര റാവു തെലങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള പോരാട്ടങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ റാവു 1983 ല്‍ തെലങ്ക് ദേശം പാര്‍ട്ടിയില്‍ അംഗമായി. അവിഭക്ത ആന്ധപ്രദേശില്‍ എന്‍ ടി രാമറാവു, ചന്ദ്രബാബു നായിഡു സര്‍ക്കാരുകളില്‍ മന്ത്രിയായി തിളങ്ങിയ ശേഷമാണ് തെലങ്കാന പ്രക്ഷേഭത്തിന്റെ മുന്‍നിരയിലേക്കെത്തുന്നത്. തെലുഗുദേശം പാര്‍ട്ടിക്കും കോണ്‍ഗ്രസിനും നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനത്ത് ഇരുവരും ഒന്നിച്ച് നിന്നിട്ടും ടിആര്‍എസ് കുതിപ്പിനെ തടയാനായില്ല. കോണ്‍ഗ്രസ്-ടിഡിപി ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ ടിആര്‍എസിന് ഗുണമാക്കി മാറ്റാന്‍ റാവുവിന് സാധിച്ചു. കോണ്‍ഗ്രസ് ബാന്ധവത്തില്‍ കലാപമുയര്‍ത്തിയ ടിഡിപി നേതാക്കളെ പാളയത്തിലെത്തിച്ച് മത്സരിപ്പിച്ചതിലും റാവുവിന്റെ തന്ത്രങ്ങള്‍ ദൃശ്യമാണ്. ഒപ്പം നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനം നൂറ് ശതമാനം ശരിയായിരുന്നുവെന്ന് തെളിയിക്കാനും.
അതേസമയം മിസോറാമിലും കോണ്‍ഗ്രസിന് തിരിച്ചടിയായി എംഎന്‍എഫിന് മുന്നേറ്റം.രാജ്യത്ത് ഭൂരിഭാഗം സംസ്ഥാനങ്ങളും കഴിഞ്ഞ തവണ കോണ്‍ഗ്രസിനെ കെെവെടിഞ്ഞപ്പോഴും ചേര്‍ത്ത് പിടിച്ച മിസോറാം ഈ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനെ കെെവെടിയുന്ന സ്ഥിതിയായിരുന്നു. മിസോറാം നാഷണല്‍ ഫണ്ട് (എം എന്‍എഫ്) വ്യക്തമായ ഒരു മുന്നേട്ടമാണുണ്ടായത്. ഭരണവിരുദ്ധവികാരവും പാര്‍ട്ടിക്കളുള്ളിലെ പ്രശ്നങ്ങളും പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി മാറിയെന്ന് പറയാം.
രാജസ്ഥാനിലും മധ്യപ്രദേശിലും കടുത്ത ഭരണവിരുദ്ധവികാരമാണ് ബി.ജെ.പി.ക്ക് നേരിടേണ്ടിവന്നത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജയ്ക്കുനേരെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാര്‍ട്ടിയുടെ സംസ്ഥാനദേശീയ തലങ്ങളില്‍നിന്നുള്ള ഉള്‍പ്പാര്‍ട്ടി എതിര്‍പ്പും ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha