തോല്‍വിയെക്കുറിച്ചുള്ള ചോദ്യത്തിനു മുൻപിൽ ഉത്തരമുട്ടി; തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മാധ്യമങ്ങളെ കണ്ട് മോഡി...

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിച്ച് നരേന്ദ്രമോഡി. തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മോഡി മാധ്യമങ്ങളെ കണ്ടത്. പാർലമെൻറ് അംഗങ്ങളിൽ വിശ്വാസവും ബഹുമാനവുമർപ്പിച്ച് പാർലമെൻറ് ശൈത്യകാല സമ്മേളനവുമായി മുന്നോട്ടു പോവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
പാർലെമൻറിൽ ചർച്ചകളും നടപടിക്രമങ്ങളും സുഗമമായി നടക്കുന്നതിന് എല്ലാ പാർട്ടികളുടെയും സഹകരണം തേടുന്നുവെന്നും മോദി പറഞ്ഞു. പാർലമെൻറ് സമ്മേളനത്തിെൻറ ആദ്യദിനം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതേസമയം തെരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മുമ്ബില്‍ ഒഴിഞ്ഞുമാറുകയും ചെയ്തു. 'ഈ സെഷന്‍ വളരെ പ്രധാനപ്പെട്ടതാണ്. പൊതുജനങ്ങളെ സംബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പല വിഷയങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. പാര്‍ലമെന്റിലെ എല്ലാ അംഗങ്ങളും ഈ വികാരം മാനിച്ചുകൊണ്ട് മുമ്ബോട്ടുപോകുമെന്ന വിശ്വാസം എനിക്കുണ്ട്. എല്ലാ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടത്താനാണ് ഞങ്ങളുടെ ശ്രമം.' എന്നു പറഞ്ഞുകൊണ്ട് നന്ദിയറിയിച്ചശേഷം തിരിഞ്ഞു നടക്കുകയാണ് മോഡി ചെയ്തത്. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ചില ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും അദ്ദേഹം അതൊന്നും മാനിക്കാതെ തിരിഞ്ഞു നടക്കുകയായിരുന്നു.
സഭകളിൽ പ്രധാന വിഷയങ്ങളിൽ ചർച്ചകൾ നടക്കേണ്ടതുണ്ട്. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ തങ്ങൾ തയാറാണ്. പ്രതിപക്ഷം ഉയർത്തുന്ന കാര്യങ്ങളിൽ പരിഹാരത്തിന് സർക്കാർ ശ്രമിക്കുമെന്നും മോദി പറഞ്ഞു. ജനുവരി എട്ടു വെരയാണ് ശീതകാലസമ്മേളനം നടക്കുക. റഫാൽ യുദ്ധവിമാന ഇടപാട്, ആർ.ബി.െഎ ഗവർണർ ഉർജിത് പേട്ടലിെൻറ രാജി തുടങ്ങിയ വിഷയങ്ങൾ ഇരുസഭകളെയും ചൂടുപിടിപ്പിക്കും.
അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെഫലസൂചനകള്‍ പുറത്ത് വന്നപ്പോൾ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസ് മുന്നേറ്റം. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം ഉറപ്പിച്ചു കോണ്‍ഗ്രസ്. തെലങ്കാനയില്‍ ടിആര്‍എസ് ഭരണം നിലനിര്‍ത്തും. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കോൺഗ്രസ്സ് വിജയം കൊയ്തു. എന്നാല്‍ മിസോറമില്‍ മിസോ നാഷണല്‍ ഫ്രണ്ടാണ് മുന്നിലുള്ളത്. ജനവിധികാത്തിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ശക്തമായ പോരാട്ടമാണ് നടന്നത്. രാജസ്ഥാനില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന് തന്നെയാണ് ആദ്യമണിക്കൂറുകളിലെ വോട്ടെണ്ണല്‍ ഫലം സൂചന നൽകിയത്. ബിജെപിയെ ബഹുദൂരം പിന്നിലാക്കിയാണ് കോണ്‍ഗ്രസ് മുന്നേറിയത്.
അതേസമയം ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും നിര്‍ണായകമായ ജനവിധി, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയസൂചനയാണ് നൽകുന്നത്. ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയത്തിലും പ്രധാനമാണ് തിരഞ്ഞെടുപ്പുഫലം. കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബി.ജെ.പി.യാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാരിനും അഗ്‌നിപരീക്ഷയാണ് ഈ ജനവിധി. പ്രാദേശിക വിഷയങ്ങളോടൊപ്പം ദേശീയപ്രശ്‌നങ്ങളും തിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമായി; വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍, ജി.എസ്.ടി., കാര്‍ഷികമേഖലയിലെ പ്രതിസന്ധി, ആള്‍ക്കൂട്ടക്കൊല തുടങ്ങിയവ. അതിനാല്‍, ഫലം ബി.ജെ.പി.ക്കും പ്രധാനമന്ത്രിക്കും നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha






















