കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു മുന്നില്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷം തകൃതി; ബി.ജെ.പി ഓഫീസുകള്‍ എല്ലാം ആളൊഴിഞ്ഞ അവസ്ഥയിൽ... കോണ്‍ഗ്രസ് അധികാരത്തിലേക്ക്

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയാണ് അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്ത്‌വന്നതുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവന്നതോടുകൂടി ബിജെപി അധികാരത്തില്‍ ഇരുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവരുന്നുവെന്നാണ് സൂചനകള്‍. ഒന്നര പതിറ്റാണ്ടോളം ബിജെപി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളാണ് മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍. ഇതില്‍ ഛത്തീസ്ഢില്‍ കോണ്‍ഗ്രസ് കേവലഭൂരിക്ഷമായ 46 സീറ്റിനും മുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഇവിടെ കേവല ഭൂരിപക്ഷം നേടി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നാണ് ഇത് തെളിയിക്കുന്നത്.
അതേസമയം അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കാവുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ ബി.ജെ.പി ആസ്ഥാനത്ത് കനത്ത മൗനമാണ്. ബി.ജെ.പി ഓഫീസുകള്‍ എല്ലാം ആളൊഴിഞ്ഞ അവസ്ഥയിലാണ്. എന്നാല്‍ കോണ്‍ഗ്രസ് ആകട്ടെ കൈവിട്ട സംസ്ഥാനങ്ങള്‍ തിരിച്ചുപിടിച്ച ആത്മവിശ്വാസത്തിലാണ്.
കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു മുന്നില്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷം തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കൂട്ടരും കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന്റെ മുറിവുമായി ആണ് ശീതകാല സമ്മേളനത്തിന്റെ തുടക്ക ദിനമായ ഇന്ന് പാര്‍ലമെന്റില്‍ എത്തിയിരിക്കുന്നത്. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിച്ച് നരേന്ദ്രമോഡി. തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മോഡി മാധ്യമങ്ങളെ കണ്ടത്. പാർലമെൻറ് അംഗങ്ങളിൽ വിശ്വാസവും ബഹുമാനവുമർപ്പിച്ച് പാർലമെൻറ് ശൈത്യകാല സമ്മേളനവുമായി മുന്നോട്ടു പോവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
പാർലെമൻറിൽ ചർച്ചകളും നടപടിക്രമങ്ങളും സുഗമമായി നടക്കുന്നതിന് എല്ലാ പാർട്ടികളുടെയും സഹകരണം തേടുന്നുവെന്നും മോദി പറഞ്ഞു. പാർലമെൻറ് സമ്മേളനത്തിെൻറ ആദ്യദിനം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതേസമയം തെരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മുമ്ബില്‍ ഒഴിഞ്ഞുമാറുകയും ചെയ്തു. 'ഈ സെഷന്‍ വളരെ പ്രധാനപ്പെട്ടതാണ്. പൊതുജനങ്ങളെ സംബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പല വിഷയങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. പാര്‍ലമെന്റിലെ എല്ലാ അംഗങ്ങളും ഈ വികാരം മാനിച്ചുകൊണ്ട് മുമ്ബോട്ടുപോകുമെന്ന വിശ്വാസം എനിക്കുണ്ട്. എല്ലാ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടത്താനാണ് ഞങ്ങളുടെ ശ്രമം.' എന്നു പറഞ്ഞുകൊണ്ട് നന്ദിയറിയിച്ചശേഷം തിരിഞ്ഞു നടക്കുകയാണ് മോഡി ചെയ്തത്. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ചില ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും അദ്ദേഹം അതൊന്നും മാനിക്കാതെ തിരിഞ്ഞു നടക്കുകയായിരുന്നു.
അതേസമയം, ഈ തെരഞ്ഞെടുപ്പ് ഫലം ഒരു ട്രെന്‍ഡ് മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പ്രതികരിച്ചു. മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ചു വര്‍ഷം ബി.ജെ.പി ഭരിച്ച മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ അപ്രമാദിത്യം അട്ടിമറിച്ചാണ് കോണ്‍ഗ്രസ് 115 സീറ്റുകളില്‍ ലീഡ് ചെയ്യുന്നത്.
230 സീറ്റുകളില്‍ ബി.ജെ.പി 103 സീറ്റുകളിലും ബി.എസ്.പി എട്ട് സീറ്റുകളിലും മറ്റുള്ളവര്‍ നാലിടത്തുമാണ് മുന്നിട്ടു നില്‍ക്കുന്നത്. ബി.ജെ.പിയുടെ പ്രമുഖ മന്ത്രിമാര്‍ എല്ലാംതന്നെ ഇതിനകം പരാജയമറിഞ്ഞുകഴിഞ്ഞു. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ രാജസ്ഥാനും ഛത്തീസ്ഗഡും കോണ്‍ഗ്രസിലേക്ക് മാറിക്കഴിഞ്ഞു. 199 അംഗ രാജസ്ഥാനില്‍ 102 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ഭരണമുറപ്പിച്ചു കഴിഞ്ഞു.
ബി.ജെ.പി 79 സീറ്റുകളിലേക്ക് ചുരുങ്ങി. ബി.എസ്.പി മൂന്നിടത്തും മറ്റുള്ളവര്‍ 15 ഇടത്തുമാണ്. ഛത്തീസ്ഗഡില്‍ 90 സീറ്റുകളില്‍ കോണ്‍ഗ്രസ് 57 സീറ്റുകള്‍ പിടിച്ചെടുത്ത് വ്യക്തമായ ഭൂരിപക്ഷം നേടി. ബി.ജെ.പി 25 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെട്ടപ്പോള്‍, മറ്റുള്ളവര്‍ എട്ടിടത്ത് വിജയിച്ചു. മിസോറാമില്‍ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിയാണ് എടുത്തുപറയേണ്ടത്. 40 അംഗ മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് 27 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് ഏഴ് സീറ്റുകളിലേക്ക് ചുരുങ്ങി. മറ്റുള്ളവര്‍ ആറ് സീറ്റുകളിലും എത്തി. തെലങ്കാനയിലാകട്ടെ ബി.ജെ.പിയും കോണ്‍ഗ്രസും പച്ചതൊട്ടില്ല. 119 അംഗ നിയമസഭയില്‍ ടി.ആര്‍.എസ് 84 ഇടത്തും കോണ്‍ഗ്രസ് 26 ഇടത്തും ലീഡ് ചെയ്യുമ്പോള്‍ തെലുങ്കുദേശം പാര്‍ട്ടിക്ക് ഒരുസീറ്റുപോലും ലഭിച്ചില്ല. മറ്റുള്ളവര്‍ ഒമ്പതിടത്ത് ലീഡ് ചെയ്യുന്നു.
നരേന്ദ്ര മോദിക്ക് തങ്ങളുടെ ബദല്‍ രാഹുല്‍ തന്നെയാണെന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. പ്രിയങ്കയെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം പഴങ്കഥയായിരിക്കുന്നു. ഇനിയിപ്പോള്‍ പപ്പുവില്ല. പപ്പുവിന്റെ അസ്തമനവും രാഹുലിന്റെ ഉദയവുമാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha






















