അഞ്ച് സംസ്ഥാനങ്ങളിലായി 678 മണ്ഡലങ്ങൾ , 8500-ഓളം സ്ഥാനാർഥികൾ .ജനവിധി പറയുന്നു ഇനി കോൺഗ്രസ്സ് ഭരിക്കും . 2019 ൽ അതിശക്തനാകാൻ കാത്തിരുന്ന മോദിക്ക് കാലിടറുന്നതിന്റെ വ്യക്തമായ സൂചനകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത് . മൂന്നു സുപ്രധാന സംസ്ഥാനങ്ങളില്‍ ബി.ജെ.പി സമാനതകളില്ലാത്ത തോല്‍വിയിലേക്കാണ് നീങ്ങുന്നത് മാറിമറിഞ്ഞ ലീഡ് നിലയ്ക്കൊടുവില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പിച്ചു. 200 അംഗനിയമസഭയില്‍ 101 സീറ്റുകള്‍ വിജയിച്ച കോണ്‍ഗ്രസ് , നിയമസഭയിലേക്ക് ജയിച്ച എട്ടോളം സ്വതന്ത്ര എംഎല്‍എമാരേയും ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. തിരഞ്ഞെടുപ്പില്‍ ലീഡ് ചെയ്തു നില്‍ക്കുന്ന എട്ട് പേരില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് വിമതരാണ് എന്നതിനാല്‍ ഇവരുമായുള്ള സഖ്യം ഫലപ്രദമാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന.2003 മുതൽ രമൺ സിങ് മുഖ്യമന്ത്രിയായി തുടരുന്ന ചത്തിസ്ഗഡിലും സ്ഥിതി വ്യത്യസ്തമല്ല . ഇവിടെയും കോണ്‍ഗ്രസ് തിരിച്ചു വരവിന്‍റെ പാതയില്‍ . പതിനഞ്ച് വർഷമായി ബിജെപിയുടെ കോട്ടയായ ചത്തിസ്ഗഡില്‍ ഭരണത്തുടര്‍ച്ച പ്രവചിച്ച എകിസിറ്റ് പോളുകള്‍ തള്ളിയാണ് കോണ്‍ഗ്രസ് രാജസ്ഥാനിലും ഛത്തീസ്ഗഡിലും സ്ഥാനമുറപ്പിച്ചത് . രാജ്യത്ത് ബിജെപിയുടെ പതനം ആരംഭിച്ചു കഴിഞ്ഞെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്‍റണി പറഞ്ഞു. . അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നത് ഇക്കാര്യമാണെന്നും എകെ ആന്‍റണി പറഞ്ഞു. ബി.ജെ.പിയുടെ വിജയത്തിന്റെ രഥം നിര്‍ത്തിയിട്ടിരിക്കുന്നതായാണ് നിലവിലെ അവസ്ഥ സൂചിപ്പിക്കുന്നതെന്ന് ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത് പരിഹസിച്ചു രാജ്യത്ത് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളെല്ലാം ഭരിച്ചിരുന്നത് ബിജെപിയാണ്. എന്നാൽ ഇപ്പോഴുള്ള വിജയം ശക്തമായ മോദി വിരുദ്ധ തരംഗമാണെന്നു തന്നെയാണ് പൊതുവായുള്ള വിലയിരുത്തലുകൾ .കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ മോദിയുടെ പ്രഭാവത്താൽ ബി.ജെ.പി നിര്‍ണായക വിജയങ്ങള്‍ എഴുതിച്ചേര്‍ത്ത ഇടങ്ങളാണ് ഈ സംസ്ഥാനങ്ങളൊക്കെയും എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് 230 അംഗ നിയമസഭയാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ ലോക്സഭാ മണ്ഡലങ്ങള്‍ ഉള്ളതും മധ്യപ്രദേശിലാണ്. കേന്ദ്രപദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി വിജയം നേടാമെന്ന പ്രതീക്ഷയാണ് മധ്യപ്രദേശില്‍ ബിജെപിയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ജ്യോതിരാധിത്യ സിന്ധ്യയും കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥും രണ്ടും കല്‍പ്പിച്ച് ഇറങ്ങിയതോടെയാണ് കാര്യങ്ങള്‍ തകിടം മറഞ്ഞത്.2014 ല്‍ ആണ് നരേന്ദ്ര മോദി ബി.ജെ.പി കേന്ദ്ര സര്‍ക്കാരിന്‍റെ ചുക്കാന്‍ പിടിക്കാന്‍ തുടങ്ങിയത്. പിന്നീട് മോദിയുടെ പ്രഭാവലയത്തിൽ ബി ജെ പിയുടെ ഇമേജ് പതിൻ മടങ്ങ് വർധിച്ചിരുന്നു. നരേന്ദ്ര മോദിഅധികാരത്തിൽ വന്നതിനു ശേഷം ബി.ജെ.പി നേരിടുന്ന ഏറ്റവും വലിയ തോല്‍വിയായിരിക്കുമിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഈ തോൽവിയുടെ പൊള്ളലിന് ചൂടേറുമെന്നു ഉറപ്പ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയും ഗ്രാമങ്ങളില്‍ ബി.ജെ.പിയുടെ വേര് ഇളകിയതും മോഹന വാഗ്ദാനങ്ങളുടെ പച്ചയായ ലംഘനവും കര്‍ഷകരുടെ ദുരിതവുമൊക്കെയാണ്ബി ജെ പിയുടെ അടിത്തറ തകര്‍ത്തത്.കര്‍ഷകരെ ബി.ജെ.പി തീര്‍ത്തും അവഗണിച്ചു എന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇത് മൊത്തത്തിൽ ബി ജെ പിയുടെ ജനസമ്മതി കുറയ്ക്കുകയും ചെയ്തു. രാജസ്ഥാനിലെ കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിലൂടെ ശ്രദ്ധയാകര്‍ഷിച്ച സി.പി.എം ന് രണ്ടു സീറ്റുകൾ കിട്ടിയതും മോദിയുടെ കർഷക വിരുദ്ധ നിലപാടിനേറ്റ പ്രഹരമാണ്. ഛത്തീസ്‍ഗഢില്‍ 2013ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 10 സീറ്റിന്റെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട ഭരണമാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. വിജയം സുനിശ്ചമാണെന്ന് ഉറപ്പിച്ചിരുന്ന ബി.ജെ.പിക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയായിരുന്നു ഈ തെരഞ്ഞെടുപ്പ് . ഈ അഞ്ചു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പുകള്‍ നേരിട്ടു നയിച്ചത് നരേന്ദ്രമോദി തന്നെ ആയിരുന്നു. പക്ഷെ മോദി മുന്നോട്ട് വെച്ച നയങ്ങളും, പരിപാടികളുമെല്ലാം വിപരീത ഫലങ്ങളാണ് കണ്ടത്. നോട്ടു നിരോധനത്തില്‍ തുടങ്ങിയ ഭരണ വിരുദ്ധ വികാരം കർഷരുടെ അതൃപ്തിയിലും ജി എസ ടി യിലും തട്ടി ആളിക്കത്തി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മധ്യപ്രദേശിന്റെ തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയ കര്‍ഷക മാര്‍ച്ചില്‍ നിന്ന് ബിജെപി തിരിച്ചറിവു നേടിയില്ല. ഗ്രാമങ്ങളിലെ ഇന്ത്യയെ കാണാന്‍ മോദിക്കു കഴിഞ്ഞില്ല എന്നതും പരാജയത്തിന്റെ ആക്കം കൂട്ടി . .ഇനി ഈ തോല്‍വികളുടെ ഉത്തരവാദിത്വം മോദി സ്വയമേറ്റെടുക്കണം. അഞ്ചിടത്തും അടി തെറ്റിയ ബിജെപിയുടെ പരാജയം പൂര്‍ണ്ണമായും മോദി വിരുദ്ധത തന്നെയാണ്