മധ്യപ്രദേശിലെ ബിജെപി നേരിട്ട കനത്ത തോല്‍വിയുടെ പരിപൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു;പരാജയം ഏറ്റെടുത്ത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രാജിവെച്ചു
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേരിട്ട കനത്ത തോല്‍വിയുടെ പരിപൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ . രാജ്ഭവനിൽ ഗവർണർ ആനന്ദിബെൻ പാട്ടേലിനെ സന്ദർശിച്ച് ചൗഹാൻ രാജിക്കത്ത് സമർപ്പിച്ചത്തിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഞാന്‍ ഇപ്പോള്‍ സ്വതന്ത്രനായി. രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കി കഴിഞ്ഞു. മധ്യപ്രദേശിലെ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രമാണ്. കമല്‍നാഥ് ജിയ്ക്ക് എന്റെ എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുകയാണ്.”- ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
മധ്യപ്രദേശില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെന്നും അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശ വാദം ഉന്നയിക്കാന്‍ കഴിയില്ലെന്നും ശിവരാജ് സിങ് ചൗഹാന്‍ നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം, വിമത കോൺഗ്രസ് എം.എൽ.എമാരെ കൂടി ഉൾപ്പെടുത്തി എ.കെ. ആന്‍റണിയുടെ അധ്യക്ഷതയിൽ പാർലമെന്‍ററി പാർട്ടി യോഗം ചേരുമെന്ന് കോൺഗ്രസ് വ്യക്താവ് ശോഭ ഒാജ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി കമൽനാഥ് കൂടിക്കാഴ്ച നടത്തുമെന്നും ശോഭ പറഞ്ഞു.
https://www.facebook.com/Malayalivartha