'ഡോഗ് ലൗവേഴ്‌സ് ഗ്രൂപ്പിലെ മെമ്പറായി പരിചയപ്പെട്ട് വിവാഹിതയായ യുവതിയുമായി ചാറ്റിങ്ങും, വാട്സാപ്പിൽ വീഡിയോ കോളും: കൊടുമ്പിരികൊണ്ട പ്രണയത്തിനിടെ നേരിൽ കാണാനെത്തി, ബലാത്സംഗത്തിനിരയാക്കി നഗ്നദൃശ്യങ്ങളും കിടപ്പറ ദൃശ്യങ്ങളും പകർത്തി- ഒന്നരവർഷത്തെ പീഡനത്തിനിടെ യുവതി ഏഴ് മാസം ഗര്‍ഭിണി
സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട് വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്ത് നാല്പതുകാരൻ. നഗ്നദൃശ്യങ്ങളും കിടപ്പറ ദൃശ്യങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തി ഒന്നര വര്‍ഷത്തോളം പ്രതി യുവതിയെ ബലാത്സംഗം ചെയ്ത് വരികയായിരുന്നു. സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കി. ഇപ്പോള്‍ ഏഴ് മാസം ഗര്‍ഭിണിയാണ് യുവതി.
മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്വാടിലെ ഹിഞ്ചെവാടിയിലാണ് സംഭവം. നാല്‍പ്പതുകാരനായ സായ്‌നാഥ് ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നായകളെ ഇഷ്ടപ്പെടുന്നവര്‍ക്കായുള്ള ഗ്രൂപ്പ് 'ഡോഗ് ലൗവേഴ്‌സ്' ല്‍ ഇരുവരും അംഗമായിരുന്നു. ഗ്രൂപ്പില്‍ നിന്നുമാറി ഇരുവരും സ്വകാര്യ ചാറ്റിംഗ് തുടങ്ങി. സംസാരം പിന്നീട് സൗഹൃദത്തിന് വഴിയൊരുക്കി. പിന്നീട് ഇരുവരും വീഡിയോ ചാറ്റിംഗും ആരംഭിച്ചു.
ഇരുവരും തമ്മില്‍ വീഡിയോ കോളിലൂടെ അല്ലാതെ കണ്ടിരുന്നില്ല. ഒരിക്കല്‍ പ്രതി യുവതിയെ നേരില്‍ കാണാനായി ക്ഷണിച്ചു. ഇത് സ്വീകരിച്ച് യുവതി ഹോട്ടലില്‍ എത്തി. ഇവിടെ വെച്ച് യുവതിയെ സായ്‌നാഥ് ആദ്യമായി ബലാത്സംഗം ചെയ്ചതു. കിടപ്പറ രംഗങ്ങളുടെ ദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പി്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്തു.
ഒന്നര വര്‍ഷത്തോളമായി കൊടിയ പീഡനം നേരിട്ട് വരികയായിരുന്ന യുവതി സഹിക്കാതായതോടെ പോലീസില്‍ പരാതിയുമായി എത്തുകയായിരുന്നു. പ്രതിയില്‍ നിന്നും സായ്‌നാഥില്‍ തനിക്കൊരു കുഞ്ഞ് പിറക്കാന്‍ പോകുന്ന വിവരവും യുവതി പൊലീസിനോട് പറഞ്ഞു.
വിവാഹിതയായ താന്‍ പേടി കാരണമാണ് സംഭവത്തെക്കുറിച്ച് ഇതുവരെ പുറത്ത് പറയാതിരുന്നത്. കൂടാതെ വിവരം പുറത്തറിയിച്ചാല്‍ യുവതിയുടെ കുടുംബാംഗങ്ങളെ കൊല്ലുമെന്നും സായ്‌നാഥ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിനുശേഷം ഒളിവില്‍ പോയ സായ്‌നാഥിനുവേണ്ടി അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha