കാരാട്ട് പക്ഷത്തിനെതിരെ ഗുരുതര ആരോപണവുമായി അബ്‌ദുള്ളക്കുട്ടി

സി.പി.എമ്മിലെ പ്രകാശാ കാരാട്ട് വിഭാഗം ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായിൽ നിന്നും കൈക്കൂലിയായി വാങ്ങിയത് 100 കോടി എന്ന് കോൺഗ്രസ് നേതാവ് എ.പി.അബ്‌ദുള്ളക്കുട്ടിയുടെ ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർക്കാൻ വേണ്ടിയായിരുന്നു ഇതെന്നും പറയുന്നുണ്ട്. .
മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയുടെ വിജയം സുനിശ്ചിതമാക്കുകയായിരുന്നു ലക്ഷ്യം. ഇക്കാര്യം സീതാറാം യെച്ചൂരി വിഭാഗം തന്നെ പാർട്ടിയിൽ ഉന്നയിക്കാൻ ഒരുങ്ങുകയാണ്. ഇക്കാര്യം ഡൽഹിയിലെ പഴയ സഖാക്കൾ തന്നോട് വെളിപ്പെടുത്തിയതായും അബ്‌ദുള്ളക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ
CPM ലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായിൽ നിന്ന് കൈപറ്റിയത് 100 കോടി . മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് BJP യുടെ വിജയം സുനിശ്ചിതമാക്കാൻ കോൺഗ്രസ്സ് വിരോധത്തിന്റെ പേരിൽ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
സീതാംറാം യച്ചൂരി വിഭാഗം തന്നെ പാർട്ടിക്കകത്ത് ഉന്നയിക്കാൻ ഒരുങ്ങുന്നു എന്നാണ് പഴയ ദില്ലി സഖാക്കളിൽ നിന്ന് കിട്ടുന്ന ഞ്ഞെട്ടിപ്പിക്കുന്ന വിവരം. രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർത്തികളെ നിർത്തി നാല് ലക്ഷത്തോളം മതേതരവോട്ടുകൾ ശിഥിലമാക്കി.
ഈ സംസ്ഥാനത്ത് മൂന്ന് സീറ്റിൽ BJP യെ ജയിപ്പിച്ച് കൊടുത്തത്
cpm സാന്നിദ്ധ്യമാണ്. രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തിൽ BJP യിലെ
ദർവേ ന്ദ്രകുമാർ തൊട്ടടുത്ത കോൺഗ്രസ്സിലെ വിനോദ് കുമാറിനെ തോൽപ്പിച്ചത് 278 വോട്ട് നാണ്. CPM സ്ഥാനാർത്ഥി ഇവിടെ മാത്രം 2659 മതേതര വോട്ടുകളാണ് പിടിച്ചത്
ഭൂരിപക്ഷ സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാർട്ടിക്ക് കോടികൾ കിട്ടുന്ന ഒരു ഉഗ്രൻ ഗെയ്മാ ണ് ഇവർ പയറ്റിയത്
cpm പാർട്ടി കോൺഗ്രസ്സിൽ വലിയ തർക്കങ്ങൾക്ക് ഒടുവിൽ
എടുത്ത അടവ് നയം എന്തായിരുന്നു?BJP വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസ്സുമായി പോലും യോജിക്കണം ,,ഈ പാർട്ടി തത്വമാണ് പ്രകാശ് കരാട്ട് പിണറായി ഗ്രൂപ്പുകൾ അമിത് ഷാക്ക് മുന്നിൽ അടിയറ വെച്ചത്. ഇതിന് cpm വലിയ വില കൊടുക്കേണ്ടി വരും
തീർച്ച
ഇങ്ങനെയാണ് ഫേസ്ബുക് പോസ്റ്റ് അവസാനിക്കുന്നത്
https://www.facebook.com/Malayalivartha






















