യുവാക്കളുടെ ഭാവി തുലക്കുന്ന പബ്ജി ഗെയിം നിരോധിക്കണമെന്ന് വിദ്യാര്‍ഥി സംഘടന. പരീക്ഷകളില്‍ മാര്‍ക്ക് കുറയുന്നതിന്റെ പ്രധാനകാരണം ഈ ഗെയിം
ഇന്ത്യയില്‍ പബ്ജി ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടന -അടുത്തിടെ ബമ്പര്‍ ഹിറ്റായ ആക്ഷന്‍ അഡ്വഞ്ചര്‍ ഗെയിം പബ്ജി ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യം. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ അഡ്വഞ്ചര്‍ ഗെയിമിന് ഇന്ന് ഇന്ത്യയില്‍ ആരാധകരേറെയാണ്. കാശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനാണ് പബ്ജി നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്ലെയേഴ്സ് അൺനോൺ ബാറ്റിൽ ഗ്രൗണ്ട് എന്നതിന്‍റെ ചുരുക്കമാണ് പബ് ജി.ലോകത്ത് എവിടെയിരുന്നും സ്വന്തം കൂട്ടുകാരോടൊപ്പം ഈ ഗെയിമില്‍ പങ്കാളിയാകാം എന്നാഥാണ് ഇതിനെ കുട്ടികൾക്കിടയിൽ പ്രിയങ്കരമാക്കി മാറ്റിയത്. ഗെയിമില്‍ നമ്മളോടൊപ്പം കളിക്കുന്നവരുമായി സംസാരിച്ച് കളിക്കാം എന്ന പ്രത്യേകത കൂടി ഈ കളിക്കുണ്ട്.
. ഇതിലെ ഒരോ ഘട്ടത്തിലും നേടുന്ന പൊയന്‍റ് ഉപയോഗിച്ച് കൂട്ടുകാരെ സഹായിക്കാന്‍ സാധിക്കും. ഓരേ സമയം ശ്രദ്ധയും ടീം അംഗം എന്ന മികവും പ്രകടിപ്പിക്കേണ്ടതാണ് ഈ ഗെയിം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും PUBG MOBILE ഡൗണ്‍ലോഡ് ചെയ്യാം. ഏതാണ്ട് 1ജിബിയുടെ അടുത്തുള്ള ഫയലാണ് ഇത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തന്നെ 4.5 റൈറ്റിംഗുണ്ട്.
മയക്കുമരുന്നുകള്‍ക്ക് സമമായി യുവതീ-യുവാക്കള്‍ ഈ ഗെയിമില്‍ അടിമപ്പെടുന്നുവെന്നും, അടുത്തിടെ നടന്ന പരീക്ഷകളില്‍ പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷയിലെ തോല്‍വികള്‍ക്കും മോശം പ്രകടനങ്ങള്‍ക്കും കാരണം പബ്ജിയാണെന്നുമാണ് ഇവര്‍ വാദിക്കുന്നത്.യുവാക്കള്‍ 24 മണിക്കൂറും ഒന്നും ചെയ്യാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചിരിക്കുന്ന പ്രവണത അപകടകരമാം വണ്ണം വളർന്നിരിക്കുന്നു എന്നും ജമ്മു-കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ അബ്രാര്‍ അഹമ്മദ് ഭട്ട് പരാതിപ്പെട്ടു. യുവാക്കളുടെ ഭാവി തുലക്കുന്ന ഗെയിം എന്നാണു അദ്ദേഹം ഈ ഗെയിമിനെ വിശേഷിപ്പിച്ചത്
ഗവര്‍ണര്‍ സത്യപാല്‍ നായ്കിനാണ് അസോസിയേഷന്‍ പരാതി നല്‍കിയത്. എന്നാല്‍ ഇതേ സമയം ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഗെയിം നിര്‍മാതാക്കളായ ടെന്‍സെന്റ് തയാറായില്ല.
https://www.facebook.com/Malayalivartha