2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വൻ അട്ടിമറി നടന്നു; ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ നിർമ്മാണത്തിൽ പങ്കാളിയായ യു.എസ് സൈബർ വിദഗ്ധന്റെ വെളിപ്പെടുത്തലിൽ ഞെട്ടി രാജ്യം

രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങവേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ ഹാക്കർ രംഗത്തെത്തിയിരിക്കുകയാണ്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വൻ അട്ടിമറി നടന്നതായി അമേരിക്കൻ ഹാക്കറുടെ വെളിപ്പെടുത്തൽ. ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇ.വി.എം) നിർമാണത്തിൽ പങ്കാളിയായ യു.എസ് സൈബർ വിദഗ്ദൻ സൈദ് ഷുജയുടേതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ലണ്ടനിൽ ഇയാൾ നടത്തിയ വാർത്താ സമ്മേളനത്തിന്റെ പിൻനിരയിൽ കോൺഗ്രസ് നേതാവ് കപിൽ സിപലും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ രൂപകൽപ്പന ചെയ്‌തത് താനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സെയിദ് ഷുജാ തിരഞ്ഞെടുപ്പിൽ കൃത്രിമത്വം നടത്തിയെന്ന് ബി.ജെ.പി നേതാവായിരുന്ന ഗോപിനാഥ് മുണ്ടേക്ക് അറിയാമായിരുന്നുവെന്നും വെളിപ്പെടുത്തി. ഇക്കാര്യം മറ്റുള്ളവരുടെ വെളിപ്പെടുത്തുമെന്ന് ഭയന്ന് സ്വന്തം പാർട്ടിക്കാർ തന്നെയാണ് അദ്ദേഹത്തെ കൊന്നതെന്നും ഹാക്കർ ആരോപിക്കുന്നു. മുതിർന്ന ബി.ജെ.പി നേതാവും നരേന്ദ്ര മോദി സർക്കാരിലെ മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടേയെ റോഡ് അപകടത്തിലൂടെയാണ് വധിച്ചത്. 2014ൽ മോദി ജയിച്ചതിന് രണ്ടാഴ്‌ചയ്‌ക്ക് ശേഷമാണ് മുണ്ടേ മരിക്കുന്നത്.
തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രത്തിൽ തിരിമറികൾ സാധ്യമാണെന്നാണ് വെളിപ്പെടുത്തൽ. ലണ്ടനിൽ നടന്ന ഹാക്കത്തണിലാണ് ഹാക്കർ ഈ സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും തിരിമറി നടന്നിട്ടുണ്ടെന്നും ഹാക്കർ പറയുന്നു.
ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയെ സ്വന്തം പാർട്ടിക്കാർ തന്നെ കൊലപ്പെടുത്തിയെന്നും ഹാക്കർ ആരോപിക്കുന്നു. ഇതിന് തന്റെ കയ്യിൽ തെളിവുകളുണ്ടെന്നും ഇക്കാര്യം ഉടൻ തന്നെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുമെന്നും ലണ്ടനിൽ നടന്ന ഇ.വി.എം ഹാക്കത്തോൺ പരിപാടിയിൽ ഇയാൾ വ്യക്തമാക്കി.
വീഡിയോ കോൺഫറൻസ് വഴി യോഗത്തിൽ സംസാരിച്ച ഷുജ ഏതാനും ദിവസങ്ങൾക്ക് മുൻപ് താൻ ആക്രമിക്കപ്പെട്ടുവെന്നും വെളിപ്പെടുത്തി. കോൺഗ്രസ് നേതാവ് കപിൽ സിബലും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇവിഎമ്മുകൾ ഹാക്ക് ചെയ്യാൻ ലോക്കൽ ഫ്രീക്വൻസി സിഗ്നലുകൾ നൽകി ടെലികോം ഭീമൻ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ബി.ജെ.പിയെ സഹായിച്ചു. ഇവിഎമ്മുകൾ ഹാക്ക് ചെയ്യാൻ കഴിയുമോ എന്ന് അറിയാനായി എസ്.പി, ബി.എസ്.പി, ആം ആദ്മി പാർട്ടി എന്നിവരടക്കം തന്നെ സമീപിച്ചതായും അവർ വെളിപ്പെടുത്തി.
അതേസമയം, ഹാക്കറുടെ ആരോപണങ്ങളിൽ ഉടൻ പ്രതികരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ലണ്ടനിൽ നടന്ന വാർത്താ സമ്മേളനം വിശദമായി പഠിച്ച ശേഷം പ്രതികരിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























