ഫിറോസ് ഗാന്ധി ന്യൂനപക്ഷ സമുദായത്തില്‍പെടുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി പോകാറില്ല; വിവാദപരാമർശവുമായി യുപി മന്ത്രി മുഹ്‌സിന്‍ റാസ

മുത്തച്ഛന്‍ ഫിറോസ് ഗാന്ധി ന്യൂനപക്ഷ സമുദായത്തില്‍പെടുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പോകാറില്ലെന്ന ആരോപണവുമായി യുപി ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഹ്‌സിന്‍ റാസ.
ഫിറോസ് ഗാന്ധി ഒരു അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയപ്രവര്‍ത്തകനും സ്വതന്ത്രസമര സേനാനിയുമാണ്. സ്വതന്ത്ര്യസമരത്തില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.
പക്ഷെ അദ്ദേഹത്തിന്റെ ശവകൂടീരം സന്ദര്‍ശിക്കാന്‍ ആരും പോകാറില്ല. അദ്ദേഹത്തിന്റെ പൗത്രന്‍ രാഹുല്‍ ഗാന്ധിയ്ക്ക് പ്രയാഗ് രാജിലെ ശവകുടീരം സന്ദര്‍ശിക്കാന്‍ സമയമില്ല. ഫിറോസ് ഗാന്ധി ന്യൂനപക്ഷ സമുദായത്തില്‍ നിന്നായതുകൊണ്ടാണ് അദ്ദേഹത്തെ അവഗണിക്കുന്നത്.
ഞങ്ങളുടെ സര്‍ക്കാര്‍ ഇത് ഒരു രാഷ്ട്രീയ പ്രശ്‌നമായിട്ട് ഉപയോഗിക്കുകയല്ല. രാജ്യത്തിന്റെ അവസ്ഥ ഇതാണെന്നുള്ളതിന്റെ വ്യക്തമായ തെളിവാണ് ഇത്. പ്രയാഗ് രാജിലെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം മരുഭൂമി പോലെയായി.
അദ്ദേഹത്തെ പോലെയുള്ള ഒരു വ്യക്തിയുടെ ശവകുടീരം എവിടെ സ്ഥിതി ചെയ്യുന്നുവെന്ന് ജനങ്ങള്‍ക്ക് അറിയുക പോലുമില്ല. രാഹുല്‍ ഗാന്ധി ഒരിക്കലെങ്കിലും അവിടം സന്ദര്‍ശിച്ച് അദ്ദേഹത്തോട് ആദരവ് കാണിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. മുഹ്‌സിന്‍ റാസ പറഞ്ഞു.എന്നാല്‍ റാസയുടെ പ്രസ്താവന പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്നും അഴിമതി ഉള്‍പ്പെടെ ധാരാളം പരാതികള്‍ മന്ത്രിക്ക് നേരെ ഉയരുന്നുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് ഷീസാന്‍ ഹൈദര്‍ തിരിച്ചടിച്ചു.
https://www.facebook.com/Malayalivartha























