പണം വില്ലനായി തർക്കം മൂത്തപ്പോൾ സുഹൃത്തിനെ വെട്ടിനുറുക്കി ക്ലോസറ്റില്‍ തള്ളി; മൃതദേഹാവശിഷ്ടങ്ങള്‍ ഓടയില്‍ കുടുങ്ങിയതോടെ കളി മാറി... ഗണേഷിനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ പോലീസ് സംഘം ഫ്ളാറ്റിലെത്തിയപ്പോള്‍ ഉണ്ടായിരുന്ന അസഹ്യമായ ദുർഗന്ധം കൊണ്ടെത്തിച്ചത് ക്രൂരമായ കൊലപാതക കഥയിലേക്ക്...

സുഹൃത്തുക്കളുടെ ഇടയിലുണ്ടായ പണത്തെ ചൊല്ലിയുള്ള തര്‍ക്കം കൊണ്ടെത്തിച്ചത് ക്രൂരമായ കൊലപാതകത്തിലേക്ക്. പിന്റുവില്‍നിന്നും ഗണേഷ് നേരത്തെ ഒരുലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഇതില്‍ 40000 രൂപ മാത്രമാണ് തിരിച്ചുനല്‍കിയത്. ബാക്കി പണം ആവശ്യപ്പെട്ട് പിന്റു പലതവണ ഗണേഷിനെ സമീപിച്ചെങ്കിലും തിരിച്ചുകിട്ടിയില്ല.
തുടര്‍ന്ന് ജനുവരി 15-ന് പിന്റു വിളിച്ചത് പ്രകാരം പിന്റുവിന്റെ വാടക ഫ്‌ളാറ്റിലെത്തിയ ഗണേഷുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പണത്തെച്ചൊല്ലി തര്‍ക്കം മൂര്‍ച്ഛിച്ചതോടെ പിന്റു ഗണേഷിനെ പിടിച്ചുതള്ളിയപ്പോള്‍ ഇയാള്‍ ചുമരില്‍ തലയിടിച്ച് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. ഗണേഷ് മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ പിന്റു മൃതദേഹങ്ങള്‍ വെട്ടിനുറുക്കി കഷണങ്ങളാക്കി. പിന്നീട് ഇവയെല്ലാം ഫ്ളാറ്റിലെ ശുചിമുറിയില്‍ ക്ലോസറ്റില്‍ ഉപേക്ഷിക്കുകയും ചെയ്തു.
എന്നാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഓടയില്‍ കുടുങ്ങികിടന്നതോടെയാണ് കൊലപാതകരഹസ്യം പുറംലോകമറിഞ്ഞത്. ഗണേഷിനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ പോലീസ് സംഘം ഫ്ളാറ്റിലെത്തിയപ്പോള്‍ അസഹ്യമായ ദുര്‍ഗന്ധമുണ്ടായിരുന്നു. തുടര്‍ന്ന് ഫ്ളാറ്റിലും പരിസരത്തും പരിശോധന നടത്തിയപ്പോഴാണ് ഓടയില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഗണേഷിന്റെ സുഹൃത്ത് പിന്റു കിസാന്‍ ശര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha





















