Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു

റഫാല്‍ യുദ്ധവിമാനത്തിനായി ഫ്രാന്‍സുമായി നടത്തിയ കരാര്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി;കേന്ദ്ര സര്‍ക്കാര്‍ ഭഗീരഥപ്രയത്നം ചെയ്ത് ഒതുക്കിയ റഫാല്‍ ആരോപണം വീണ്ടും വെളിച്ചത്തിലേക്കു കൊണ്ടുവന്നതിന്റെ മികവ് ദേശീയ ദിനപത്രമായ ഹിന്ദുവിനും ചെയര്‍മാന്‍ എന്‍ റാമിനും അവകാശപ്പെട്ടത്

09 FEBRUARY 2019 07:00 PM IST
മലയാളി വാര്‍ത്ത

More Stories...

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

റഫാല്‍ യുദ്ധവിമാനത്തിനായി ഫ്രാന്‍സുമായി നടത്തിയ കരാര്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നത് കൂടുതല്‍ വെളിവായിരിക്കുന്നു. രാജ്യസുരക്ഷ പണയം വച്ചുനടത്തിയ ഈ കുറ്റകൃത്യത്തിന്റെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഭഗീരഥപ്രയത്നം ചെയ്ത് ഒതുക്കിയ റഫാല്‍ ആരോപണം വീണ്ടും വെളിച്ചത്തിലേക്കു കൊണ്ടുവന്നതിന്റെ മികവ് ദേശീയ ദിനപത്രമായ ഹിന്ദുവിനും ചെയര്‍മാന്‍ എന്‍ റാമിനും അവകാശപ്പെട്ടതാണ്.

ഇതൊടെ, റഫാല്‍ വിഷയത്തില്‍ നിര്‍മ്മലാ സീതാരാമനെ ഗോദയിലിറക്കി മോദി കളിച്ച കളിയൊക്കെയും പാഴായിത്തീര്‍ന്നിരിക്കുകയാണ്. റഫാലിനെക്കുറിച്ച് പറഞ്ഞാല്‍ രാജ്യദ്രോഹവും സ്ത്രീവിരുദ്ധവും ആകുമെന്നൊക്കെ പറഞ്ഞു പേടിപ്പിച്ച് രാഹുല്‍ ഗാന്ധിയെ വളഞ്ഞിട്ട് ആക്രമിച്ച് ഒരുവിധം ഒതുക്കിക്കൊണ്ടുവന്ന കേസാണ് ഹിന്ദു വീണ്ടും ചികഞ്ഞ് പുറത്തിട്ടിരിക്കുന്നത്.

എന്‍ റാമിന്റെ പേരില്‍ ഹിന്ദു ദിനപത്രത്തില്‍ വന്ന ലേഖനത്തിലൂടെ, ഇതുവരെ നരേന്ദ്രമോദി പറഞ്ഞ ന്യായവാദങ്ങളൊക്കെ പൊളിക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയുടെ രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി മോഡി സര്‍ക്കാര്‍ റഫാല്‍ ഇടപാടില്‍ ഇടപെട്ടുവെന്നാണ് ഹിന്ദുവിന്റെ വെളിപ്പെടുത്തല്‍. വിമാനനിര്‍മ്മാതാക്കളായ ദസോള്‍ട്ട് കമ്പനിക്കുവേണ്ടി ഫ്രഞ്ച് സര്‍ക്കാരിന്റെ ഗ്യാരണ്ടി കരാറില്‍ ഇല്ല. ഇതു നേടുന്നതിനു വേണ്ടി വാദിച്ച ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അതൊഴിവാക്കിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതിനു തെളിവായി അന്നത്തെ കേന്ദ്ര പ്രതിരോധ സെക്രട്ടറി ജി മോഹന്‍ കുമാര്‍ പ്രതിരോധ മന്ത്രിക്ക് നല്‍കിയ ഫയല്‍ നോട്ട് സഹിതമാണ് ഹിന്ദു വാര്‍ത്ത നല്‍കിയിരിക്കുന്നത്. ആ കുറിപ്പില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ രാജ്യത്തിനു ദോഷമായി വരുമെന്ന് വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നു. ഇതോടെ, നരേന്ദ്രമോദിയും അദ്ദേഹത്തിനായി പാര്‍ലമെന്റില്‍ വാദിക്കുന്ന നിര്‍മ്മലാ സീതാരാമനും ഇതുവരെ പറഞ്ഞതൊക്കെ നുണയാണെന്ന് തെളിയിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് ഒരിക്കല്‍പ്പോലും റഫാല്‍ ഇടപാടില്‍ ഇടപെട്ടിട്ടില്ല എന്നായിരുന്നു അവരുടെ വാദം.

റഫാല്‍ക്കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഇടപെടലുകള്‍ക്ക് സമാന്തരമായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നതിലുള്ള പ്രതിഷേധമാണ് പ്രതിരോധ സെക്രട്ടറി കത്തില്‍ നടത്തിയിരിക്കുന്നത്. "ഫ്രഞ്ച് സര്‍ക്കാരുമായുള്ള സമാന്തര ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യന്‍ ചര്‍ച്ചാ സംഘത്തിന്റെ ഭാഗമല്ലാത്തവര്‍ ഒഴിഞ്ഞു നില്‍ക്കണമെന്ന് ദയവായി പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിക്കണം” എന്നാണ് പ്രതിരോധ സെക്രട്ടറി കത്തിലൂടെ ആവശ്യപ്പെടുന്നത്. "ഇത്തരം ചര്‍ച്ചകളില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിഞ്ഞു നില്‍ക്കുകന്നതാണ് രാജ്യത്തിന് നല്ലത്. ഈ കരാര്‍ ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നമ്മുടെ നിലപാടിനെ ഇതു ഗുരുതരമായി ബാധിക്കുന്നു”എന്നും കുറിപ്പിലുണ്ട്.

റഫാല്‍ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫിസ് സമാന്തരമായി ഇടപെട്ടെന്ന തെളിവ് പാർലമെന്റിൽ പ്രതിപക്ഷ ബഹളത്തിനു കാരണമായി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലാണ് റഫാല്‍ ഇടപാടില്‍ സമാന്തര ഇടപെടല്‍ നടത്തിയതെന്ന് പ്രതിപക്ഷം സഭയില്‍ വിളിച്ചു പറ‍ഞ്ഞു. മോദി സര്‍ക്കാര്‍ രാജ്യദ്രോഹികളുടേതാണെന്ന് ആരോപണമുയര്‍ന്നു. പുതിയ വെളിപ്പെടുത്തലിന്റെ വെളിച്ചെത്തില്‍ റഫാലില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണം ഉടന്‍ വേണമെന്നും ആവശ്യം ഉയര്‍ന്നു.

എന്നാല്‍, പ്രതിരോധ സെക്രട്ടറിയുടെ കത്തിനെ തള്ളിപ്പറയാന്‍ ഭരണപക്ഷത്തിനു കഴിയാതിരുന്നത് റഫാല്‍ ക്കേസിന്റെ ഗുരുതരാവസ്ഥയുടെ തെളിവായി. പകരം. പ്രതിരോധ സെക്രട്ടറിയുടെ കത്തിന് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നല്‍കിയ മറുപടിയാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നതില്‍ തെറ്റില്ലെന്നും പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നും പരീക്കര്‍ കത്തില്‍ പറഞ്ഞിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിൽ അപാകതയില്ലെന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് ദേശീയ സുരക്ഷാ കൗൺസിലെന്നും അവർ വിശദീകരിച്ചു. അതോടെ, പ്രധാനമന്ത്രിക്ക് റഫാലില്‍ ഇടപാടില്ല എന്ന കല്ലുവച്ച നുണ ഇല്ലാതായിരിക്കുന്നു. ഹിന്ദുവിന്റെ പത്രപവര്‍ത്തന ചരിത്രത്തിലെ വലിയ വിജയമായി ഇതിനെ കണക്കാക്കാം.

എന്നാല്‍, തെളിവ് പുറത്തുകൊണ്ടുവന്ന ഹിന്ദു പത്രത്തെ ആക്രമിക്കാനായിരുന്നു നിര്‍മ്മലാ സീതാരാമന്റെ ശ്രമം. ഈ വാര്‍ത്തയ്ക്കു പിന്നില്‍ ചില താല്‍പര്യങ്ങളുണ്ടെന്നായിരുന്നു അവരുടെ ആരോപണം. അതേസമയം, നിര്‍മ്മലയുടെ ആക്ഷേപത്തിന് ചുട്ട മറുപടിയുമായി ഹിന്ദു പബ്ലിഷിങ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ റാം രംഗത്തെത്തി. തനിക്ക് നിര്‍മലാ സീതാരാമന്റെ കൈയ്യില്‍ നിന്ന് സര്‍ട്ടിഫിക്കറ്റൊന്നും ആവശ്യമില്ല എന്നായിരുന്നു റാമിന്റെ പ്രതികരണം. നിര്‍മ്മല ഇപ്പോള്‍ വലിയ കുഴപ്പത്തിലാണെന്ന് റാം ഓര്‍മ്മിപ്പിച്ചു. അവരത് മറച്ചു വെക്കാനുള്ള ശ്രമത്തിലാണ്. "ഞാന്‍ നിര്‍മലാ സീതാരാമന് നല്‍കുന്ന ഉപദേശം ഇത് മാത്രമാണ്, ഈ കൈമാറ്റത്തില്‍ നിങ്ങള്‍ക്ക് പങ്കില്ല. പിന്നെ എന്തിനാണ് നീതീകരിക്കാന്‍ പറ്റാത്ത ഒന്നിനെ ന്യായീകരിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നത്’. റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ ഇനിയും കൈയിലുള്ള റാം ശക്തമായ ഭാഷയിലാണ് നിര്‍മ്മലയുടെ മുടന്തന്‍ ന്യായങ്ങളോടു പ്രതികരിച്ചത്. മാത്രമല്ല. സുപ്രീം കോടതി വ്യാജമായ വിവരങ്ങള്‍ നല്‍കി മോദി സര്‍ക്കാര്‍ കബളിപ്പിക്കുക ആയിരുന്നുവെന്നും റാം പറഞ്ഞു.

ഇതോടെ മറ്റൊരു വാദവുമായി മോദിസേനയിലെ ആളുകള്‍ രംഗത്തെത്തി. ഇന്ത്യൻ ഭരണസംവിധാനത്തിലെ പ്രധാന അപാകതയായ നടപടിക്രമങ്ങളുടെ മെല്ലെപ്പോക്കു മൂലം റാഫേൽ യുദ്ധവിമാനക്കരാർ വൈകാതിരിക്കാനാണ് പ്രധാനമന്ത്രി ഇടപെട്ടത് എന്നായിരുന്നു ആ വ്യാഖ്യാനം. ഇന്ത്യയുടെ ഉടമ്പടി സംഘത്തിന്റെ ഗതിവേഗം കൂട്ടാനല്ല പ്രധാനമന്ത്രി ഇടപെട്ടത് എന്നായിരുന്നു അതിനു റാമിന്റെ മറുപടി. സമാന്തരമായ ഒരു ഇടപാട് വേറിട്ട് നടത്തുകയായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തത്. അത് ഇന്ത്യയ്ക്കു വലിയ തരിച്ചടിയായി.

അഹിതമായി ഇടപെട്ട് ഫ്രാൻസിന് അനുകൂലമായ രീതിയിൽ കരാര്‍ മാറ്റിയെഴുതിച്ച നരേന്ദ്ര മോദി ഇതൊക്കെച്ചെയ്തത് അനില്‍അംബാനിക്കു വേണ്ടിയായിരുന്നു എന്ന വാദത്തിന് ഇതോടെ വ്യക്തത വന്നിരിക്കുകയാണ്. അന്നത്തെ പ്രതിരോധ മന്ത്രി പരീക്കറിനെപ്പോലും കൊണ്ടുപോകാതെ ഫ്രാന്‍സില്‍ പോയ നരേന്ദ്ര മോദിക്കൊപ്പം അനില്‍ അംബാനിയായിരുന്നു ആ സ്ഥാനത്തുണ്ടായിരുന്നത്. യുദ്ധവിമാനത്തെക്കുറിച്ച് നമ്മളെയൊക്കെപ്പോലെ ചിത്രകഥ വായിച്ചു മാത്രം പരിചയമുള്ള അംബാനി മുതലാളിക്ക് യുദ്ധവിമാനമുണ്ടാക്കാനുള്ള അനുമതിയും അതോടെ ലഭ്യമായി. 30,000 കോടി രൂപയാണ് ഇവിടെ നടന്ന അഴിമതി. കുഴപ്പത്തിലായത് രാജ്യത്തിന്റെ സുരക്ഷയും ഇവിടുത്തെ ജനങ്ങളും. മതിയായ യുദ്ധവിമാനങ്ങളില്ലാതെ രാജ്യത്തിന്റെ പട്ടാളക്കാര്‍ ഇന്നും ജീവിച്ചിരിക്കുന്നത് മറ്റു രാജ്യങ്ങള്‍ നമ്മെ ആക്രമിക്കാത്തതുകൊണ്ടു മാത്രമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (20 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (32 minutes ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (34 minutes ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (38 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (40 minutes ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (1 hour ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (1 hour ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (1 hour ago)

യാത്രകളിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, മിഥുനം, മകരം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്ര  (1 hour ago)

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  (1 hour ago)

കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....  (2 hours ago)

പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം...  (2 hours ago)

'നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു'; പോലീസ് തന്നെ തിരയുന്നത് മാറി നിന്ന് കണ്ട് രസിച്ച് സജി; പിടിയിലാകുന്നതിനു മണിക്കൂറുകൾക്ക് മുന്നേ സംഭവിച്ചത് മറ്റൊന്ന്; പ്രതി ഒളിച്ചിരുന്ന സ്ഥലം  (2 hours ago)

വ​നം​വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച 62കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു  (2 hours ago)

Malayali Vartha Recommends