Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

പുല്‍വാമയിൽ വീണ ചോരക്ക് അതി ശക്തമായ രീതിയിലുള്ള തിരിച്ചടി തന്നെ വേണമെന്ന് കേന്ദ്രസക്കാരിന് മേൽ സമ്മർദ്ദമേറുന്നു. പുൽവാമയിലെ ചോരയ്ക്ക് കണക്ക് ചോദിക്കാതിരിക്കാൻ നമുക്കാവില്ല ..

17 FEBRUARY 2019 12:49 PM IST
മലയാളി വാര്‍ത്ത

പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടിക്ക് ഇന്ത്യ സർവ്വ സജ്ജം ..ജവാന്മാരുടെ ജീവത്യാഗത്തിന് രാജ്യം പകരം ചോദിക്കുന്നത് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ആയിരിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍..പാകിസ്താന്റെ നെഞ്ചിലേക്ക് ശക്തമായ ഒരു മിന്നലാക്രമണം ഏതുനിമിഷവും ഉണ്ടാകാം എന്ന തയ്യാറെടുപ്പിലാണ് നമ്മുടെ സൈന്യം . അവധിയിൽ പോയ ജവാന്മാർ തിരിച്ചെത്തിക്കഴിഞ്ഞു. പുല്‍വാമയിൽ വീണ ചോരക്ക് അതി ശക്തമായ രീതിയിലുള്ള തിരിച്ചടി തന്നെ വേണമെന്ന് കേന്ദ്രസക്കാരിന് മേൽ 

കടുത്ത സമ്മർദ്ദമുണ്ട്
കഴിഞ്ഞ ദിവസം പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ഇന്ത്യയുടെ കരുത്ത് കാട്ടി വ്യോമ സേന യുദ്ധപരിശീനം നടക്കുകയുണ്ടായി. ഏത് സാഹചര്യത്തേയും നേരിടാന്‍ വ്യോമ സേന തയ്യാറാണ് എന്നതിന്റെ തുറന്ന പ്രഖ്യാപനം കൂടെയാണ് ഈ യുദ്ധപരിശീലന പ്രകടനം.

2016 ൽ ഉറിയിലെ ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി നൽകിയത് ശക്തം,ആയ സർജിക്കൽ സ്‌ട്രൈക്കിലൂടെ ആയിരുന്നു . അര്‍ധരാത്രി പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ കമാന്‍ഡോകള്‍ മിന്നലാക്രമണം നടത്തി. ഭീകരരുടെ കേന്ദ്രങ്ങള്‍ തകര്‍ത്തു. വാഹനങ്ങളും ആയുധപ്പുരകളും തകര്‍ത്തു. 45 ഭീകരരെ ആണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഇന്ത്യന്‍ കമാന്‍ഡോകള്‍ കൊലപ്പെടുത്തിയത്. ഉറിയിലെ സൈനിക ക്യാംപിന് നേരെ നടന്ന പാക് ആക്രമണത്തില്‍ നമ്മുടെ 17 ജവാന്മാരാണ് കൊല്ലപ്പെട്ടത്

തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ അതിർത്തിയിലും കശ്മീരിനുള്ളിലും സൈന്യത്തിന് രാഷ്ട്രീയ നേതൃത്വം പൂർണ്ണസ്വാതന്ത്ര്യം നല്കിയിട്ടുണ്ട്. അതെ സമയം കശ്മീരിൽ സുരക്ഷ ഉറപ്പാക്കുക എന്നതിനാണ് ഇന്ത്യ ആദ്യ പരിഗണന നൽകുന്നത്. കശ്മീരി യുവാക്കൾക്കിടയിൽ മതമൗലിക വാദം എത്ര ആഴത്തിൽ പടരുന്നു എന്ന സൂചന അദിൽ അഹമ്മദ് ധർ എന്ന യുവാവ് ഒറ്റയ്ക്ക് നടത്തിയ ഈ ചാവേർ ആക്രമണം വ്യക്തമാക്കുന്നുണ്ട് . ഒപ്പം പാകിസ്ഥാൻ നിഴൽ യുദ്ധം ശക്തമാക്കുന്നതിന്‍റെ സൂചനയും കാണാം. രാജ്യത്ത് ഭീകരവാദം ശക്തമാകുമ്പോൾ സർക്കാരിന് വെറുതേയിരിക്കാനാകില്ല. വളരെ ശക്തമായ ഒരു മറുപടി കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിഷയമാകുമെന്ന് സർക്കാരിനറിയാം. അതുകൊണ്ട് തന്നെ പാക് സൈന്യത്തിന് അവരുടെ മണ്ണിൽ സമാന തിരിച്ചടി നല്കുക എന്നത് സർക്കാരിന് നിലനിൽപ്പിന്റെ പ്രശനം കൂടിയാണ്

കരസേനയുടെ നേതൃത്വത്തില്‍ രാജ്യത്തെ എല്ലാ സേനകളേയും ഏകോപിപ്പിച്ച് കൊണ്ടായിരിക്കും ഇത്തവണ തിരിച്ച് ആക്രമണം നടത്തുക. അതും തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിക്കാനാണ്‌ തീരുമാനം . ഇത് മിന്നലാക്രമണത്തിന് സമാനമായ ആക്രമണം തന്നെയായിരിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്

ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണത്തിൽ പാകിസ്ഥാന്‍റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും അന്താരാഷ്ട്ര ഏജൻസികൾക്ക് ഇന്ത്യ കൈമാറും.പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയിൽ വെച്ചു ജെയെ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ പുൽവാമയിൽ ഇന്ത്യൻ സേനയെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകളും ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന ശബ്ദ സന്ദേശം പാക് സൈനിക ആശുപത്രിയിൽ നിന്നും ജെയ്ഷെ മുഹമ്മദ് ക്യാമ്പിലേക്ക് മസൂദ് അയച്ചതിന്‍റെ തെളിവും ആണ് ഇന്ത്യ കൈമാറുന്നത്

സൈന്യത്തിന്‍റെയും ഒരു രാജ്യത്തിന്‍റെ മുഴുവനും ആത്മവിശ്വാസവും തകരാതെ കാക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ് . സത്യത്തിൽ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കശ്മീര്‍ നയം പാളിയത് അടിവരയിടുന്നതുകൂടിയാണ് പുല്‍വാമ ഭീകരാക്രമണം... ചെറിയ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തിയത് ആണ് ഇപ്പോൾ തിരിച്ചടിയായത് .പുല്‍വാമ ഭീകരാക്രമണത്തിന് ഒരു കാരണം സുരക്ഷാ വീഴ്ച്ച തന്നെ ആണെന്നതിൽ സംശയമില്ല. .

2017 നവംബറില്‍ മസൂദ് അസഹറിന്‍റെ അനവന്തിരവന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പകരം വീട്ടുമെന്ന് അന്ന് അസഹര്‍ പ്രഖ്യാപിച്ചിരുന്നു. പകരം വീട്ടാനായി താലിബാന്‍ ഭീകരരുടെ പരിശീലകനെ ഇന്ത്യയിലേയ്ക്ക് അയച്ചതിനെക്കുറിച്ച് വാര്‍ത്തകളുമുണ്ടായിരുന്നു. കശ്മീരില്‍ യുവാക്കള്‍ കൂടുതലായി ഭീകരവാദത്തിലേയ്ക്ക് തിരിയുന്നുവെന്ന് കരസേന തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. എന്നാൽ ഇതൊന്നും വേണ്ട ഗൗരവത്തോടെ എടുത്തില്ല. യുവാക്കള്‍ വഴി തെറ്റുന്നത് കൃത്യമായി നിരീക്ഷിക്കാനും കഴിഞ്ഞില്ല. ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഭീകരാക്രമണത്തിലും മറ്റുമായി 2015 ജനുവരി 1 മുതല്‍ കഴിഞ്ഞ നവംബര്‍ 30വരെ ജീവന്‍ നഷ്ടമായത് 231 അര്‍ധസൈനികര്‍ക്കാണ്.
മാറിയ ലോകസാഹചര്യങ്ങളില്‍ പാക്കിസ്ഥാനെതിരെ നീങ്ങുന്നതിന് ഇന്ത്യയ്ക്കു മുന്നില്‍ ഒരുപാട് പരിമിതികളുണ്ട്. എന്നാല്‍ എന്തെങ്കിലും ഒന്ന് ചെയ്യാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന സമ്മര്‍ദ സാഹചര്യവും മോദിക്കുമുന്നിലുണ്ട്. എന്തായാലും ശക്തമായ ഒരു തിരിച്ചടി തന്നെ ഉണ്ടാകുമെന്നുറപ്പ്. അതിനായി ഒരുക്കങ്ങൾ പൂർത്തിയായി വരുന്നുമുണ്ട്. സുരക്ഷാ കാരണങ്ങളാൽ വിശദംശങ്ങൾ സൈനിക നേതൃത്വം പുറത്തുവിടുന്നില്ലെന്നു മാത്രം

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മികച്ച നടിമാരില്‍ ഒരാളുമായിരുന്ന ബി. സരോജ ദേവി അന്തരിച്ചു  (5 minutes ago)

സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...  (25 minutes ago)

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും  (36 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി....  (45 minutes ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (54 minutes ago)

6 പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ തള്ളി  (1 hour ago)

സംസ്ഥാനത്ത് ആകെ 609 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍  (1 hour ago)

18 ദിവസത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ശുഭാംശുവും സംഘവും  (1 hour ago)

.താല്‍ക്കാലിക വിസിമാരുടെ കാലാവധി 6 മാസത്തില്‍ കൂടുതലാകരുത്...  (2 hours ago)

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (9 hours ago)

Couple arrives with four-year-old child to buy cannabis  (9 hours ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (9 hours ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (9 hours ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (9 hours ago)

Malayali Vartha Recommends