Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

പാർലമെന്റ് ആക്രമണം മുതൽ പുൽവാമ ആക്രമണം വരെ; ജെയ്‌ഷെയുടെ ഭീകരവാദത്തിന്റെ മുഖം ഇങ്ങനെ

17 FEBRUARY 2019 04:23 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ 12 വര്‍ഷങ്ങളായി നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കൊണ്ട് ജെയ്‌ഷെ മൊഹമ്മദിന്റെ ഉന്നത നേതാക്കളെ ഇല്ലാതാക്കിയതോടെ ജെയ്‌ഷെ മൊഹമ്മദിനെ തുടച്ചു നീക്കിയതായാണ് സുരക്ഷാ സേന വിശ്വസിച്ചിരുന്നത്. ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധത്തെ ഇടയ്ക്കിടെ വഷളാക്കുവാന്‍ ഇടയാക്കിയിരുന്നത് എന്നും ജെയ്‌ഷെ മൊഹമ്മദിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. കശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണത്തില്‍ , ഇക്കഴിഞ്ഞ ഫെബ്രുവരി 14 നു , 40 സി ആര്‍ പി എഫ് സൈനികര്‍ ക്കു ജീവാപായം വരുത്തിയ ആക്രമണത്തോടെ വീണ്ടും അവര്‍ക്കു ഇന്ത്യ പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞിരിയ്ക്കുന്നു .

ജെയ്‌ഷെ മൊഹമ്മദിന്റെ സ്ഥാപകനായ മൗലാനാ മസൂദ് അസറിനെ മറ്റുള്ളവരുടെ കണ്ണില്‍ നിന്നും വേര്‍തിരിച്ചു സൂക്ഷിയ്ക്കുന്നത് പാകിസ്താനാണെന്നും അതിനു ചൈനയുടെ പിന്തുണ ഉണ്ടെന്നും ഉള്ളത് പരസ്യമായ രഹസ്യമാണ് . 2001ലെ പാര്‍ലമെന്റ് ആക്രമണം,2016 ലെ പത്താന്‍ ്‌കോട് എയര്‍ബേസ് ആക്രമണം, 2016 സെപ്റ്റംബറില്‍ നടന്ന ഉറി ആക്രമണം എന്നിവ എല്ലാം മസൂദ് അസറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടന്നത് . അടുത്തിടെ നടന്ന എല്ലാ ആക്രമണങ്ങളിലും ജെയ്‌ഷെയുടെ കൈ ഉണ്ടെന്നു സംശയിയ്ക്കത്തക്കതായ കാരണങ്ങള്‍ ഉണ്ട് .

അഫ്ഘാനിസ്ഥാനില്‍ പാകിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന താലിബാന്‍ തീവ്രവാദികള്‍ ചര്‍ച്ചയ്ക്കായി മുന്നോട്ടു വന്ന സമയത്താണ് ഇപ്പോഴത്തെ ആക്രമണം എന്നതു പ്രത്യേകം ശ്രദ്ധേയമാണ്. ജെയ്‌ഷെയ്ക്കു അഫ്ഘാന്‍ താലിബാനുമായി അടുത്ത ബന്ധമാണുള്ളത് . വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിനൊടുവില്‍ സമാധാനം അന്വേഷിച്ചു ചര്‍ച്ചകള്‍ക്കായി മുന്നിട്ട് ഇറങ്ങിയ മദ്ധ്യസ്ഥര്‍ക്ക് നല്‍കിയ വ്യക്തമായ സന്ദേശമാണ് സി ആര്‍ പി എഫ് സൈനികര്‍ക്കു നേരെ നടന്ന ആക്രമണമെന്നാണ് വിലയിരുത്തപ്പെടുന്നത് .

ഹിസ്ബുള്‍ മുജാഹിദീന്‍ , ലഷ്‌കര്‍ ഇ തയ്ബ എന്നിവ കഴിഞ്ഞാല്‍ ഇപ്പോള്‍ കാശ്മീര്‍ താഴ്‌വരയില്‍ ഏറ്റവും പ്രബലമായ സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ് എന്നാണ് സുരക്ഷാ സേന പറയുന്നത് . എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും താഴ്വരയില്‍ നടന്ന മിക്കവാറും എല്ലാ ആക്രമങ്ങളുടെയും പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് മാത്രമായിരുന്നു . കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംഘടനയുടെ 40ഓളം അംഗങ്ങളും ഉന്നത കമാന്‍ഡര്‍മാരും സൈനിക നീക്കത്തില്‍ കൊല്ലപ്പെട്ടിട്ടും അവരുടെ ആക്രമണ വീര്യത്തിനു ഒരു കുറവും വന്നിട്ടില്ലെന്നാണ് ഇപ്പോഴത്തെ ആക്രമണം തെളിയിയ്ക്കുന്നത് .

കാശ്മീര്‍ പോലീസിന്റെ പക്കലുള്ള രേഖകള്‍ കാണിയ്ക്കുന്നത് താഴ്വരയില്‍ ജെയ്‌ഷെ മൊഹമ്മദിന്റെ 56 തീവ്രവാദികള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നാണ് . അവരില്‍ 23 പേര്‍ തദ്ദേശീയരും 33 പേര്‍ പാകിസ്ഥാനികളുമാണെന്നാണ് പോലീസ് പറയുന്നത് .ഇവരിലെ 21 പേര്‍ ഉത്തര കശ്മീരിന്റെ വിവിധ ജില്ലകളിലാണ് തങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതത്രേ . ഈ 21 പേരില്‍ 19 പേരും വിദേശികളാണ് . തെക്കന്‍ കാശ്മീരില്‍ 35 ജെയ്‌ഷെ ഭീകരവാദികളാണുള്ളത് .അവരില്‍ 21 പേരും തദ്ദേശീയരാണ് . എന്നാല്‍ മധ്യ കാശ്മീര്‍ ജില്ലയില്‍ ജെയ്‌ഷെയ്ക്കു വലിയ സ്വാധീനം ഇല്ലെന്നാണ്്് കണക്കുകൂട്ടുന്നത.

കഴിഞ്ഞ വര്‍ഷത്തെ ഇന്റലിജന്‍സ് റിപ്പോട്ടു വിലയിരുത്തുന്നത, ലഷ്്്കര്‍ തീവ്രവാദികള്‍ക്കും അവരുടെ നേതാക്കക്കള്‍ക്കും എതിരെയുള്ള അന്താരാഷ്ട്രനിരീക്ഷണം ശക്തമാക്കിയതിനെ തുടര്‍ന്നാവണം ജെയ്‌ഷെ, ഭീകരാക്രമണത്തിന്റെ മുന്‍ നിരയിലേക്ക് വരുന്നതെന്നാണ. ഇപ്പോള്‍ നടത്തിയത് പോലുള്ള ആക്രമണം സുരക്ഷാ സേനയെ പിന്‍വലിയാന്‍ ഇടയാക്കുമെന്നും മറ്റു ഭീകര സംഘടനകള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിയ്ക്കാന്‍ അവസരം ഉണ്ടാക്കുമെന്നും കരുതിയുള്ളതാവാനാണ് സാധ്യത എന്നാണ് കരുതപ്പെടുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഗൂഢാലോചന നടത്തിയെന്ന് രൂക്ഷവിമര്‍ശനവുമായി വിജയ്  (3 hours ago)

സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം താല്കാലികമായി നിറുത്തിവച്ചു  (3 hours ago)

പത്താം വയസ്സില്‍ സണ്ണി ലിയോണിന്റെ മകളുടെ നേട്ടം കണ്ട് ഞെട്ടി ആരാധകര്‍  (4 hours ago)

പാലക്കാട് പൂരാഘോഷത്തിനിടെ സംഘര്‍ഷം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍  (4 hours ago)

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരുക്ക്  (5 hours ago)

ന്യൂസിലന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലില്‍  (5 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (5 hours ago)

ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ  (5 hours ago)

ഇറാൻ യുദ്ധക്കപ്പൽ 'ഐആർഐഎസ് ഡെന'യെ മുക്കിയത് യുഎസ് മുങ്ങിക്കപ്പൽ; ആക്രമണം സ്ഥിരീകരിച്ചു  (5 hours ago)

പ്രവാസികള്‍ക്ക് ആശ്വാസമായി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍  (5 hours ago)

തങ്ങളുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ഇറാൻ അംബാസഡറെ തുർക്കി വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ട്  (5 hours ago)

ഹോർമുസ് കടലിടുക്കിൽ മാൾട്ടയുടെ പതാക വഹിച്ച കപ്പലിന് നേരെ ആക്രമണം. കപ്പലിലെ 24 ജീവനക്കാരെയും രക്ഷിച്ചു  (5 hours ago)

സഞ്ജുവിനെ പ്രശംസിച്ച് ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍  (6 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (7 hours ago)

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (7 hours ago)

Malayali Vartha Recommends