ഇന്ത്യയെ കടൽ മാർഗം ആക്രമിക്കാൻ അയൽ രാജ്യത്ത് ഭീകരരെ പരിശീലിപ്പിക്കുന്നു എന്നുള്ളതിന് വ്യക്തമായ സൂചനകൾ കിട്ടിയതായി നാവികസേന മേധാവി അഡ്മിറൽ സുനിൽ ലാംബ പറഞ്ഞു. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ഏഴ് മിസൈലുകളാണ് പാക്കിസ്ഥാൻ ഇസ്‌ളാമാബാദിൽ തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ

ഇന്ത്യ -പാക് സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രാജ്യത്തേക്ക് കടൽ മാ൪ഗം ഭീകര൪ എത്തുമെന്ന് നാവിക സേന മുന്നറിയിപ്പ് നൽകുന്നു . ഇന്ത്യയെ കടൽ മാർഗം ആക്രമിക്കാൻ അയൽ രാജ്യത്ത് ഭീകരരെ പരിശീലിപ്പിക്കുന്നു എന്നുള്ളതിന് വ്യക്തമായ സൂചനകൾ കിട്ടിയതായി നാവികസേന മേധാവി അഡ്മിറൽ സുനിൽ ലാംബ പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ അതിർത്തിയിൽ പരസ്പരം പോർവിളിക്കുന്നത് യുദ്ധമായി പരിണമിച്ചാൽ പാക്കിസ്ഥാൻ ആദ്യം ലക്ഷ്യം വയ്ക്കുക കേരളം അടങ്ങുന്ന ദക്ഷിണ ഇന്ത്യയെ ആയിരിക്കുമെന്ന് ഉറപ്പാണ്.
കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ഏഴ് മിസൈലുകളാണ് പാക്കിസ്ഥാൻ ഇസ്‌ളാമാബാദിൽ തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇസ്ലാമാബാദിൽ നിന്നും കന്യാകുമാരി വരെ എത്താൻ ശേഷിയുള്ളതാണ് ചൈനീസ് നിർമ്മിതമായ ഈ മിസൈലുകളെന്നാണ് റിപ്പോർട്ട്. അയ്യായിരം കിലോ വരെ സ്‌ഫോടക വസ്തുക്കൾ നിറച്ചുവച്ചിരിക്കുന്ന ഈ മിസൈലുകൾ മാത്രം മതി കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ തകർത്തു കളയാനെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
38,863 കിലോമീറ്റർ ദൂരമുള്ള കേരളത്തെ തകർക്കാൻ രണ്ട് മിസൈലുകൾ മാത്രം മതിയെന്നാണ് ഇപ്പോൾ പാക്കിസ്ഥാൻ കണക്ക് കൂട്ടുന്നത്. പാക്ക് സൈന്യത്തിന്റെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. പാക്ക് സൈനിക മേധാവിയ്ക്ക് ഇതു സംബന്ധിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടുകളും നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് ഇതേക്കുറിച്ച് നേരത്തെ ജാഗ്രതാ നിർദ്ദേശം നല്‍കിയിരുന്നു. കടൽമാർഗ്ഗം തീവ്രവാദികളെത്താൻ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് ജാഗ്രതാ നിർദ്ദേശം. ഇന്ത്യ പാക്കിസ്ഥാനിലേയ്ക്ക് ആക്രമണം നടത്തുമ്പോൾ തന്ത്രപ്രധാനമായ മേഖലകളെ ലക്ഷ്യം വയ്ക്കാതെ കേരളം അടക്കമുള്ള സ്ഥലങ്ങളിൽ ആൾ നാശവും വസ്തു നാശവും വരുത്താനാണ് നീക്കം എന്നാണു റിപ്പോർട്ടുകൾ പറയുന്നത്
കടലിൽ അസാധാരണമായ രീതിയിൽ അന്തർവാഹിനികളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് സൂചന ലഭിച്ചാൽ നാവികസേനയെയോ, ഫിഷറീസ് വകുപ്പിനെയോ അറിയിക്കണമെന്നാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.
25- 30 ദിവസം വരെ കടലിൽ മുങ്ങി കിടക്കാൻ ശേഷിയുള്ള അന്തർവാഹിനികൾ ബാറ്ററി ചാർജ്ജിംഗിനായി മുകൾത്തട്ടിലേക്ക് വരുന്നത് ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ അറിയിക്കാനാണ് നിർദ്ദേശം. ഫിഷറീസ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് വെസ്റ്റേൺ റെയിൽവേ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളത്തില്‍ ഭീകരാക്രമണ സാധ്യത കണക്കിലെടുത്തു കൊച്ചിയില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും പരിസരങ്ങളിലും മറ്റു തിരക്കേറിയ സ്ഥലങ്ങളിലും ഷോഡോ പോലീസിന നിയോഗിച്ചിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ കസ്റ്റഡിയിലെടുക്കാനും വിശദമായി ചോദ്യം ചെയ്യാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശ് പറഞ്ഞു.
വിദേശികള്‍ കൂടുതല്‍ വന്നുപോകുന്ന ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരി പ്രദേശങ്ങളിലും ഷാഡോ പോലീസിനെ വ്യന്യസിച്ചിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ഭീകരാക്രമണം തടയാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് കമ്മീഷണര്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുള്ളതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ബാലാക്കോട്ട് ആക്രമണം രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം മോദി തള്ളി. മിന്നാലാക്രമണം നടക്കുമ്പോള്‍ രാജ്യത്ത് ഏതെങ്കിലും തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നോ എന്ന് മോദി ചോദിച്ചു. കഴിഞ്ഞ 40 വര്‍ഷമായി ഭീകരവാദത്തിന്റെ ഇരകളാണ് നമ്മള്‍. ഭരണത്തെക്കുറിച്ചല്ല മറിച്ച് രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചാണ് ഉത്കണ്ഠപ്പെടുന്നതെന്നും മോദി പറഞ്ഞു
ഇതിനിടെ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചതിനു പിന്നാലെ പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പു നൽകി ഇറാനും മരംഗത്തുവന്നിട്ടുണ്ട്. അയൽരാജ്യങ്ങളുടെ അതിർത്തിയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പാക്കിസ്ഥാനാണെന്ന് ഇറാനിലെ ഐആർജിസി കുദ്സ് ഫോഴ്സ് കമാൻഡർ ജനറൽ ഖ്വാസം സുലൈമാനി പറഞ്ഞു.
https://www.facebook.com/Malayalivartha


























