പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ ഇരുനൂറ്റിയന്‍പതിലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്തി സിങ്ങും പറഞ്ഞതിന് പിന്നാലെ മൗനം വെടിഞ്ഞ് നിര്‍മല സീതാരാമന്‍ ; ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തൽ

പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി നിര്‍മല സീതാരാമന്‍. പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ ഇരുനൂറ്റിയന്‍പതിലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്തി സിങ്ങും പറഞ്ഞതിന് പിന്നാലെ മൗനം വെടിഞ്ഞ് നിര്‍മല സീതാരാമന്‍ പറഞ്ഞിരിക്കുന്നു. 350 പേര്‍ കൊല്ലപ്പെട്ടെന്ന കണക്ക് ബിജെപി കേന്ദ്രങ്ങളില്‍നിന്ന് ആക്രമണദിവസം അനൗദ്യോഗികമായി പുറത്തുവന്നിരുന്നു.വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞത് തന്നെയാണ് കാര്യങ്ങള്‍. കഴിഞ്ഞ 26നു വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞതിങ്ങനെ: ''ബാലാക്കോട്ടില്‍ ജയ്ഷിന്റെ ഏറ്റവും വലിയ പരിശീലനകേന്ദ്രമാണ് ഇന്ത്യ ആക്രമിച്ചത്. ഒട്ടേറെ ജയ്ഷ് ഭീകരരെയും പരിശീലകരെയും സീനിയര്‍ കമാന്‍ഡര്‍മാരെയും ചാവേര്‍ പരിശീലനത്തിലായിരുന്ന ജിഹാദി സംഘങ്ങളെയും ഇല്ലാതാക്കി. എന്നാല്‍ ആക്രമണത്തിന്റെ ആഘാതം സംബന്ധിച്ച ഇന്ത്യന്‍ വിലയിരുത്തല്‍ തെറ്റാണെന്നു സംഭവസ്ഥലം സന്ദര്‍ശിച്ചതായി അവകാശപ്പെട്ടും അല്ലാതെയും പല വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഭീകരര്‍ കൊല്ലപ്പെട്ടതിനു തെളിവില്ലെന്നാണു ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, ലണ്ടനിലെ ജെയിന്‍ ഇന്‍ഫര്‍മേഷന്‍ ഗ്രൂപ്പ്, ഡെയ്‌ലി ടെലിഗ്രാഫ്, ഗാര്‍ഡിയന്‍, റോയിട്ടേഴ്‌സ് തുടങ്ങിയ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും മോദി മറുപടി പറയണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.അതിനുള്ള മറുപടിയുമായി നിര്‍മല വന്നിരിക്കുന്നു. ബാലാക്കോട്ട് ആക്രമണത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ പറഞ്ഞത് ഏകദേശ കണക്കെന്ന് കേന്ദ്രമന്ത്രി വി.കെ സിങ്. ജനവാസമേഖല ഒഴിവാക്കി കൃത്യമായ ഒരു ലക്ഷ്യത്തിലാണ് ആക്രമണം നടന്നത്. ആക്രമണസമയത്ത് സ്ഥലത്തുണ്ടായിരുന്ന ആളുകളുടെ കണക്കിനെ അടിസ്ഥാനമാക്കിയാകും അമിത് ഷാ പ്രതികരിച്ചതെന്നും വി.കെ സിങ് പറഞ്ഞു. ബലാകോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ 250 ജെയ്‌ഷെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗത്തെ ന്യായീകരിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രിയുടെ പുതിയ പ്രസ്താവന. കണക്കിന്റെ ആധികാരികത ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
https://www.facebook.com/Malayalivartha


























