മോദിയെ തോല്‍പിക്കാനാകില്ല; പാക് ഭീകരനായ മസൂദ് അസറിനെതിരെയുള്ള നിലപാട് ശക്തമാക്കി ഇന്ത്യ; അസർ ബന്ധപ്പെട്ട ഭീകര സംഘടനകളെ കുറിച്ചുള്ളതടക്കമുള്ള രേഖകൾ ഇന്ത്യ ഐക്യരാഷ്ട്ര സമിതി അംഗങ്ങൾക്ക് കൈമാറി

പാക് ഭീകരനായ മസൂദ് അസറിനെതിരെയുള്ള നിലപാട് ശക്തമാക്കി ഇന്ത്യ. അസർ ബന്ധപ്പെട്ട ഭീകര സംഘടനകളെ കുറിച്ചുള്ളതടക്കമുള്ള രേഖകൾ ഇന്ത്യ ഐക്യരാഷ്ട്ര സമിതി അംഗങ്ങൾക്ക് കൈമാറി. ഇതുകൂടാതെ പാകിസ്ഥാനിൽ ഉള്ളവരുമായി മസൂദ് അസർ സംസാരിക്കുന്നതിന്റെ രേഖകളും കൈമാറിയിട്ടുണ്ട്.
അസറിനെ ആഗോള ഭീകരനായി മുദ്രകുത്താനുള്ള പ്രമേയം യു എന്നിൽ അവതരിപ്പിക്കാനിരിക്കെയാണ് ഇന്ത്യ തെളിവുകൾ കൈമാറിയത്.പ്രമേയത്തിന്മേൽ വിശദീകരണത്തിനു മാർച്ച് 13 വരെ സമയമുണ്ട്. ഇന്ത്യയിൽ നടന്ന പുൽവാമ ,പാർലമെന്റ് ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസറിന്റെ ആസൂത്രണമായിരുന്നു .
2017ൽ ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെ അമേരിക്ക മസൂദ് അസറിനും ജെയ്‌ഷെ മുഹമ്മദിനും എതിരേ പ്രമേയം കൊണ്ടുവന്നിരുന്നു. ചൈനയായിരുന്നു അന്നും നീക്കം തടഞ്ഞിരുന്നത്. രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ പൊതുധാരണ ഉണ്ടാവാത്തിനാലാണ് ഭീകരനെതിരായ നീക്കത്തെ എതിര്‍ക്കുന്നതെന്നായിരുന്നു ചൈനയുടെ വിശദീകരണം. എന്നാൽ പാകിസ്ഥാന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ലോകരാഷ്ട്രങ്ങളുടെ ഈ നീക്കങ്ങളെ ചൈന എതിർക്കുന്നത് എന്നത് പകൽ പോലെ വ്യക്തമാണ്.
എന്നാൽ ഈ സാഹചര്യത്തിലാണ് അമേരിക്കയും,ബ്രിട്ടനും,ഫ്രാൻസും ഇന്ത്യയ്ക്കൊപ്പം നിലയുറപ്പിച്ചിരിയ്ക്കുന്നത്.പുൽവാമ ഭീകരാക്രമണം നിന്ദ്യവും,ഭീരുത്വപരവുമെന്ന് ഐക്യരാഷ്ട്ര സംഘടന പ്രസ്താവന ഇറക്കിയതും ചൈനയുടെ എതിർപ്പ് മറികടന്നാണ്.രാജ്യാന്തര തലത്തിൽ സമ്മർദ്ദം ശക്തമാകുന്നത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കാണുന്നത്.
https://www.facebook.com/Malayalivartha





















