ജയിലിൽ മാനസിക പീഡനം; അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിന്റെ ജയിൽ മുറിയുടെ സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി നിർദ്ദേശം

അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിന് ജയിലിൽ മാനസിക പീഡനം അനുഭവിക്കേണ്ടി വന്നെന്ന പരാതിയെത്തുടർന്ന് തിഹാർ ജയിലിലെ ഏഴാം നമ്പർ മുറിയുടെ സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി നിർദ്ദേശം.
എന്റെ തൊട്ടടുത്ത ജയിൽ മുറിയിലുള്ളത് ഛോട്ടാ രാജനാണ്. ഒരുപാട് പേരെ കൊന്നയാൾക്കൊപ്പം പാർപ്പിക്കാൻ മാത്രം എന്ത് കുറ്റമാണ് ചെയ്തതെന്ന് മനസിലാകുന്നില്ല. പതിനേഴോളം കാശ്മീരി വിഘടനവാദി നേതാക്കളാണ് തനിക്കൊപ്പം ജയിലിലുള്ളതെന്നും മിഷേൽ പറഞ്ഞു. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യാൻ അനുമതി തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി പരിഗണിക്കവെയാണ് മാനസിക പീഡനമേറ്റുവെന്ന പരാതി മിഷേൽ അറിയിച്ചത്. മിഷേലിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 13 മുതല്‍ 17 വരെയുള്ള ദൃശ്യങ്ങള്‍ ഹാജരാക്കാനാണ് കോടതി തിഹാര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2010 ലാണ് പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറില്‍ അഗസ്റ്റ വെസ്റ്റലാന്റുമായി ഇന്ത്യ ഒപ്പിട്ടത്. ഇതില്‍ അഗസ്റ്റ വെസ്റ്റ്‌ലാന്റില്‍ നിന്നും 225 കോടി രൂപ അനധികൃതമായി കൈപ്പറ്റി വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന കുറ്റമാണ് ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha





















