അനില്‍ അംബാനിയ്ക്ക് താത്കാലിക ആശ്വാസം; റഫേല്‍ കരാര്‍ ഒപ്പുവെച്ചതിനുപിന്നാലെ 143 ദശലക്ഷം യൂറോയുടെ നികുതി ഇളവ് നല്‍കി ഫ്രഞ്ച് സര്‍ക്കാര്‍
റഫേല്‍ കരാര്‍ ഒപ്പുവെച്ചതിനുപിന്നാലെ അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 147 ദശലക്ഷം യൂറോയുടെ നികുതി ഇളവ് നല്‍കിയതായി റിപ്പോർട്ടുകൾ. ഫ്രഞ്ച് ദിനപത്രം 'ലെ മൊണ്‍ഡെ' യിൽ വന്ന റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
151 മില്ല്യണ്‍ യൂറോയാണ് നികുതി ഇനത്തില്‍ അംബാനിയുടെ കമ്പനി നല്‍കാനുണ്ടായിരുന്നത്. എന്നാല്‍ റഫാല്‍ ഇടപാടിനു പിന്നാലെ ഫ്രാന്‍സ് 143.7 ദശലക്ഷമം യൂറോയുടെ നികുതി ഒഴിവാക്കി നല്‍കിയതായാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഭാഗമായി 7.3 മില്യണ്‍ യൂറോ മാത്രം അടച്ച് അന്വേഷണം ഒഴിവാക്കാന്‍ അവസരം നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റഫേല്‍ കരാറില്‍ ഫ്രഞ്ച് കമ്പനിയായ ദസോയുടെ ഇന്ത്യന്‍ പങ്കാളിയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്.
അതേസമയം മുൻപ് അനില്‍ അംബാനിയല്ലാതെ മറ്റൊരു പങ്കാളിയെ കരാറിന്റെ ഭാഗമാക്കരുതെന്ന് മോഡി നിര്‍ദേശിച്ചതായി ഫ്രാന്‍സിന്റെ മുന്‍ ഫ്രാന്‍സിസ് നിക്കോളാസ് ഒളാന്ത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതും വിവാദമായിരുന്നു.
https://www.facebook.com/Malayalivartha