പാകിസ്ഥാൻ ഭയപ്പാടിൽ ; ബലാകോട്ട് ആക്രമണത്തിന് പിന്നാലെ ഇന്ത്യയിൽ നിന്ന് ഏതു നിമിഷവും ഒരു ആക്രമണം പ്രതീക്ഷിച്ച് പാകിസ്ഥാൻ

ബാലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ കടുത്ത ആശങ്കയിലാഴ്ന്ന് പാകിസ്ഥാന്‍ . ഇന്ത്യയിൽ നിന്ന് ഏതു നിമിഷവും ഒരു ആക്രമണവും അവര്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ മിസൈല്‍ പരീക്ഷണങ്ങളെയും , റഷ്യയില്‍ നിന്ന് എസ് 400 ട്രയംഫ് വാങ്ങാനുള്ള നീക്കത്തെയുമൊക്കെ പാകിസ്ഥാന്‍ ആ ഭയപ്പാടോടെയാണ് നോക്കി കാണുന്നതും.
ഇന്ത്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 27നാണ് പാകിസ്ഥാന്‍ വ്യോമപാതകള്‍ അടച്ചിട്ടത്.ആഭ്യന്തര- വിദേശ വിമാന സര്‍വ്വീസുകള്‍ പൂര്‍ണ്ണമായി റദ്ദാക്കിയിരുന്നു.ബാലാക്കോട്ട് ജെഇഎം ക്യാംപിനു നേര്‍ക്കു നടത്തിയ ആക്രമണത്തെ തുടര്‍ന്ന് തന്നെ പാകിസ്ഥാന്‍ ഭീതിയിലായിരുന്നു.എന്നാല്‍ ആക്രമണം കഴിഞ്ഞ് ഒന്നരമാസം പിന്നിടുമ്പോഴും വ്യോമഗതാഗത നിരോധനം പാകിസ്ഥാന്‍ പിന്‍വലിച്ചിട്ടില്ല.മാത്രമല്ല ഈ മാസം ഒന്‍പതിനു നടത്തിയ പ്രഖ്യാപനത്തില്‍ നിരോധനം നീട്ടാനാണ് തീരുമാനമെന്നും അറിയിച്ചു.
ഇതിനു കാരണമായി പാകിസ്ഥാന്‍ ചൂണ്ടിക്കാട്ടുന്നത് ഇന്ത്യ സംയുക്ത സേനകളെ അണിനിരത്തി പാകിസ്ഥാനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ കോപ്പു കൂട്ടുന്നുവെന്നാണ്. ഇതുകൊണ്ട് തന്നെ എഴുപതാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ആഘോഷത്തില്‍ പങ്കെടുക്കുന്നതിലും പാകിസ്ഥാന്‍ വൈമുഖ്യം കാട്ടുന്നുണ്ട്.മാത്രമല്ല ഇന്ത്യ ഈ മാസം അവസാനം തങ്ങളെ അക്രമിക്കുമെന്നും സൂക്ഷിച്ചാകും മുന്നോട്ടുള്ള പോക്കെന്നുമാണ് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി തന്നെ മുള്‍ട്ടാനില്‍ മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.
കൂടാതെ , ഇന്ത്യയുടെ പൊതു തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന്റെ തൊട്ടടുത്ത ദിവസം മാത്രമേ ഇനി വ്യോമഗതാഗത പാതകള്‍ തുറക്കൂവെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചതും എന്‍ ഡി എ സര്‍ക്കാരിനെ പാകിസ്ഥാന്‍ ഭയപ്പെടുന്നുവെന്നതിനു തെളിവാണ്.
https://www.facebook.com/Malayalivartha