രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ച ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് ഠാക്കൂര്‍ മാപ്പു പറഞ്ഞ് പ്രസ്താവന പിൻവലിച്ചു

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ച ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് ഠാക്കൂര്‍ പിന്നീട് മാപ്പു പറഞ്ഞു. വിവാദ പ്രസ്താവന അവര്‍ പിന്‍വലിച്ചുവെന്നും പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണിത്.
വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ബിജെപി ഭരണകൂടത്തിന്റെ സഹായത്തോടെ ഗോഡ്സെയുടെ പിന്‍ഗാമികള്‍ ഇന്ത്യയുടെ ആത്മാവ് അക്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയവരെ യഥാര്‍ത്ഥ ദേശസ്നേഹിയായും രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച കര്‍ക്കറയെ പോലുള്ളവരെ ദേശവിരുദ്ധരായും ബിജെപി നേതാക്കള്‍ വിശേഷിപ്പിക്കുന്നുവെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു.
പ്രതിഷേധം ശക്തമായതോടെ പ്രജ്ഞാ സിങിന്റെ പ്രസ്താവനയെ തള്ളി ബിജെപിയും രംഗത്തെത്തി. വിവാദ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന് ബിജെപി വാക്താവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞു. പ്രസ്താവനയെ അപലപിക്കുന്നു. അവരോട് പാര്‍ട്ടി വിശദീകരണം തേടും. പൊതുസമൂഹത്തോട് അവര്‍ മാപ്പ് പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോഡ്‌സെ കൊലയാളി കൊലയാളി തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പറഞ്ഞു. അയാള്‍ രാജ്യസ്‌നേഹിയല്ല രാജ്യദ്രോഹിയാണ്. മോദിയും അമിത് ഷായും ബിജെപിയും രാജ്യത്തോട് മാപ്പ് പറയണമെന്നും ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടിയായ ദിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടു.
നാഥുറാം ഗോഡ്‌സെ ഒരു ദേശസ്‌നേഹിയാണെന്ന പ്രജ്ഞ സിങ് ഠാക്കൂറിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 'ഒരു ദേശസ്‌നേഹി എപ്പോഴും ദേശസ്‌നേഹിയായി തന്നെ തുടരും. ചില ആളുകള്‍ അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കുന്നുണ്ട്. അത്തരം ആളുകള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ തക്കതായ മറുപടി നല്‍കും' - ഇതായിരുന്നു പ്രജ്ഞയുടെ വിവാദ പ്രസ്താവന.
https://www.facebook.com/Malayalivartha