Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

പാര്‍ട്ടിയ്ക്കുള്ളിലെ താപ്പാനകളെ നിലയ്ക്ക് നിര്‍ത്തുമെന്ന ഉറച്ചതീരുമാനമായി രാഹുൽ ഗാന്ധി. ഇനി ഒരു തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോവുക മാത്രമാണ് വേണ്ടതെന്ന തിരിച്ചറിവിൽ രാഹുൽ ഗാന്ധി ഉറച്ച തീരുമാനങ്ങൾ എടുത്തു കഴിഞ്ഞു

26 MAY 2019 01:11 PM IST
മലയാളി വാര്‍ത്ത

പാര്‍ട്ടിയ്ക്കുള്ളിലെ താപ്പാനകളെ നിലയ്ക്ക് നിര്‍ത്തുമെന്ന ഉറച്ചതീരുമാനമായി രാഹുൽ ഗാന്ധി. ഇനി ഒരു തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോവുക മാത്രമാണ് വേണ്ടതെന്ന തിരിച്ചറിവിൽ രാഹുൽ ഗാന്ധി ഉറച്ച തീരുമാനങ്ങൾ എടുത്തു കഴിഞ്ഞു എന്നാണു മനസ്സിലാകുന്നത് 

രാഹുല്‍ ഗാന്ധിയെ രോഷാകുലനായി അധികമാരും കണ്ടിട്ടുണ്ടാവില്ല. ഏത് പ്രതിസന്ധിയിലും വൈകാരിക പ്രകടനങ്ങളില്ലാതെ, പ്രതികരിക്കുന്ന രാഹുല്‍ ഗാന്ധിയെ ആകും എല്ലാവരും കണ്ടിട്ടുണ്ടാവുക. എന്നാല്‍ ഇത്തവണ പ്രവര്‍ത്തക സമിതി യോഗത്തിൽ രാഹുല്‍ അങ്ങനെ ആയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയിലെ തലമൂത്ത നേതാക്കള്‍ വരെ രാഹുലിന്റെ രോഷത്തിന് പാത്രമായി.. രൂക്ഷ വിമര്‍ശനം ആണ് രാഹുല്‍ ഇവര്‍ക്കെതിരെ ഉന്നയിച്ചത്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട വന്‍ പരാജയത്തിന്റെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധി ഏറ്റെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കുന്നതില്‍ നിന്ന് പിന്‍മാറാനും അദ്ദേഹം തയ്യാറായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളിക്കളയുകയായിരുന്നു. പക്ഷേ, ഈ രീതിയിൽ മുന്നോട്ട് പോകാനാകില്ല എന്ന നിലപാടിൽ രാഹുല്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്

കോണ്‍ഗ്രസ്സിലെ തലമുതിര്‍ന്ന നേതാക്കളായ അശോക് ഗെഹ്‌ലോട്ട്, കമല്‍ നാഥ്, ചി ചിദംബരം എന്നിവരെ അതിരൂക്ഷമായാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. താന്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്നിട്ട് കൂടി ഇവര്‍ സ്വന്തം മക്കള്‍ക്ക് സീറ്റ് ലഭിക്കാന്‍ വേണ്ടി വാശിപിടിച്ചു എന്നാണ് രാഹുല്‍ പറഞ്ഞത്. മുന്‍ കേന്ദ്രമന്ത്രിയായ പി ചിദംബരത്തിനെതിരേയും ഈ വിഷയത്തില്‍ രാഹുല്‍ പരാമര്‍ശിച്ചു. തമിഴ്‌നാട്ടിലെ ശിവഗംഗ മണ്ഡലത്തില്‍ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം മത്സരിച്ചിരുന്നു. വന്‍ ഭൂരിപക്ഷത്തില്‍ കാര്‍ത്തി വിജയിക്കുകയും ചെയ്തു.

ഭരണം കൈയ്യാളുന്ന സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടി വളരെ മോശം പ്രകടനം ആണ് കാഴ്ചവച്ചത് എന്ന് രാഹുല്‍ യോഗത്തില്‍ വിമര്‍ശിച്ചു. അടുത്തിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് ഭരണം പിടിച്ചെടുത്ത സംസ്ഥാനങ്ങള്‍ ആയിരുന്നു മധ്യപ്രദേശും രാജസ്ഥാനും. രണ്ടിടങ്ങളിലും ബിജെപി സീറ്റുകള്‍ ഇത്തവണ തൂത്തുവാരുകയായിരുന്നു. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ അര്‍പിച്ചിരുന്ന സംസ്ഥാനങ്ങള്‍ ആയിരുന്നു ഇവ.

പാർട്ടി ഭരണത്തിലിരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ദയനീയ പ്രകടനത്തിനു കാരണം സംസ്ഥാനങ്ങളിലെ ദയനീയ പ്രകടനത്തിനു കാരണം മുഖ്യമന്ത്രിമാർ മക്കളുടെ പ്രചാണത്തിൽ മാത്രം മുഴുകിയതുകൊണ്ടാണെന്നാണ് രാഹുൽ പ്രതികരിച്ചത്

ബിജെപിയ്ക്കും നരേന്ദ്ര മോദിയ്ക്കും എതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിവിട്ട വിഷയങ്ങള്‍ ഒന്നും തന്നെ പാര്‍ട്ടി നേതാക്കള്‍ ഏറ്റെടുത്തില്ല എന്ന ആരോപണവും ഉന്നയിക്കപ്പെട്ടു. തന്റേത് ഒരു ഒറ്റയാള്‍ പോരാട്ടമായിപ്പോയി എന്ന രീതിയിലും രാഹുല്‍ വിലയിരുത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ താൻ ഉയർത്തിക്കൊണ്ടുവന്ന പല വിഷയങ്ങളും ഏറ്റെടുക്കുന്നതിലും അവ ജനങ്ങളിലേക്കെത്തിക്കുന്നതിലും നേതാക്ക ശ്രദ്ധിച്ചില്ലെന്നും രാഹുൽ വിമർശിച്ചു.

റാഫേല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ രാഹുല്‍ ഒറ്റയ്ക്ക് പടനയിക്കുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. അതേ സമയം ബിജെപിയില്‍ ആകട്ടെ മോദിയോ അമിത് ഷായോ ഉന്നയിക്കുന്ന വിഷയങ്ങള്‍ പാര്‍ട്ടി നേതാക്കളെല്ലാം തന്നെ ഏറ്റെടുക്കുകയും കോണ്‍ഗ്രസ്സിനെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു.

എന്തായാലും കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് നിര്‍ണായകമായ ഒരു വഴിത്തിരിവിന്റെ സമയമാണിത്. രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളെ പേരെടുത്ത് പറഞ്ഞ്, കാര്യകാരണ സഹിതം വിമര്‍ശിക്കാന്‍ തുടങ്ങി എന്നത് തന്നെ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഒരു നേതാവ് എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാഹുല്‍ ഗാന്ധിയുടെ വളര്‍ച്ച അഭൂതപൂര്‍വ്വം ആയിരുന്നു. മോദിയല്ലെങ്കില്‍ പിന്നെ ആരെന്ന ചോദ്യത്തിന് രാഹുല്‍ എന്ന് തന്നെ ആയിരുന്നു ഒടുവില്‍ ജനങ്ങള്‍ ഉത്തരം നല്‍കിയിരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഡോ.' എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി...  (2 minutes ago)

പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം...  (14 minutes ago)

100 ഡോളറിന് വിലയിട്ട് ഇസ്രായേൽ  (23 minutes ago)

വിദ്യാർത്ഥിനിയെ തീകൊളുത്തി കൊന്ന കേസിൽ  (32 minutes ago)

അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും  (47 minutes ago)

ലക്ഷ്യമിടുന്നത് 46,000 പുതിയ പ്രത്യക്ഷ തൊഴിലവസരങ്ങള്‍ കൂടി  (48 minutes ago)

കുവൈറ്റിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്  (56 minutes ago)

അഞ്ചാമത്തെ മുസ്ലീം രാജ്യം  (58 minutes ago)

വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ശനിയാഴ്ച  (1 hour ago)

ഏറ്റവും ഉയർന്ന ശതമാനം  (1 hour ago)

സുലക്ഷണ പണ്ഡിറ്റ് വ്യാഴാഴ്ച അന്തരിച്ചു...  (1 hour ago)

ആരോഗ്യ വർദ്ധനവ്, കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകുന്ന അനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം.  (1 hour ago)

ചിരിപരത്തി വീഡിയോ  (1 hour ago)

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റിനെ  (1 hour ago)

ഫാറ്റോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയോട്  (2 hours ago)

Malayali Vartha Recommends