കുഞ്ഞ് ജീവിക്കണമെന്ന പ്രാര്‍ഥനയിലായിരുന്നു അച്ഛനും ആശുപത്രി ജീവനക്കാരും... കൊല്ലപ്പെട്ട ഗര്‍ഭിണിയുടെ വയറുകീറിയെടുത്ത കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്കു മടങ്ങിവന്നു
പത്തൊന്‍പതു വയസുള്ള മാര്‍ലെന്‍ ഒച്ചോവ ലോപസിന്റെ മൃതദേഹം ഷിക്കാഗോയിലെ ഒരു വസതിക്കു പിന്നിലെ ചവറ്റുപാത്രത്തില് കണ്ടെത്തുകയായിരുന്നു. മാര്‍ലെന്റെ വയറ്റിലുണ്ടായിരുന്ന കുഞ്ഞ് മരിച്ചിരുന്നില്ല. ഉടന്‍ ആശുപത്രിയിലാക്കി കുഞ്ഞിനെ പുറത്തെടുത്തു. കുട്ടികളുടെ ഉടുപ്പുകള്‍ സൗജന്യമായി നല്‍കുമെന്ന് ഫേസ്ബുക്കിലൂടെ ഒരു കൂട്ടര് പറഞ്ഞതിനെത്തുടര്‍ന്നാണ് മാര്‍ലെന്‍ ഷിക്കാഗോയിലെ വസതിയിലെത്തിയതെന്നു പോലീസ് കണ്ടെത്തി. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് യുവതിയെ ആകര്ഷിച്ചുവരുത്തുകയായിരുന്നു. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. കുഞ്ഞ് ജീവിക്കണമേയെന്ന പ്രാര്‍ഥനയിലായിരുന്നു അച്ഛന് യൊവാനി ലോപ്പസും ആശുപത്രി ജീവനക്കാരും. കുഞ്ഞിനെ അച്ഛന് എടുക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.
നിഷ്ഠൂരമായി കൊല്ലപ്പെട്ട ഗര്‍ഭിണിയുടെ വയറുകീറി പുറത്തെടുത്ത ആണ്‍കുഞ്ഞ് അദ്ഭുതകരമായി ജീവിതത്തിലേക്കു മടങ്ങിവന്ന സന്തോഷത്തിലാണ് ഉറ്റവർ. ഷിക്കാഗോയിലെ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്.
https://www.facebook.com/Malayalivartha