ആന്ധ്രയുടെ മനസ്സില്‍ കസേരയിട്ട് ജഗന്‍; വൈ.എസ്.ആർ. കോൺഗ്രസിന്റെ നേതാവായ ജഗൻ മോഹൻ റെഡ്ഡി 30-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ആന്ധ്രയുടെ നിയുക്ത മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ഞായറാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ചർച്ച നടത്തി. ചുമതലയേൽക്കുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രിയെ കണ്ടത്. ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷായെയും ജഗൻ കണ്ടു.
ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ, ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകണമെന്നും സാമ്പത്തിക സഹായം നൽകണമെന്നും ജഗൻ ആവശ്യപ്പെട്ടു. വൈ.എസ്.ആർ. കോൺഗ്രസിന്റെ നേതാവായ ജഗൻ മോഹൻ റെഡ്ഡി 30-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ആന്ധ്രയിൽ നിയമസഭാ-ലോക്‌സഭാ തിരഞ്ഞടുപ്പുകളിൽ മിന്നുന്ന പ്രകടനമാണ് ജഗൻ കാഴ്ചവെച്ചത്. എൻ.ഡി.എ.യ്ക്ക് വൻ ഭൂരിപക്ഷമുളളതിനാൽ സർക്കാർ രൂപവത്‌കരണത്തിന് സഹകരണമാവശ്യമില്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ പത്രസമ്മേളനത്തിൽ ജഗൻ പറഞ്ഞു. എൻ.ഡി.എ.യ്ക്ക് കാര്യമായ ഭൂരിപക്ഷമില്ലായിരുന്നെങ്കിൽ വൈ.എസ്.ആർ. കോൺഗ്രസിന് നേട്ടമാകുമായിരുന്നു. ഇപ്പോൾ അവർക്ക് സഹായമാവശ്യമില്ലെന്ന് പറഞ്ഞു. അതിനാൽ കേന്ദ്രത്തോട് അഭ്യർഥിക്കാനേ കഴിയൂ, ആവശ്യപ്പെടാനാകില്ലെന്ന് ജഗൻ പറഞ്ഞു.
https://www.facebook.com/Malayalivartha