ഭീകരര്‍ ഞെട്ടിവിറച്ചു; അതിര്‍ത്തിയിലെ ഭീകരക്യാമ്പുകളെ വിറപ്പിച്ച് ഇന്ത്യ; ഇന്ത്യയും മ്യാന്‍മറും സംയുക്തമായി നടത്തിയ ‘ഓപ്പറേഷന്‍ സണ്‍റൈസ്-2’ എന്ന സൈനിക നടപടിയിൽ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി റിപ്പോർട്ട്

മണിപ്പൂര്‍, നാഗാലാന്റ്, ആസാം എന്നീ സംസ്ഥാനങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷനില്‍ നിരവധി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. ഇന്ത്യയും മ്യാന്‍മറും സംയുക്തമായി നടത്തിയ ‘ഓപ്പറേഷന്‍ സണ്‍റൈസ്-2’ എന്ന സൈനിക നടപടിയിലാണ് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതെന്നാണ് റിപ്പോർട്ട്. മെയ് 16-നാണ് ‘ഓപ്പറേഷന്‍ സണ്‍റൈസ്-2’ ആരംഭിച്ചത്.
കംതാപൂര്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍, എന്‍എസ്‌സിഎന്‍, യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസാം, നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോറോലാന്‍ഡ് എന്നീ ഭീകര സംഘടനകളുടെ കേന്ദ്രങ്ങളാണ് ഇന്ത്യ-മ്യാന്‍മര്‍ സംയുക്ത സേനയുടെ ‘ഓപ്പറേഷന്‍ സണ്‍റൈസ്-2’ തകര്‍ത്തത്. സൈനിക നടപടിക്കിടെ പത്തിലധികം ഭീകരര്‍ അറസ്റ്റിലായെന്നും നിരവധി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തെന്നുമാണ് അധികൃതര്‍ അറിയിച്ചത്.
മൂന്ന് മാസം മുന്‍പ് പൂര്‍ത്തിയാക്കിയ ‘ഓപ്പറേഷന്‍ സണ്‍റൈസ്’ പൂര്‍ണ്ണ വിജയമായിരുന്നു. അന്ന് വടക്കു കിഴക്കന്‍ അതിര്‍ത്തിയിലെ നിരവധി ഭീകര കേന്ദ്രങ്ങളാണ് സൈന്യം തകര്‍ത്തത്. 1640 കിലോ മീറ്റര്‍ ദൂരത്തിലാണ് ഇന്ത്യ മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്നത്. അതിനാല്‍ തന്നെ അതിര്‍ത്തി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന ഇന്ത്യ മ്യാന്‍മറുമായി മികച്ച രീതിയില്‍ സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്.
https://www.facebook.com/Malayalivartha


























