Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

ദുരൂഹതയുടെ ചുരുള്‍ അഴിയാതെ ശര്‍മ്മിള ഷിന്‍ഡെയുടെ അസ്വാഭാവിക മരണം

18 JUNE 2019 09:32 AM IST
മലയാളി വാര്‍ത്ത

More Stories...

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു

വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം ലാൻഡിംഗിനിടെ അപകടം... വിമാനത്തിന്റെ ചക്രങ്ങൾ വിന്യസിക്കുന്നതിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക സൂചന....‌

തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ 9 മലയാളികൾക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തിൽ വേദന പങ്കുവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ രം​ഗത്ത്...

കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടം.... മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി... പൊതുദര്‍ശനത്തിനുശേഷം സംസ്കാരചടങ്ങുകൾ നടക്കും

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം

ശര്‍മ്മിള ഷിന്‍ഡെയുടെ അസ്വാഭാവിക മരണത്തിന് ഒരു മാസം തികയുമ്പോഴും, രണ്ടു മക്കളുമായി നാടു വിട്ട അവരുടെ ഭര്‍ത്താവ് അവധൂത് ഷിന്‍ഡെ നിലവില്‍ ഏത് ഒളിത്താവളത്തിലാണെന്നോ, അവധൂത് ഷിന്‍ഡെയുടെയും ഭാര്യ ശര്‍മ്മിള ഷിന്‍ഡെയുടെയും ജീവിതത്തില്‍ ഇക്കഴിഞ്ഞ മേയ് 16-ന് രാത്രി എന്താണ് സംഭവിച്ചതെന്നോ, എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കണ്ടുപിടിക്കാന്‍ ഇന്റര്‍പോളിന്റേയും മുംബൈ പോലീസിന്റേയുമൊക്കെ സഹായത്തോടെയുള്ള ഡച്ച് പോലീസിന്റെ സാഹസിക ഉദ്യമം തുടരുകയാണ്.

നെതര്‍ലന്‍ഡ്‌സിലെ ഹേഗ് ആസ്ഥാനമായ ഷിപ്പിംഗ് ലോജിസ്റ്റിക്‌സ് കമ്പനിയിലെ മാനേജരാണ് അവധൂത് ഷിന്‍ഡെ. ഇക്കഴിഞ്ഞ മാസം 20-ന് അവധൂതിനെ കാണാനില്ലെന്ന് കമ്പനി അധികൃതര്‍ പോലീസിന് പരാതി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഹേഗിനു സമീപത്തെ റാസ്പ് ബെറി സ്ട്രീറ്റിലെ അവധൂതിന്റെ ഫ്‌ളാറ്റിലെത്തി.

വാതില്‍ ബലം പ്രയോഗിച്ച് തുറന്നപ്പോള്‍ മൂന്നുനാലു ദിവസം പഴക്കമുള്ള ശര്‍മ്മിള ഷിന്‍ഡെയുടെ മൃതദേഹമാണ് കണ്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശര്‍മ്മിളയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് പറയപ്പെടുന്നു. പക്ഷെ, ഈ ഹൃദയാഘാതം, ഏതെങ്കിലും വിധത്തിലുള്ള അക്രമത്തിനു വിധേയയായതിനാല്‍ സംഭവിച്ചതാകാനും സാദ്ധ്യതയുണ്ടെന്നാണ് പോലീസിന്റെ പക്ഷം.

അവരുടെ രണ്ടു മക്കളുമായി അവധൂത് അപ്രത്യക്ഷനായത് പോലീസിന്റെ ഈ സംശയത്തെ ബലപ്പെടുത്തുന്നുമുണ്ട്. ഹേഗില്‍ നിന്നും അവധൂത് നേരേ മുംബൈയിലേക്ക് കടന്നുവെന്നാണ് ഡച്ച് പോലീസിന് ലഭിച്ച വിവരം. അതുകൊണ്ടുതന്നെ ഇന്റര്‍പോളിന്റേയും മുംബൈ പോലീസിന്റേയും സഹായം ഡച്ച് പോലീസ് തേടിക്കഴിഞ്ഞു.അവധൂതിനെ കിട്ടിയാല്‍ മാത്രമേ അന്നത്തെ സംഭവങ്ങളുടെ നിജസ്ഥിതി അറിയാനാവൂ.

ശര്‍മ്മിളയുടെ ദുരൂഹമരണവും അവധൂതിന്റെ തിരോധാനവുമൊന്നും ഇപ്പോഴും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് ഇരുവരുടെയും ബന്ധുമിത്രാദികളും, അവരുടെ പൂനെയിലെ അയല്‍വാസികളും. മറ്റുള്ളവര്‍ക്ക് അസൂയ തോന്നുന്ന വിധത്തിലുള്ള സ്‌നേഹമായിരുന്നു ഈ ദമ്പതികള്‍ തമ്മില്‍ എന്നാണ് അവരെല്ലാവരും പറയുന്നത്. പൂനെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിസിനസ് ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അവധൂത് പതിനഞ്ച് വര്‍ഷം മുമ്പാണ് ശര്‍മ്മിളയെ വിവാഹം ചെയ്തത്.

പോവായ്-യിലെ ഒരു കമ്പനിയില്‍ സഹപ്രവര്‍ത്തകരായിരിക്കെ പരസ്പരം ഇഷ്ടപ്പെട്ടായിരുന്നു വിവാഹം. ഡെന്‍മാര്‍ക്കില്‍ കുറച്ചു കാലം ചെലവഴിച്ചതിനു ശേഷം ഇരുവരും പൂനെയില്‍ വന്നു. പൂനെയിലെ ഒരു സംസ്‌കൃത സ്‌കൂളിലെ പ്രീ- പ്രൈമറി വിഭാഗത്തില്‍ ശര്‍മ്മിള അധ്യാപികയായി സേവനം അനുഷ്ഠിച്ചു. അവധൂത് -ശര്‍മ്മിള ദമ്പതികളുടെ രണ്ടു മക്കളും ആ സ്‌കൂളിലാണ് പഠിച്ചിരുന്നത്. അവിടത്തെ ഹൗസിംഗ് കോംപ്ലക്‌സില്‍ അധികം വൈകാതെ തന്നെ ഈ കുടുംബം എല്ലാപേര്‍ക്കും പ്രിയപ്പെട്ടവരായി മാറി. ഇരുവരും ഒരുമിച്ച് രാവിലെ ജോഗിംഗിന് പോകാറുള്ളതും തെരുവു നായ്ക്കളെ പോലും അവധൂത് കാരുണ്യത്തോടെ പരിപാലിക്കുന്നതുമൊക്കെ അയല്‍വാസികള്‍ ചൂണ്ടിക്കാട്ടി. അവധൂതിന് ആംസ്റ്റര്‍ഡാമില്‍ മികച്ച ജോലി ലഭിച്ചതോടെ ഇരട്ടകളായ മക്കളുടെ ശോഭനമായ ഭാവിയെ കരുതി ശര്‍മ്മിള അവരോടൊപ്പം ആംസ്റ്റര്‍ഡാമിലേയ്ക്ക് പോവുകുകയായിരുന്നു.

ജീവിതത്തില്‍ എന്തെങ്കിലും വിധത്തിലുള്ള സങ്കടങ്ങളോ വിഷമങ്ങളോ ഉണ്ടായിരുന്നതായി ശര്‍മ്മിള പറഞ്ഞിട്ടില്ലെന്ന് ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നു. സംഭവം നടക്കുമ്പോള്‍ പൂനെയില്‍ നിന്നും ഒരാഴ്ചയേ ആയുള്ളൂ നെതര്‍ലാന്‍ഡിലെത്തിയിട്ടെന്നും അവര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പോലീസ് നല്‍കിയിട്ടില്ലെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.

ദിവസവും ശര്‍മ്മിള അമ്മയുമായി വാട്‌സ് ആപ്പില്‍ വീഡിയോ കോളിലൂടെ സംസാരിക്കാറുണ്ടായിരുന്നു. മേയ് 14-ന് പതിവു പോലെ അമ്മയുമായി സംസാരിച്ചു. 16-ന് രാത്രി 9.26-നാണ് ഏറ്റവും ഒടുവിലായി ശര്‍മ്മിളയുടെ സന്ദേശം അമ്മയ്ക്ക് കിട്ടിയത്.

ശര്‍മ്മിളയുടെ മൃതശരീരം അഴുകാറായ നിലയിലായിരുന്നുവെങ്കിലും മുഖത്ത് വലിയ വ്യത്യാസങ്ങള്‍ സംഭവിച്ചിട്ടില്ലായിരുന്നു. പോലീസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മുംബൈയിലെത്തിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്. ശര്‍മ്മിളയുടെ പിതാവ് നേരത്തെ മരണമടഞ്ഞു. മകളുടെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നു മാതാവ് ഇപ്പോഴും മോചിതയായിട്ടില്ല.

മേയ് 18-ന് കുഞ്ഞുങ്ങളുമായി മുംബൈയിലെത്തിയ അവധൂത് അന്ന് തന്നെ അവിടെ നിന്നും മുങ്ങി. അവധൂതിന്റെ കുടുംബാംഗങ്ങളോടൊപ്പമാണ് അവരിപ്പോള്‍ കഴിയുന്നത്. അച്ഛനാണ് തങ്ങളെ കൊണ്ടുവന്നതെന്നും അമ്മ വരുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ പിന്നീട് എത്തിക്കോളുമെന്ന് അച്ഛന്‍പറഞ്ഞുവെന്നും കുട്ടികള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.

വിവിധ ടീമുകള്‍ രൂപീകരിച്ച് പോലീസ് അവധൂതിനു വേണ്ടിയുള്ള തെരച്ചില്‍ കാര്യക്ഷമമായി തന്നെ നടത്തുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ അവധൂതിനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അവധൂത് ഇന്ത്യയില്‍ തന്നെയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടുള്ള വിവരം. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് ഡിപ്പോ എന്നിങ്ങനെ എല്ലായിടത്തും പോലീസിന്റെ നിരീക്ഷണമുണ്ട്.

എന്തായാലും അവധൂത് പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് അന്വേഷിച്ചുവരുന്നു.ശര്‍മ്മിളയുടെ മരണത്തിനു ശേഷം അവധൂതിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. തന്റെ രഹസ്യ യാത്രയില്‍ മൊബൈല്‍ ഫോണ്‍ പോലും അവധൂത് ഉപയോഗിക്കുന്നില്ല. പോലീസിനെ ഇത് വല്ലാതെ കുഴക്കുന്നുണ്ട്.

പക്ഷെ, വിവിധ നമ്പരുകളില്‍ നിന്നായി അവധൂത് മക്കളുടെ വിശേഷങ്ങള്‍ അറിയാനായി കുടുംബാംഗങ്ങളെ പല തവണ ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ ശര്‍മ്മിളയുടെ മാതാവിനെയോ സഹോദരങ്ങളെയോ ഒന്നും ബന്ധപ്പെട്ടിട്ടുമില്ല. പുണ്യസ്ഥലങ്ങളും ക്ഷേത്രങ്ങളുമൊക്കെ സന്ദര്‍ശിക്കാന്‍ ഏറെ തത്പരനായ അവധൂതിനെ കഴിഞ്ഞ ദിവസം ഷിര്‍ദ്ദി, സോലാപൂര്‍, രത്‌നഗിരി, കോല്‍ഹാപൂര്‍ എന്നിവിടങ്ങളിലെ ചില പ്രമുഖ ദേവാലയങ്ങളുടെ പരിസരത്ത് ഇയാളെ കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. അവധൂതിന്റെ കമ്പനി ശര്‍മ്മിളയുടെ കുടുംബത്തെ സഹായിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും, അവധൂതിനെ കമ്പനി ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

ശര്‍മ്മിള പൂനെയില്‍ അധ്യാപികയായിരുന്ന സ്‌കൂള്‍ അധികൃതര്‍, ശര്‍മിളയുടെ ഇരട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ സംബന്ധമായ ചെലവുകള്‍ നിര്‍വഹിക്കാമെന്നും ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകര്‍ കൂട്ടരാജി നല്‍കി  (44 minutes ago)

മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!!  (1 hour ago)

മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!  (1 hour ago)

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണ്; ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്ന് പി.ജെ. കുര്യന്‍  (1 hour ago)

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു  (1 hour ago)

ഫർമാൻ ആള് നിസാരനല്ല!! പിറകിൽ നിന്ന് കരുനീക്കാൻ അയാൾക്ക് പുറത്താളുണ്ട്!! മൊണാലിസ പോലുമറിയാത്ത രഹസ്യം  (1 hour ago)

ബുധനാഴ്ചയ്ക്കുള്ളില്‍ കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാന് നേരെ ബോംബാക്രമണം നടത്തുമെന്ന് ട്രംപിന്റെ ഭീഷണി  (1 hour ago)

തൃശൂർ പൂരത്തിന് തിങ്കളാഴ്ച കൊടിയേറും....തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30 ഇടയ്ക്കാണു കൊടിയേറ്റം....26 ന് പൂരം  (4 hours ago)

വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി  (4 hours ago)

വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (5 hours ago)

കണ്ണീരടക്കാനാവാതെ.... ജുബൈലിലെ മലയാളി ബിസിനസുകാരൻ നാട്ടിലെത്തി ദിവസങ്ങൾക്കകം മരിച്ചു... വിധി തട്ടിയെടുത്തത് ഭാര്യയുടെ മരണത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ  (5 hours ago)

തണ്ണീർക്കുടം പദ്ധതിയുമായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂ‌ൾസ്  (5 hours ago)

ചൂടുകൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ നേരിടാൻ എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകൾ... കേരളത്തിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്...  (5 hours ago)

വിമാനത്തിന്റെ ചക്രങ്ങൾ വിന്യസിക്കുന്നതിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക സൂചന....‌  (6 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (6 hours ago)

Malayali Vartha Recommends