അതെന്താ കൊടികുന്നിലിന് മലയാളം അറിയില്ലേ; ലോക്സഭയില്‍ ഹിന്ദിയില്‍ സത്യപ്രതിജഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിനോട് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ രോഷപ്രകടനം
ലോക്സഭയില്‍ ഹിന്ദിയില്‍ സത്യപ്രതിജഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിനോട് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ രോഷപ്രകടനം. മലയാളിയായിട്ടും മലയാളത്തില്‍ സത്യപ്രതിജഞ ചെയ്യാതിരുന്നതിന് കൊടിക്കുന്നിലിനെ വിളിച്ചുവരുത്തി സോണിയാ ഗാന്ധി രോഷവും പ്രതിഷേധവും അറിയിച്ചു. മലയാളി എം.പിമാര്‍ മലയാളത്തില്‍ സത്യപ്രതിജഞ ചെയ്താല്‍ മതിയെന്ന് സോണിയ ആവശ്യപ്പെടുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൊട്ടുപിറകെയായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്‍റെ സത്യപ്രതിജഞ. സത്യപ്രതിജഞക്കായി പ്രോട്ടം സ്പീക്കര്‍ വീരേന്ദ്ര കുമാറിന് മുമ്ബാകെ വന്ന കൊടിക്കുന്നില്‍ സുരേഷിന് ഇംഗ്ലീഷിലുള്ള പകര്‍പ്പ് ആദ്യം സെക്രട്ടറി ജനറല്‍ നല്‍കിയെങ്കിലും ഹിന്ദി മതിയെന്ന് പറയുകയായിരുന്നു. തുടർന്ന് കൊടിക്കുന്നില്‍ സത്യപ്രതിജഞ ഹിന്ദിയിലാക്കുകയായിരുന്നു. മലയാളിയായ കൊടിക്കുന്നിലിെന്റ ഹിന്ദി കേട്ട് ഹിന്ദി ബെല്‍റ്റില്‍ നിന്നുള്ള ബി.ജെ.പി എം.പിമാര്‍ ഡസ്കിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു.
ഇതുകഴിഞ്ഞ് ഇരിപ്പിടത്തിലേക്ക് പോയ കൊടിക്കുന്നിലിനെ തന്‍റെ സമീപത്തേക്ക് വിളിച്ചുവരുത്തിയ സോണിയാ ഗാന്ധി, എന്തുകൊണ്ടാണ് ഹിന്ദിയില്‍ സത്യപ്രതിജഞ ചെയ്തതെന്ന് ചോദിച്ചു. എന്നാൽ കൊടിക്കുന്നില്‍ നല്‍കിയ വിശദീകരണം സോണിയയെ തൃപ്തിപ്പെടുത്തിയില്ല. ഇതിന് പിറകെ വന്ന ബിജു ജനതാദളിലെ ഭര്‍തുഹരി മെഹ്താബ് ഒഡിയയില്‍ സത്യപ്രതിജഞ ചെയ്തത് കൊടിക്കുന്നിലിന്‍റെശ്രദ്ധയില്‍പ്പെടുത്തിയ സോണിയ ചെയ്തത് ശരിയായില്ലെന്ന് തീര്‍ത്ത് പറഞ്ഞു. തുടര്‍ന്ന് രണ്ടാം നിരയില്‍ ഇരിക്കുകയായിരുന്ന രാജ്മോഹന്‍ ഉണ്ണിത്താന്‍, രമ്യ ഹരിദാസ്, ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, ടി.എന്‍ പ്രതാപന്‍, ൈഹബി ഇൗഡന്‍, ബെന്നി ബെഹനാന്‍ എന്നിവര്‍ക്ക് നേരെ തിരിഞ്ഞ് മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് സോണിയ നിര്‍ദേശിക്കുകയും ചെയ്തു.
പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമായി. അംഗങ്ങളുടെ സത്യപ്രതിജ്ഞയാകും ഇന്നും നാളെയും നടക്കുക. 543 അംഗങ്ങളിൽ 267 പേര്‍ ഇത്തവണ പുതുമുഖങ്ങളാണ്. 12 ശതമാനം 40 വയസ്സിന് താഴെയുള്ളവരാണ്. 16-ാം ലോക്സഭയിൽ 8 ശതമാനമായിരുന്നു 40 വയസ്സിന് താഴെയുള്ളവരുടെ എണ്ണം. കൂടുതൽ വനിത അംഗങ്ങൾ എത്തുന്നു എന്നതും 17-ാം ലോക്സഭയുടെ പ്രത്യേകതയാണ്. 78 വനിതകളാണ് ഈ ലോക്സഭയിലുള്ളത്. ഒന്നാം ലോക്സഭയിൽ ഒരു ശതമാനമായിരുന്നു വനിതാ പ്രാതിനിധ്യം. ഇത് 14 ശതമാനമായി കൂടിയിട്ടുണ്ട്.
38 ശതമാനം എംപിമാര്‍ കര്‍ഷകരാണെങ്കിൽ 23 ശതമാനം പേര്‍ വ്യവസായികളും 4 ശതമാനം പേര്‍ അഭിഭാഷകരുമാണ്. 27 ശതമാനം പേരുടെ വിദ്യാഭ്യാസം 12 ക്ളാസുവരെ മാത്രമാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ താരങ്ങളും ഇത്തവണ ലോക്സഭയിലേക്ക് എത്തുന്നു.
പുതിയ മുഖങ്ങൾക്കൊപ്പം പുതിയ സമീപനങ്ങൾ കൂടി വേണമെന്നാണ് ഇന്നലെ സര്‍വ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. സഭാ സമ്മേളനം തുടങ്ങുമ്പോഴും മുഖ്യപ്രതിപക്ഷ പാര്‍ടിയായ കോണ്‍ഗ്രസിൽ ആശയകുഴപ്പങ്ങൾ തുടരുകയാണ്. ലോക്സഭയിലെ നേതാവിനെ പോലും ഇതുവരെ കോണ്‍ഗ്രസിന് തീരുമാനിക്കാനായിട്ടില്ല.
https://www.facebook.com/Malayalivartha