ബിഹാറില്‍ നൂറിലധികം കുട്ടികള്‍ മരിക്കാനിടയാക്കിയത് ലിച്ചി പഴമാണെന്ന് ആരോഗ്യ വിദഗ്ധര്‍... ഞെട്ടലോടെ നാട്ടുകാർ; ലിച്ചിപ്പഴം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒഡീഷ സര്‍ക്കാര്‍
ബീഹാറില്‍ കുട്ടികളുടെ മരണം ലിച്ചിപ്പഴം കഴിച്ചതുകൊണ്ടാണെന്നതരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതേത്തുടര്‍ന്ന് ഇത്തരത്തില്‍ പരിശോധന നടത്തുന്നതിന് ഒഡീഷ ആരോഗ്യമന്ത്രി നവകിഷോര്‍ ദാസ് ഉത്തരവിട്ടിരിക്കുകയാണ്. മസ്‌കിഷ്‌ക ജ്വരം ബാധിച്ച് ബീഹാറില്‍ നൂറിലധികം കുട്ടികള്‍ മരിച്ച സാഹചര്യം കണക്കിലെടുത്താണ് ലിച്ചിപ്പഴം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുവാന്‍ ഒഡീഷ സര്‍ക്കാര്‍ തയ്യാറാകുന്നത്.
വിപണിയില്‍ ലഭിക്കുന്ന ലിച്ചിപ്പഴത്തില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനീകരമാകുന്ന എന്തെങ്കിലും ഉണ്ടോ എന്നറിയുന്നതിനാണ് ചൊവ്വാഴ്ച സര്‍ക്കാര്‍ ഉത്തരവിട്ടത്. ദിവസങ്ങളായി ബീഹാറിലെ മുസ്സാഫര്‍പൂറില്‍ നൂറോളം കുട്ടികളാണ് മസ്തിഷ്‌ക ജ്വരവും ജപ്പാന്‍ ജ്വരവും ബാധിച്ച് മരിച്ചത്. ഇതോടെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ജനരോഷവും ഉയര്‍ന്നിരുന്നു. രോഗം നിയന്ത്രണത്തിന് സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കാണിച്ച് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്ത് 1954 മുതല്‍ ലിച്ചി കൃഷി നടക്കുന്നുണ്ട്. ജൈവവൈവിധ്യമുള്ള 15 വ്യത്യസ്ഥ തരം വിഭാഗത്തെ 33 തരം ലിച്ചി പഴമാണ് ഇന്ത്യയില്‍ കൃഷി ചെയ്യപ്പെടുന്നത്. ആസ്സാം, ബീഹാര്‍, ഒഡീഷ, പഞ്ചാബ്, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ലിച്ചി കൃഷിയുള്ളത്. ലിച്ചി സീസണായ വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കുന്ന ഈ അസുഖം 'ചാംകി ബുഖാര്‍' എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. ബിഹാറിലെ മുസാഫര്‍പൂരിലുള്ള രണ്ട് ആശുപത്രികളിലായി 179 കേസുകള്‍ കഴിഞ്ഞ ജനുവരി മുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ മരണം സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ മൂന്നാഴ്ചകള്‍ കൊണ്ടാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. മരണപ്പെട്ട എല്ലാ കുട്ടികളും തീക്ഷ്ണമായ എന്‍സൈഫലൈറ്റിസ് സിന്‍ഡ്രോം (എഇഎസ്) ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് മുതിര്‍ന്ന ഹെല്‍ത്ത് ഓഫീസറായ അശോക് കുമാര്‍ സിംഗ് പറഞ്ഞു. 179 കേസുകളില്‍ 157 പേരെയും ജൂണ്‍ ഒന്നിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.ലിച്ചി പഴത്തിലുള്ള വിഷാംശം കുട്ടികളില്‍ മസ്തിഷ്‌ക രോഗത്തിനും മരണത്തിനും ഇടയാക്കിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2015-ല്‍ അമേരിക്കന്‍ ഗവേഷകര്‍ ലിച്ചി പഴത്തില്‍ മരണം വരെ സംഭവിക്കാന്‍ കഴിയുന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ബംഗ്ലാദേശിലും വിയറ്റ്‌നാമിലുമാണ് ലിച്ചി ഏറ്റവും കൂടുതല്‍ ഉദ്പാദിപ്പിക്കുന്നത്.
ഇവിടത്തെ ജനങ്ങള്‍ നാഡീവ്യൂഹ സംബന്ധമായ രോഗങ്ങള്‍ കണ്ടുവരുന്നുണ്ടന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ ജനുവരി മുതല്‍ പ്രവേശിപ്പിച്ചത് 117 കുട്ടികളെയാണ്. ഇതില്‍ 102 പേരെയും അഡ്മിറ്റ് ചെയ്തിരിക്കുന്നത് ജൂണ്‍ മാസത്തിലാണ്. എന്‍സൈഫലൈറ്റിസ് ബാധിച്ച് 2013-ല്‍ 351 പേരിലധികം പേര് ഉത്തര്‍പ്രദേശില്‍ മരിച്ചിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.
https://www.facebook.com/Malayalivartha