കോണ്‍ഗ്രസ് ലോക്‌സഭാകക്ഷിനേതൃസ്ഥാനം മോഹിച്ചിരുന്ന ശശിതരൂരിനെയും മനീഷ് തിവാരിയേയും കൊടിക്കുന്നില്‍ സുരേഷിനെയും സോണിയാ ഗാന്ധി വെട്ടിമാറ്റിയത് ചുമ്മാതല്ല
കോണ്‍ഗ്രസ് ലോക്‌സഭാകക്ഷിനേതൃസ്ഥാനം മോഹിച്ചിരുന്ന ശശിതരൂരിനെയും മനീഷ് തിവാരിയേയും കൊടിക്കുന്നില്‍ സുരേഷിനെയും സോണിയാ ഗാന്ധി വെട്ടിമാറ്റിയത് ചുമ്മാതല്ല. വളരെ തന്ത്രപരമായ നീക്കമായിരുന്നു അതാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. കേരളത്തില്‍ നിന്ന് 19 എം.പിമാരെ ലഭിച്ചിട്ടും ആരെയും പരിഗണിച്ചില്ല. പഞ്ചാബില്‍ നിന്നുള്ള മനീഷ് തിവാരിക്കും മോഹമുണ്ടിയിരുന്നു. എന്നാല്‍ കേവലം രണ്ട് സീറ്റ് മാത്രം കിട്ടിയ ബംഗാളില്‍ നിന്നുള്ള എംപി അധീര്‍ രഞ്ജന്‍ ചൗധരിക്ക് സോണിയ കസേര നീട്ടുകയായിരുന്നു. ബംഗാളില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായതെങ്കിലും അങ്ങനെ ചെയ്യേണ്ടിവന്നത് വളരെ കണക്കുകൂട്ടലുകളോടെയാണ്. ചൗധരിയുമായി ബി.ജെ.പി പലവട്ടം ചര്‍ച്ചനടത്തിയെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസില്‍ നിന്നും ത്രിണമൂലില്‍ നിന്നും പലരും ബി.ജെ.പി പാളയത്തിലേക്ക് കുടിയേറുന്നതിനാല്‍ ചൗധരി പോകില്ലെന്ന് ഉറപ്പാക്കാന്‍ മറ്റ് മാര്‍ഗമില്ലായിരുന്നു.
ഡോക്ടര്‍മാരുടെയും അധ്യാപകരുടെയും സമരത്തോടെ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ജനരോക്ഷം പശ്ചിമബംഗാളില്‍ ശക്തമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, മുതിര്‍ന്ന നേതാവായ ചൗധരിയെ മുന്‍നിര്‍ത്തി അധികാരത്തിലേറാനാണ് സോണിയ കണക്ക് കൂട്ടുന്നത്. കക്ഷിനേതാവാകാന്‍ ഇല്ലെന്ന് രാഹുല്‍ വ്യക്തമാക്കിയപ്പോഴേ സോണിയ ഇക്കാര്യം തീരുമാനിച്ചിരുന്നു എന്നാണ് അറിവ്. പശ്ചിമ ബംഗാളിലെ മുന്‍ പി.സി.സി അധ്യക്ഷനായ ചൗധരി ബേറാംപൂരില്‍ നിന്നുളള എംപിയാണ്. 1999 മുതല്‍ തുടര്‍ച്ചയായി അഞ്ചാം തവണയാണ് മണ്ഡലത്തില്‍ നിന്ന് ചൗധരി വിജയിക്കുന്നത്. 2014ല്‍ കോണ്‍ഗ്രസിന് നാല് സീറ്റ് ബംഗാളില്‍ ലഭിച്ചെങ്കില്‍ ഇക്കുറി അത് രണ്ടായി കുറഞ്ഞു.
കോണ്‍ഗ്രസും സി.പി.എമ്മും ബംഗാളില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ചൗധരി അടക്കമുളവരെ വലയിലാക്കാന്‍സ ബിജെപിക്ക് പദ്ധതിയുണ്ട്. അതിന് എത്ര കോടികള്‍ മുടക്കാനും ആളുകളുണ്ട്. അടുത്തകാലത്ത് ഹൈക്കമാന്‍ഡുമായി ചൗധരി ഇടഞ്ഞ് നില്‍ക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് അധീര്‍ ചൗധരിയെ സംസ്ഥാന പിസിസി അധ്യക്ഷന്‍ പദവിയില്‍ നിന്ന് ഹൈക്കമാന്‍ഡ് നീക്കം ചെയ്തിരുന്നു. ഏകപക്ഷീയമായ നിലപാടായിരുന്നു അത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ട് തവണ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോള്‍ ചൗധരി ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചിരുന്നു. അതോടെ രാഹുല്‍ ക്ഷമ ചോദിച്ചെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
എല്‍.ഡി.എഫുമായി സഖ്യം വേണമെന്ന് ചൗധരി നിര്‍ദ്ദേശിച്ചെങ്കിലും അതും തള്ളിയിരുന്നു. അങ്ങനെ എല്ലാ തരത്തിലും അതൃപ്തനായ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിലനിര്‍ത്തേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തില്‍ വളരെ അത്യാവശ്യമായിരുന്നു. അതുകൊണ്ട് ഏഴ് തവണ എം.പിയായ കൊടിക്കുന്നിലിനേയും മൂന്ന് തവണ എം.പിയായ തരൂരിനേയും മനീഷ് തിവാരിയേയും മാറ്റിനിര്‍ത്തിയത്. കൊടിക്കുന്നില്‍ വിപ്പായി. ചൗധരിയുടെ പുതിയ സ്ഥാനം ബംഗാളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശമാകുമെന്നാണ് ഹൈക്കമാന്‍ഡ് കണക്ക് കൂട്ടുന്നത്.
https://www.facebook.com/Malayalivartha