മനം നിറയും മുൻപേ മണ്മറഞ്ഞ മഴത്തുള്ളികൾ: കടുത്ത ആശങ്കയിൽ ചെന്നൈ നഗരം
ആശ്വാസമായി മഴ എത്തിയെങ്കിലും തീരാദുരിതക്കയത്തിലാണ് ചെന്നൈ നഗരനിവാസികൾ. കഴിഞ്ഞ രണ്ടു വര്ഷമായുള്ള മഴയുടെ ലഭ്യതാക്കുറവാണ് തമിഴ്‌നാട്ടിൽ ശുദ്ധജലക്ഷാമത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വെള്ളമില്ലാത്തതു കാരണം ഹോട്ടലുകൾ പൂട്ടുന്നു, ജനങ്ങൾ താമസം മാറുന്നു, നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നു,സ്കൂളുകൾ പ്രവൃത്തി സമയം കുറയ്ക്കുന്നു. സമീപ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരൾച്ചയിൽ പകച്ചുനിൽക്കുകയാണ് ചെന്നൈ നഗരം.
കഴിഞ്ഞവര്ഷം ചില ജില്ലകളിൽ 60 ശതമാനംവരെ മഴ ലഭ്യതക്കുറവുണ്ടായി. ജലക്ഷാമം രൂക്ഷമായത് നഗരഹൃദയത്തിലാണ്. അതിതീക്ഷ്ണമായ ചൂടും ജലക്ഷാമവും കാരണം കുളത്തിലെ മീനുകൾ ചത്തുപൊങ്ങുന്നു. നഗരത്തിലെ കിണറുകൾ താഴിട്ട് പൂട്ടുകയും സമയക്രമത്തിൽ നറുക്കിട്ട് വെള്ളം 3 കുടം മാത്രം നൽകുന്ന കാഴ്ചയും വ്യക്തമാണ്. വെള്ളം സംഭരിക്കാവുന്ന ബക്കറ്റുകൾ, വലിയ പാത്രങ്ങൾ എന്നിവയുടെ വിൽപന വർധിച്ചു. നിർമാണ മേഖലയിലെ 60% ജോലികൾ നിർത്തി.
ചെന്നൈ ഉൾപ്പെടെ ആകെയുള്ള 33 ജില്ലകളിൽ 24 എണ്ണം പൂർണമായും വരൾച്ചബാധിതം. ഭൂഗർഭ ജലനിരപ്പ് ആശങ്കജനകമാംവിധം താഴ്ന്നതിനാൽ കുഴൽക്കിണറുകൾ വറ്റി.ഭൂഗർഭ ജലനിരപ്പ് നഗരമേഖലയിൽ 15 അടി വരെ താഴ്ന്നു. മധുരവയൽ പ്രദേശത്ത് ഒരു വർഷത്തിനിടെ 10.4 മീറ്ററാണു താഴ്ന്നത്.ലക്ഷക്കണക്കിന് രൂപയാണ് ഓരോ ഫ്‌ളാറ്റുകളും വെള്ളത്തിനായി ചിലവാക്കുന്നത്. ടാങ്കർ ലോറികളുടെ വരവനുസരിച്ച് ചെന്നൈ നഗരത്തിലെ ജനജീവിതം തന്നെ മാറിമറിഞ്ഞിരിക്കുകയാണ് . വികസനത്തിന്റെ പാതയിലാണ് തമിഴ്നാട് സർക്കാർ എന്ന് നെടുനീളം പ്രസംഗിക്കുമ്പോളും കാലത്തെയും പ്രകൃതിയെയും മറന്ന മനുഷ്യന്റെ അതിവികസനം മനുഷ്യരെ മാത്രമല്ല മിണ്ടാപ്രാണികളെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
16 വർഷത്തിനുശേഷം ചെന്നൈ അനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ള പ്രേശ്നത്തിന്റെ മുഖ്യ കാരണം മഴവെള്ള സംഭരണ പദ്ധതി കൃത്യമായി നടപ്പിലാക്കാത്തതു തന്നെയാണെന്നാണ് വിദഗ്ധർ വെളിപ്പെടുത്തുന്നത്. 4 വർഷത്തിന് മുൻപ് വന്ന പ്രളയവും ഇപ്പോൾ നേരിടുന്ന ജലക്ഷാമവും കേരളത്തിനു ഒരു മുന്നറിയിപ്പായി തമിഴ്നാട് മാറിയിരിക്കുകമനം നിറയും മുബേ മണ്മറഞ്ഞ മഴത്തുള്ളികൾ: കടുത്ത ആശങ്കയിൽ ചെന്നൈ നഗരം
ആശ്വാസമായി മഴ എത്തിയെങ്കിലും തീരാദുരിതക്കയത്തിലാണ് ചെന്നൈ നഗരനിവാസികൾ.കഴിഞ്ഞ രണ്ടു വര്ഷമായുള്ള മഴ ലഭ്യതാക്കുറവാണ് തമിഴ്‌നാട്ടിൽ ശുദ്ധജലക്ഷാമത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വെള്ളമില്ലാത്തതു കാരണം ഹോട്ടലുകൾ പൂട്ടുന്നു, ജനങ്ങൾ താമസം മാറുന്നു, നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നു,സ്കൂളുകൾ പ്രവൃത്തി സമയം കുറയ്ക്കുന്നു. സമീപ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരൾച്ചയിൽ പകച്ചുനിൽക്കുകയാണ് ചെന്നൈ നഗരം.
കഴിഞ്ഞവര്ഷം ചില ജില്ലകളിൽ 60 ശതമാനംവരെ മഴ ലഭ്യതക്കുറവുണ്ടായി. ജലക്ഷാമം രൂക്ഷമായത് നഗരഹൃദയത്തിലാണ്. അതിതീക്ഷ്ണമായ ചൂടും ജലക്ഷാമവും കാരണം കുളത്തിലെ മീനുകൾ ചത്തുപൊങ്ങുന്നു. നഗരത്തിലെ കിണറുകൾ താഴിട്ട് പൂട്ടുകയും സമയക്രമത്തിൽ നറുക്കിട്ട് വെള്ളം 3 കുടം മാത്രം നൽകുന്ന കാഴ്ചയും വ്യക്തമാണ്. വെള്ളം സംഭരിക്കാവുന്ന ബക്കറ്റുകൾ, വലിയ പാത്രങ്ങൾ എന്നിവയുടെ വിൽപന വർധിച്ചു. നിർമാണ മേഖലയിലെ 60% ജോലികൾ നിർത്തി.
ചെന്നൈ ഉൾപ്പെടെ ആകെയുള്ള 33 ജില്ലകളിൽ 24 എണ്ണം പൂർണമായും വരൾച്ചബാധിതം. ഭൂഗർഭ ജലനിരപ്പ് ആശങ്കജനകമാംവിധം താഴ്ന്നതിനാൽ കുഴൽക്കിണറുകൾ വറ്റി.ഭൂഗർഭ ജലനിരപ്പ് നഗരമേഖലയിൽ 15 അടി വരെ താഴ്ന്നു. മധുരവയൽ പ്രദേശത്ത് ഒരു വർഷത്തിനിടെ 10.4 മീറ്ററാണു താഴ്ന്നത്.ലക്ഷക്കണക്കിന് രൂപയാണ് ഓരോ ഫ്‌ളാറ്റുകളും വെള്ളത്തിനായി ചിലവാക്കുന്നത്. ടാങ്കർ ലോറികളുടെ വരവനുസരിച് ചെന്നൈ നഗരത്തിലെ ജനജീവിതം തന്നെ മാറിമറിഞ്ഞിരിക്കുകയാണ് .വികസനത്തിന്റെ പാതയിലാണ് തമിഴ്നാട് സർക്കാർ എന്ന് നെടുനീളം പ്രേസംഗിക്കുമ്പോളും കാലത്തെയും പ്രകൃതിയെയും മറന്ന മനുഷ്യന്റെ അതിവികസനം മനുഷ്യരെ മാത്രമല്ല മിണ്ടാപ്രാണികളെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
16 വർഷത്തിനുശേഷം ചെന്നൈ അനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ള പ്രേശ്നത്തിന്റെ മുഖ്യ കാരണം മഴവെള്ള സംഭരണ പദ്ധതി കൃത്യമായി നടപ്പിലാക്കാത്തതു തന്നെയാണെന്നാണ് വിദഗ്ധർ വെളിപ്പെടുത്തുന്നത്.വർഷത്തിന് മുൻപ് വന്ന പ്രളയവും ഇപ്പോൾ നേരിടുന്ന ജലക്ഷാമവും കേരളത്തിനു ഒരു മുന്നറിയിപ്പായി തമിഴ്നാട് മാറിയിരിക്കുകയാണ് . അധികം ദൂരമല്ലാത്ത മുന്നറിയിപ്പാണിതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു .
https://www.facebook.com/Malayalivartha