ആത്മഹത്യയെന്ന് കുറ്റപത്രം; പൊള്ളലേറ്റതിന് ശേഷമാണ് വെടിയുണ്ട കൊണ്ടതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്; വൈരുധ്യങ്ങളിൽ കുഴങ്ങി കോടതി ?....ദുരൂഹതകൾ ചുരുളഴിയാത്ത യുവതിയുടെ മരണം ഇനി സിബിഐ യ്ക്ക്
2017 ഒക്ടോബറിൽ നടന്ന യുവതിയുടെ മരണം കൊലപാതകമോ ? ആത്‌മഹത്യയോ? ഉത്തരം കിട്ടാതെ കുഴങ്ങിയിരിക്കുകയാണ് കോടതി. കുറ്റപത്രം വിശ്വാസത്തിലെടുക്കാനാകില്ലെന്നും അന്വേഷണം നേരായ ദിശയിലല്ലെന്നും വിമര്‍ശിച്ച കോടതി കേസ് സിബിഐക്ക് കൈമാറാന്‍ നിർദ്ദേശം നൽകി.
ബംഗാളിലെ റാണിഗഞ്ജ് ആസ്ഥാനമായുള്ള വ്യവസായി കുടുംബത്തിലെ പുഷ്പയാണ് പോള്ളലേറ്റു ആശുപത്രിയിൽ വച്ച് മരണമടഞ്ഞതു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കു വെടിയുണ്ട ഏറ്റിരുന്നുവെന്നു കണ്ടെത്തി. ഇതേ തുടർന്ന് ഭർത്താവും വ്യവസായിയുമായ മനോജ് ഭലോട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. പുഷ്പയുടേതു ആത്മഹത്യയാണെന്ന് പോലീസ് കുറ്റപത്രം സമർപ്പിച്ചതോടെ മനോജിനെ വെറുതെ വിട്ടിരുന്നു. ആത്മഹത്യ എന്നാണ് മനോജിൻറെ കുടുംബം പറയുന്നത്. എന്നാൽ പോസ്മോര്ട്ടം റിപ്പോർട്ടിലും കുറ്റപത്രത്തിലുമുള്ള ചേർച്ചയില്ലായ്മയാണ് പുഷ്പയുടെ കുടുംബത്തെ വീണ്ടും പരാതി നൽകാൻ പ്രേരിപ്പിച്ചത്. പുഷ്പയുടെ സഹോദരൻ ഗോപാല്‍ കുമാര്‍ അഗര്‍വാള്‍ ഹൈക്കോടതിയെ സമീപിച്ചു.
പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിൽ പൊള്ളലേറ്റതിനു ശേഷമാണ് തലയ്ക്കു വെടിയേറ്റിരിക്കുന്നത്. കുറ്റപത്രത്തില്‍ പറയുന്നതാകട്ടെ ആദ്യം വെടിയേല്‍ക്കുകയും പിന്നാലെ തീപിടിത്തത്തില്‍ പൊള്ളലേല്‍ക്കുകയും ചെയ്തുവെന്നും. വെടിവച്ച സമയത്ത് മുറിയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്ന നിലയിലായിരുന്നുവെന്നും അതിൽ നിന്നുമാണ് പൊള്ളലേറ്റതെന്നും വാദമുണ്ടായിരുന്നു. എന്നാൽ പുഷ്പയുടെ കൈകള്‍ക്കാണു മാത്രമാണ് പൊള്ളലേറ്റിരിക്കുന്നതു. ഗ്യാസ് സിലിണ്ടറിൽ നിന്നുമാണെങ്കിൽ ദേഹം മുഴുവനും പൊള്ളൽ ഏൽക്കേണ്ടതായിരുന്നുവല്ലേ എന്നാണ് നിലനിൽക്കുന്ന സംശയം.
മനോജിന്റെ കുടുംബം ആത്മഹത്യ എന്ന് വാദിക്കുന്നതിനെ ശരി വയ്ക്കുന്ന തരത്തിലായിരുന്നു പോലീസ് കേസിനെ അവസാനിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളെ പരിശോധിക്ക പോലും ചെയ്യാതെയാണ് പൊലീസ് അന്തിമ കുറ്റപത്രം സമർപ്പിച്ചതെന്ന് സഹോദരൻ പറഞ്ഞു. തോക്കു അശ്രദ്ധമായി ഉപയോഗിച്ചതിനാലാണ് വെടിയേറ്റതെന്നും തോക്ക് അശ്രദ്ധമായി ഉപയോഗിക്കുമ്ബോള്‍ പൊട്ടാതിരിക്കാനുള്ള സുരക്ഷാ ലോക്ക് സംവിധാനങ്ങൾ എങ്ങനെ മാറ്റുമെന്നു പുഷ്പയ്ക്ക് അറിയില്ലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. പക്ഷെ തോക്ക് ഉപയോഗിച്ചു മുന്‍പരിചയമില്ലാത്ത പുഷ്പ എങ്ങനെ സ്വയം വെടിവച്ചെന്നു കോടതിയും തിരിച്ചു ചോദിച്ചു.
https://www.facebook.com/Malayalivartha