അരുണാചൽ പ്രദേശിലേക്ക് പറന്ന റഷ്യൻ നിർമിത ആന്റണോവ് എ.എൻ 32 വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന സൈനികരുടെ ഭൗതികാവശിഷ്ടങ്ങൾ വീണ്ടെടുക്കാനായി പോയ രക്ഷാപ്രവർത്തകർ 17 ദിവസമായി കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്...
അരുണാചൽ പ്രദേശിലേക്ക് പറന്ന റഷ്യൻ നിർമിത ആന്റണോവ് എ.എൻ 32 വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന സൈനികരുടെ ഭൗതികാവശിഷ്ടങ്ങൾ വീണ്ടെടുക്കാനായി പോയ രക്ഷാപ്രവർത്തകർ 17 ദിവസമായി കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്...
അരുണാചല്‍ പ്രദേശിലെ മലനിരകളില്‍ തകര്‍ന്നുവീണ വ്യോമസേനയുടെ എഎന്‍-32 വിമാനത്തിലുണ്ടായിരുന്ന സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനാണ് ഇവർ പോയത്.
കാലാവസ്ഥ മോശമായി തുടരുകയാണ് ഇപ്പോൾ. ഈ സാഹചര്യത്തിൽ ഇവര്‍ക്ക് അപകട സ്ഥലത്ത് നിന്ന് തിരിച്ച് വരാന്‍ സാധിക്കില്ല . കാലാവസ്ഥ അനുകൂലമായാൽ മാത്രമേ ഹെലികോപ്ടറുകളിൽ ഇവരെ തിരിച്ചെത്തിക്കാനാവൂ എന്ന് അധികൃതർ അറിയിച്ചു. ജൂണ്‍ 12-നാണ് കോപ്റ്ററുകള്‍ വഴി രക്ഷാപ്രവര്‍ത്തകരെ അപകടം നടന്ന സ്ഥലത്ത് എത്തിച്ചത്.
മണിക്കൂറുകളെടുത്ത് വളരെ പ്രയാസപ്പെട്ടാണ് സൈനികരുള്‍പ്പെട്ട 12 അംഗം രക്ഷപ്രവര്‍ത്തന സംഘം സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നത്. അന്ന് ഇവര്‍ക്ക് ആത്യാവശത്തിനുള്ള ഭക്ഷണവും എത്തിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ദിവസം ഇവിടെതങ്ങേണ്ടി വന്നാല്‍ അത് ഏറെ പ്രയാസകരമാകും.
നിലവില്‍ ഇവരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.12,000 അടി മുകളിലാണ് 17 ദിവസമായി സംഘം കഴിയുന്നത്.
വ്യോമസേനയുടെ വിമാനത്തിലുണ്ടായിരുന്ന മൂന്ന് മലയാളികള്‍ ഉള്‍പ്പടെയുള്ള 13 പേരുടെ മൃതദേഹങ്ങളും വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും ഇതിനിടെ സംഘം കണ്ടെടുത്തിരുന്നു.മുകളിലേക്ക് കയറി പോകുന്നതും ദുഷ്‌കരമാണ്.
ഇടതൂര്‍ന്ന വനങ്ങളിൽ വിഷപാമ്പുകളുടേയും വന്യമൃഗങ്ങള്‍ അടക്കമുള്ളവയുടെയും സാന്നിധ്യമുള്ളത് അപകട സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. . അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് കാലവാസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ജൂണ്‍ മൂന്നിന് ഉച്ചയോടെ അസമിലെ ജോര്‍ഹട്ടില്‍നിന്ന് മേചുക വ്യോമതാവളത്തിലേക്ക് പുറപ്പെട്ട് അരമണിക്കൂറിന് ശേഷം വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.
തുടര്‍ന്ന് എട്ട് ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് അരുണാചൽ പ്രദേശിലെ ലിപ്പോ മേഖലയിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ വ്യോമസേന കണ്ടെത്തിയത്. വിമാനം തകർന്ന് വീണ ഭാഗം കൊടുംകാടായതും മോശം കാലാവസ്ഥയും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു.
തൃശ്ശൂർ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ്, കൊല്ലം അഞ്ചൽ സ്വദേശി അനൂപ് കുമാർ, കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി എൻ കെ ഷരിൻ എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളി സൈനികർ ആണ് .
https://www.facebook.com/Malayalivartha