അച്ഛന്റെ ചികിത്സക്കായി പണം മോഷണം; മോഷ്ടിച്ചത് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും; യുവാവ് പോലീസ് പിടിയിൽ
ന്യൂഡൽഹി: സ്വന്തം വിവാഹം നടത്താന്‍ കൈയില്‍ പണമില്ലാത്തതിനാൽ കടുംകൈ പ്രയോഗവുമായി യുവാവ്. അച്ഛന്റെ ചികിത്സയ്ക്കും സ്വന്തം വിവാഹത്തിനുമുള്ള പണം കണ്ടെത്താൻ വേറെ മാർഗങ്ങൾ ഒന്നും ഇല്ലാത്തതിനാലാണ് ഇയാൾ മോഷണം നടത്തിയത്. ഒടുവിൽ പൊലീസ് പിടിയിലുമായി. കൂട്ടുകാരനോടൊപ്പം ചേർന്ന് നടത്തിയ മോഷണത്തിൽ രണ്ടുപ്പേരെയും പോലീസ് പിടിക്കൂടി. ഡല്‍ഹി സ്വദേശികളായ ഗഗന്‍ ദീപ്, സുഹൃത്ത് വിവേക് രാഘവ് എന്നിവരാണ് പ്രതികൾ. ജോലി ചെയ്യുന്ന വ്യവസായ സ്ഥാപനത്തില്‍ നിന്ന് തന്നെ ഗഗന്‍ ദീപ് 10 ലക്ഷം രൂപയാണ് മോഷ്ടിച്ചത്. ക്യാഷ് കലക്ടറായിട്ടാണ് ഇയാൾ അവിടെ ജോലി ചെയ്തിരുന്നത്.
പണം നഷ്ടമായതിനെ പറ്റി ചോദിച്ച മുതലാളിയോട് കള്ള കഥ പറയുകയും ചെയ്തു.പണവുമായി വന്നപ്പോൾ ബൈക്കിലെത്തിയ ഒരാള്‍ തടഞ്ഞു നിറുത്തി പണമടങ്ങിയ കവര്‍ തട്ടിപ്പറിച്ചുവെന്നാണ് ഇയാള്‍ ഉടമയോട് പറഞ്ഞത്. ഇയാളുടെ പെരുമാറ്റത്തിലും മൊഴിയിലും സംശയതോന്നിയ ഉടമ ഉടൻ തന്നെ പൊലീസിനെ അറിയിച്ചു. പോലീസിന്റെ അന്വേഷണത്തിൽ നിന്നും ഗഗൻ പറഞ്ഞ രീതിയിൽ ഒരു തട്ടിപ്പറി നടന്നിട്ടില്ല എന്ന് പോലീസിന് മനസിലായി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ക്രൈം ഷോകളും സിനിമകളുമാണ് മോഷ്ടിക്കാനുള്ള പദ്ധതിക്കായി സഹായകമായതെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha