മോഷണസംഘം അമ്മയേയും മകളേയും ട്രയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
കവര്‍ച്ച തടയാന്‍ ശ്രമിച്ച അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. ഉത്തര്‍ പ്രദേശിലെ മഥുരയില്‍ ആണ് സംഭവം . ട്രയിനിലെ കവർച്ച തടയാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മയെയും മകളെയും നിസ്സാമുദ്ദീന്‍ തിരുവന്തപുരം എക്‌സ്പ്രസ്സ് ട്രയിനില്‍ നിന്നു മോഷ്ട്ടാക്കൾ തള്ളി താഴെയിട്ടത്
. ഡല്‍ഹിയില്‍ നിന്ന് രാജസ്ഥാനിലേക്ക് പോകുകയായിരുന്ന ഡല്‍ഹി സ്വദേശി മീണയും(55)മകള്‍ മനീഷയും (21)ആണ് കൊല്ലപ്പെട്ടത്. അജ്ഹായി റെയില്‍വെ സ്‌റ്റേഷനു സമീപമായിരുന്നു സംഭവം.
കോട്ടയില്‍ എന്‍ജിനീയറിംഗ് പരിശീല കേന്ദ്രത്തില്‍ പ്രവേശനം നേടാനായി മകള്‍ മനീഷയുമായി രാജസ്ഥാനിലേക്ക് പോക്കുകയായിരുന്നു ആ മൂന്നംഗ കുടുംബം . മീണയെയും മനീഷയെയും കൂടാതെ മകന്‍ ആകാശും (23) ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
പുലര്‍ച്ചെ ശബ്ദം കേട്ട് ഉണരുമ്പോള്‍ കവര്‍ച്ചക്കാര്‍ ബാഗുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതാണ് മീണകണ്ടത്. മീണ ബാഗില്‍ കയറി പിടിച്ചു. ശബ്ദം കേട്ട് ഉണര്‍ന്ന മകള്‍ മനീഷയും ബാഗില്‍ കയറി പിടിച്ചു വലിച്ചു.
പിടിവലിക്കിടെ മീണയേയും മനീഷയേയും കവര്‍ച്ചക്കാര്‍ സ്ലീപ്പര്‍ക്കോച്ചിന്റെ വാതില്‍ വരെ എത്തിച്ചു. ബാഗിന്റെ പിടിവിടാതിരുന്ന ഇവരെ കവര്‍ച്ച സംഘം വാതിലിലൂടെ പുറത്തേയ്ക്ക് തള്ളിയിടുകയായിരുന്നു.മനീഷ് ഇവരെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല .
മൈാബെല്‍ ഫോണ്‍,ചെക്ക്,പണം തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളാണ് ബാഗില്‍ ഉണ്ടായിരുന്നത്. ആകാശ് ചെയിന്‍ വലിച്ചതിനെ തുടര്‍ന്ന് വൃന്ദാവന്‍ സ്‌റ്റേഷനില്‍ ട്രയിന്‍ നിര്‍ത്തുകയും ആകാശ് റെയില്‍വേ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
പോലീസ് ആംബുലന്‍സുമായി സംഭവസ്ഥലത്ത് എത്തിയെങ്കിലും മീണയേയും മനീഷയേയും രക്ഷിക്കാനായില്ല.സംഭവത്തില്‍ പോലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha