ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പാർലമെന്റ് റദ്ദാക്കിയതോടെ പ്രതിസന്ധിയിലായിരിക്കുന്നത് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾ ആണ് ..മോദി 'സ്‌ട്രൈക്കില്‍'പകച്ചുനിൽക്കുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും...
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പാർലമെന്റ് റദ്ദാക്കിയതോടെ പ്രതിസന്ധിയിലായിരിക്കുന്നത് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾ ആണ് ..മോദി 'സ്‌ട്രൈക്കില്‍'പകച്ചുനിൽക്കുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും... കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ എന്താകുമെന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥയിൽ വിഘടനവാദികൾ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു വരാനും, ശത്രുത മറന്നു പാർട്ടികൾ ലയിക്കാനും വരെ സാധ്യതയുണ്ടെന്നാണു പുറത്തുവരുന്ന സൂചനകൾ
ആർട്ടിക്കിൾ 370, 35എ എന്നിവ ഇല്ലാതായതോടെയാണു ജമ്മു കശ്മീരിനു പ്രത്യേക പദവിയും അവകാശ, അധികാരങ്ങളും നഷ്ടപ്പെട്ടത്. ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതായിരുന്നു ഭരണഘടനയിലെ 35എ വകുപ്പ്. ജമ്മു കശ്മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണു വകുപ്പ് ..
പഴുതുകളെല്ലാം അടച്ചു കേന്ദ്ര സർക്കാർ നടത്തിയ നീക്കത്തിൽ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾ പകച്ചു. കർശനമായ നിയന്ത്രണങ്ങളും വീട്ടുതടങ്കലും ഏർപ്പെടുത്തിയതോടെ പ്രതിഷേധത്തിനും ആശയവിനിമയത്തിനും സാഹചര്യവും ലഭിച്ചില്ല. ദിവസങ്ങൾ പിന്നിട്ടതോടെ, വിഘടനവാദികളും രാഷ്ട്രീയക്കാരും എല്ലാം ഭാവികാര്യങ്ങളെപ്പറ്റി ആലോചനയിലാണ്.
കാലങ്ങളായി ഉയർത്തുന്ന മുദ്രാവാക്യത്തിന്റെ അനുകൂല രാഷ്ട്രീയപരിണതി മാത്രമല്ല, ബി.ജെ.പിക്ക് ജമ്മുകശ്മീർ തീരുമാനം. ജമ്മുവിലും ലഡാക്കിലും രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ കഴിയുന്നതിനൊപ്പം സംസ്ഥാനത്തിനുപുറത്ത് രാജ്യവ്യാപകമായി ഉയരുന്ന ചർച്ചകൾ ബി.ജെ.പി.ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്
30 വർഷത്തിലേറെയായി തീവ്രവാദവും സംഘർഷങ്ങളും പതിവായ ജമ്മു കശ്മീരിൽ ഇന്ത്യൻ ഭരണഘടന അംഗീകരിക്കാൻ തയാറാകാതിരുന്ന വിഘടനവാദികൾ, ഇന്ത്യയിൽനിന്നു വിട്ടുപോകണമെന്ന ആവശ്യക്കാരായിരുന്നു. 1953ന് മുമ്പുണ്ടായിരുന്ന സ്വയംഭരണാധികാരം തിരികെ തരണം എന്നാണ് ഏറ്റവും പഴക്കമുള്ള പാർട്ടി നാഷനൽ കോൺഫറൻസ് ആവശ്യപ്പെട്ടത്. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) വിഘടനവാദത്തിനൊപ്പം മതപരമായ പ്രശ്നങ്ങളും ഉയർത്തിയിരുന്നു . മറ്റു ചെറുപാർട്ടികൾക്കും സമാനമായ നിലപാടുകളാണ്.
വിഘടനവാദികളുടെയും ഇസ്‍ലാം ഗ്രൂപ്പുകളുടെയും കൂട്ടായ്മയായ ഹുറിയത്തിലെ പുതുതലമുറയ്ക്കു മുഖ്യധാരാ രാഷ്ട്രീയത്തിൽ ചേരാൻ താൽപര്യമുണ്ട് .നാഷനൽ കോൺഫറൻസ് (എൻസി) പാർട്ടിക്കുള്ളിലും അഭിപ്രായ ഭിന്നതയുണ്ടെന്നാണു പാർട്ടിവൃത്തങ്ങൾ പറയുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേകാവകാശങ്ങൾ പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തിന് അധ്യക്ഷൻ ഫറൂഖ് അബ്ദുല്ല തയാറാണെങ്കിലും മകൻ ഒമർ അബ്ദുല്ല വ്യത്യസ്ത നിലപാടിലാണ്
ഇന്ത്യാ വിരുദ്ധ രാഷ്ട്രീയവുമായി മുന്നോട്ടുപോകണമെന്ന് വളരെ കുറച്ചുപേർ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.. സുപ്രീം കോടതി, പാർലമെന്റ് തുടങ്ങി ഇന്ത്യൻ സംവിധാനങ്ങളിൽ വിശ്വാസം അർപ്പിച്ച കശ്മീർ ജനത ഇപ്പോൾ പരാജയപ്പെട്ട് വഞ്ചനയ്ക്കിരയാക്കപ്പെട്ടുവെന്നാണ് മെഹബൂബ പറഞ്ഞിരുന്നത് . എന്നാൽ ഇപ്പോൾ മെഹബൂബ മുഫ്തിയും ആശയക്കുഴപ്പത്തിലാണ്..വിഘടനവാദികളും ജമാത്തുകാരും അടിച്ചമർത്തപ്പെട്ടതോടെ പിഡിപിയുടെ കാര്യവും പരുങ്ങലിലാണ്
https://www.facebook.com/Malayalivartha