രാജ്യം അതീവ ജാഗ്രതയില്‍.... കരസേനാമേധാവി ബിപിന്‍ റാവത്ത് ഇന്ന് ജമ്മുകശ്മീരിലേക്ക് , ജമ്മുകശ്മീരിലെ പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് കരസേന മേധാവി ഇവിടെ സന്ദര്‍ശനം നടത്തുന്നത്
കരസേനാമേധാവി ബിപിന്‍ റാവത്ത് ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുകയാണ്. അവിടുത്തെ സുരക്ഷ വിലയിരുത്താനായാണ് ബിപിന്‍ റാവത്തിന്റെ സന്ദര്‍ശനം. എന്നാല്‍ പാക്ക് പ്രകോപനങ്ങള്‍ക്കുള്ള കാര്യത്തില്‍ ഇന്ന് ചില കാര്യങ്ങളില്‍ വ്യക്തത വരും എന്ന സൂചനകളും പുറത്തു വരുന്നുണ്ട്. ജമ്മുകശ്മീരിലെ പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് കരസേന മേധാവി ഇവിടെ സന്ദര്‍ശനം നടത്തുന്നതെന്നതുകൊണ്ട് ഇതിനെ അതീവ ഗൗരവമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്നലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ലഡാക്കില്‍ സന്ദര്‍ശനം നടത്തുകയും സുരക്ഷ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.
ഗുജറാത്ത് തീരത്ത് പാകിസ്താന്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തില്‍ ജമ്മുകശ്മീര്‍ അടക്കമുള്ളിടങ്ങളില്‍ കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ സി.പി.എം സിസി അംഗം യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ ജമ്മുകശ്മീരിലെത്തിയ സീതാറാം യെച്ചൂരി ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തും. യൂസഫ് തരിഗാമിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച സത്യവാങ്മൂലം യെച്ചൂരി മടങ്ങിയെത്തിയ ശേഷം സുപ്രിം കോടതിയില്‍ സമര്‍പ്പിക്കും. മുന്‍പ് രണ്ട് തവണ ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിയ യെച്ചൂരിയെ ജമ്മുകശ്മീര്‍ പൊലീസ് തിരിച്ചയച്ചിരുന്നു.
ഒടുവില്‍ സുപ്രിം കോടതി വിധിയിലൂടെയാണ് യെച്ചൂരിക്ക് തരിഗാമിയ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചത്. അതീവ ജാഗ്രതയില്‍ ഗുജറാത്ത് തീരം അതേസമയം കശ്മീരില്‍ വീട്ടു തടങ്കലിലുള്ള സി.പി.എം നേതാവ് യൂസഫ് തരിഗാമിയെ സന്ദര്‍ശിച്ച സീതാറാം യെച്ചൂരി ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തും. തരിഗാമിയുടെ ആരോഗ്യനില സംബന്ധിച്ച് യെച്ചൂരി സുപ്രിം കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിക്കും.
ഏതേസമയം കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്രസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്ന് ഇന്ത്യ ലോകരാജ്യങ്ങളോട് വ്യക്തമാക്കി. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി നീക്കിയതിനെതിരേയുള്ള പാകിസ്താന്റെ പ്രസ്താവനകള്‍ നിരുത്തരവാദപരമാണെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ സജ്ജമാണെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യ ജമ്മുകശ്മീരില്‍ മനുഷ്യാവകാശലംഘനം നടത്തുകയാണെന്നും ഇക്കാര്യം എല്ലാ അന്താരാഷ്ട്രവേദികളിലും ഉയര്‍ത്തുമെന്നും കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു.''പാക് നേതാക്കളുടെയും മറ്റുള്ളവരുടെയും പ്രസ്താവനകളെ ശക്തിയായി അപലപിക്കുന്നു.
ഇന്ത്യയില്‍ ജിഹാദും അക്രമവും നടത്താനുള്ള ആഹ്വാനമുള്‍പ്പെടെ നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഉയരുന്നുണ്ട്. കശ്മീരില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണിത്. പാകിസ്താന്‍ നുണപറയുകയാണെന്ന് അന്താരാഷ്ട്രസമൂഹം തിരിച്ചറിയുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കണം'' രവീഷ് കുമാര്‍ പറഞ്ഞു.ഭീകരത രാഷ്ട്രനയമാക്കിയ രാജ്യമാണ് പാകിസ്താന്‍. ഇന്ത്യയിലേക്ക് പാകിസ്താന്‍ ഭീകരത കയറ്റിയയക്കുകയാണ്. പാകിസ്താനിലെ മനുഷ്യാവകാശമന്ത്രി ഷിരീന്‍ എം. മസാരി ഇന്ത്യക്കെതിരേ ഐക്യരാഷ്ട്രസഭയ്‌ക്കെഴുതിയ കത്തിന് കടലാസിന്റെ വിലപോലും കല്‍പ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്താന്‍ വ്യോമപാതകള്‍ അടച്ചതായി ഇതുവരെ ഔദ്യോഗികപ്രസ്താവനകളില്ല. ചില വ്യോമപാതകള്‍ നിശ്ചിതസമയത്തേക്ക് അടച്ചിട്ടുണ്ടാകാം. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനയുണ്ടായിട്ടില്ല. എന്നാല്‍, വ്യാഴാഴ്ച 'ഗസ്‌നവി' മിസൈല്‍ പരീക്ഷിക്കുന്ന വിവരം ഇന്ത്യയെ അറിയിച്ചിരുന്നുവെന്ന് രവീഷ് കുമാര്‍ പറഞ്ഞു.ജമ്മുകശ്മീരില്‍ മരുന്നുക്ഷാമമുണ്ടെന്ന പ്രചാരണം തെറ്റാണ്. ഒരാശുപത്രിയിലും മരുന്നുക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മരുന്നുകിട്ടാതെ മരണങ്ങളുമുണ്ടായിട്ടില്ല.ജമ്മുകശ്മീരില്‍ സാധാരണനില കൈവരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. 10 ജില്ലയില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് സാധാരണനിലയിലായി. ലാന്‍ഡ്‌ലൈനുകള്‍ ഘട്ടംഘട്ടമായി പ്രവര്‍ത്തനസജ്ജമാക്കും. ബ്ലോക്ക് തിരഞ്ഞെടുപ്പുകള്‍ ഒക്ടോബറോടെ പൂര്‍ത്തിയാക്കും. ബാങ്കുകളും എ.ടി.എമ്മുകളും സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാധവിന് നയതന്ത്രസഹായം നല്‍കുന്നതിന് പാകിസ്താനുമായി ഇന്ത്യ ബന്ധപ്പെട്ടു കൊണ്ടിരിക്കയാണെന്നും രവീഷ് കുമാര്‍ പറഞ്ഞു.
L
https://www.facebook.com/Malayalivartha