Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞു: ആറ് പ്രതികൾ കുറ്റക്കാർ; ഈ മാസം 12ന് ആറ് പ്രതികളുടെ ശിക്ഷാവിധി: ദിലീപ് കുറ്റവിമുക്തൻ...


ശിക്ഷാവിധി അൽപ്പസമയത്തിനകം: രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ അമിതാത്മവിശ്വാസം; പ്രതികരണം തേടിയെങ്കിലും ചിരിച്ചുകൊണ്ട് അവിടേയ്ക്ക്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരത്ത് കനത്ത സുരക്ഷ...


തദ്ദേശ തെരഞ്ഞെടുപ്പ്.... . ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് നാളെ അവധി , രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ വ്യാഴാഴ്ച അവധി


തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു .... ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക്


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...

ചിത്രങ്ങളുടെ ഹോര്‍ഡിങ്ങുകള്‍ വേണ്ട;സിനിമകളുടെ പബ്ലിസിറ്റിക്കായി ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കരുതെന്ന് സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നൽകി മമ്മൂട്ടിയും വിജയ്‌യും

15 SEPTEMBER 2019 03:28 PM IST
മലയാളി വാര്‍ത്ത

സിനിമകളുടെ പബ്ലിസിറ്റിക്കായി ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കരുതെന്ന് സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നൽകി മമ്മൂട്ടിയും വിജയ്‌യും. ഫ്ലക്‌സ് ബോര്‍ഡ് പൊട്ടിവീണ് സ്കൂട്ടറില്‍ യാത്ര ചെയ്ത യുവതി ടാങ്കര്‍ ലോറിയുടെ അടിയില്‍പ്പെട്ട് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വന്റെയും ആറ്റ്‌ലി സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ബിഗിലിന്റെയും പരസ്യങ്ങള്‍ക്കാണ് ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കുന്നത്.

രണ്ട് ദിവസം മുമ്പ് ചെന്നൈയില്‍ യുവതി ഫ്ലക്സ് പൊട്ടിവീണ് മരിച്ച വാര്‍ത്തയറിഞ്ഞ മമ്മൂട്ടിയും രമേശ് പിഷാരടിയും നിര്‍മ്മാതാവ് ആന്റോ പി ജോസഫും ചേര്‍ന്നാണ് പരസ്യത്തിനായി ഫ്ലക്സ് ഉപയോഗിച്ചുള്ള വലിയ ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കില്ലെന്ന് തീരുമാനത്തിലെത്തുകയായിരുന്നു. പരസ്യത്തിനായി പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂവെന്ന് രമേശ് പിഷാരടി വ്യക്തമാക്കി. ഈ മാസം 19ന് നടക്കുന്ന ബിഗ്‌ലിയുടെ ഓഡിയോ ലോഞ്ചിന് വലിയ ഹോള്‍ഡിങ്ങുകളും ബാനറുകളും ഉപയഗിക്കരുതെന്ന് വിജയ് ആരാധകര്‍ക്ക് നിര്‍ദേശം നല്‍കി.

ചെന്നൈയിൽ അനധികൃത ബോർഡ് എടുത്തുമാറ്റാൻ തകൃതിയായി പുരോഗമിക്കുകയാണ്. ഫ്ലെക്സ് ബോർഡ് വീണ് യുവതി മരിച്ച സംഭവത്തെത്തുടർന്ന് തമിഴ്‌നാട് സർക്കാരിനുനേരെ മദ്രാസ് ഹൈക്കോടതി നടത്തിയ രൂക്ഷവിമർശനത്തിനുപിന്നാലെയാണ് ചെന്നൈയിൽ അനധികൃത ബോർഡ് നീക്കൽ പുരോഗമിക്കുന്നത്. രണ്ടുദിവസങ്ങൾക്കുള്ളിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽനിന്നായി മൂവായിരത്തോളം ബോർഡുകളാണ് കോർപ്പറേഷൻ അധികൃതരും സിറ്റി പോലീസും നീക്കിയത്. ഇത്തരം ബോർഡുകൾ കണ്ടെത്തി നീക്കംചെയ്യാൻ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നതിനിടെ, നഗരത്തില്‍ അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡ് തലയില്‍ വീണുണ്ടായ അപകടത്തിലാണ് സോഫ്റ്റ്‌ വേർ എൻജിനിയറായ ശുഭശ്രീ (23) മരിച്ചത്. വ്യാഴാഴ്ചനടന്ന അപകടത്തെത്തുടർന്ന് സ്വമേധയാ കേസെടുത്ത ഹൈക്കോടതി സംസ്ഥാനസർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

ഫ്ലക്സ് ബോര്‍ഡ് വീണതിനെ തുടര്‍ന്ന് വണ്ടിയുടെ ബാലന്‍സ് തെറ്റിയ യുവതിയുടെ വാഹനത്തില്‍ തൊട്ടുപിന്നാലെ വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ചെന്നൈയില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനിയറായ 23കാരി ശുഭ ശ്രീയാണ് അപകടത്തില്‍ മരിച്ചത്.

സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി രംഗത്ത് വന്നു. പൊതുസ്ഥലത്ത് ഫ്ലക്സ് നിരോധനം സംസ്ഥാനത്ത് നടപ്പാക്കാത്തത് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് കോടതി വിമർശിച്ചു. സംഭവത്തിൽ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ ഉത്തരവുകള്‍ ഇറക്കി മടുത്തതായി കോടതി പ്രതികരിച്ചു

രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നിൽ അധികൃതർ മുട്ട് മടക്കുകയാണെന്നും കോടതി വിമർശനമുന്നയിച്ചു. ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം അടക്കം കല്യാണത്തിനെത്തിയവരെ സ്വാഗതം ചെയ്യാന്‍ വച്ച ഫ്ലെക്സാണു യുവതിയുടെ ജീവനെടുത്തത്. ഫ്ലെക്സ് പ്രിന്‍റ് ചെയ്ത സ്ഥാപനം പൂട്ടി സീല്‍ ചെയ്യലായിരുന്നു സർക്കാരിന്റെ ആദ്യ നടപടി. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലുള്ള ചെന്നൈ കോര്‍പ്പറേഷനെ ഉപയോഗിച്ചാണു സ്ഥാപനം പൂട്ടിച്ചത്. തൊട്ടുപിറകെ ശുഭശ്രീയുടെ ദേഹത്തിലൂടെ കയറി ഇറങ്ങിയ ടാങ്കര്‍ ലോറി ഡ്രൈവറെ പിടികൂടി മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. എന്നാൽ ചെന്നൈ കോര്‍പറേഷന്‍ മുൻ കൗണ്‍സിലര്‍ കൂടിയായ നേതാവിനെതിരെ കേസെടുക്കാന്‍ തുടക്കത്തില്‍ പൊലീസ് തയാറായില്ല.

പ്രതിഷേധം കടുത്തതോടെയാണു ഭരണകക്ഷിയുടെ പ്രമുഖ നേതാവായ ജയഗോപാലിനെതിരെ കേസെടുത്തത്. കഴിഞ്ഞ ഏപ്രിലിൽ നാമക്കൽ സ്വകാര്യ ആശുപത്രിക്ക് സമീപം സ്ഥാപിച്ചിരുന്ന ഫ്ലക്സ് പൊട്ടിവീണ് രണ്ട് പേർ മരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവനക്കാരന്‍ വിവാഹിതനാകുന്നതോടെ അസാധുവാകുമെന്ന് സുപ്രീംകോടതി..  (7 minutes ago)

ഉണരുന്നില്ല... നിലവിളിച്ച് മക്കൾ...  (16 minutes ago)

നിനക്ക് എവിടന്ന് കിട്ടി ടാ തെളിവ്...! റിപ്പോർട്ടറെ കയറി അടിച്ച് DILEEP FANS..!സുജയയുടെ കറുത്ത കോട്ടും സ്യുട്ടും കൂവി വിളിച്ച് ജനം..  (21 minutes ago)

മലയാളി യുവാവ് തൂങ്ങി മരിച്ച നിലയിൽ...  (27 minutes ago)

ദിലീപിന്റെ ശവം അടക്ക് നടന്നില്ല...!പ്രോസിക്യൂഷൻ ഒറ്റി ഒറ്റ വരിയിൽ തീർത്ത് ജഡ്ജി കോടതിയിൽ നടന്നത് ഇത്  (40 minutes ago)

കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞു: ആറ് പ്രതികൾ കുറ്റക്കാർ; ഈ മാസം 12ന് ആറ് പ്രതികളുടെ ശിക്ഷാവിധി: ദിലീപ് കുറ്റവിമുക്തൻ...  (1 hour ago)

ദിലീപ് പുല്ല് പോലെ ഇറങ്ങി വരും...!റീത്ത് വയ്ക്കാൻ വരട്ടെ അഭിഭാഷകൻ ഞെട്ടിച്ചു... പ്രോസിക്യൂഷനെ മിണ്ടിച്ചില്ല...!  (1 hour ago)

ദിലീപിന് 20 വർഷത്തെ തടവ്..?കോടതിയിലെ തെളിവുകൾ ഇത് ആ വിധി ഇതായിരിക്കും  (1 hour ago)

ശിക്ഷാവിധി അൽപ്പസമയത്തിനകം: രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ അമിതാത്മവിശ്വാസം; പ്രതികരണം തേടിയെങ്കിലും ചിരിച്ചുകൊണ്ട് അവിടേയ്ക്ക്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരത്ത് കനത്ത സ  (1 hour ago)

കുട മറച്ച് ദിലീപ് കോടതിയിലേക്ക്....!! INNOVA-യുടെ പിന്നാലെ ചേർസിങ്... ഉഫ് ദിലീപിന്റെ ഗതികേട് ..!  (2 hours ago)

ചരിത്രത്തിലാദ്യമായി അമേരിക്കൻ എം.എൽ.എസ് കപ്പ് നേടി  (2 hours ago)

പവന് 200 രൂപയുടെ വർദ്ധനവ്  (2 hours ago)

പവന് 200 രൂപയുടെ വർദ്ധനവ്  (2 hours ago)

കർണാടക സ്വദേശിയായ അയ്യപ്പഭക്തൻ മരിച്ചു....  (2 hours ago)

വിധി ഇന്ന് ഇല്ല അവസാന നിമിഷം ട്വിസ്റ്റ് വിധി മാറ്റി വയ്ക്കണം 11 മണിക്ക് ANTICLIMAX..?!  (2 hours ago)

Malayali Vartha Recommends