ഓക്സിജൻ സിലിണ്ടറിൽ ഓക്സിജൻ ഓക്സിജൻ തീർന്നു; ആംബുലൻസിൽ കുഞ്ഞിന് ദാരുണാന്ത്യം
രാജ്യത്തിന്റെ ഏറ്റവും മോശമായ അവസ്ഥയെ ചൂണ്ടിക്കാട്ടുന്ന വാർത്തയാണ് ദിനംപ്രതി വാർത്തകളിലൂടെ പുറത്ത് വരുന്നത്. ആരോഗ്യസ്ഥിതിയുട രൂക്ഷമായ സാഹചര്യമാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്. ആംബുലന്‍സിലുണ്ടായിരുന്ന സിലിണ്ടറിലെ ഓക്സിജന്‍ തീര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രി യാത്രക്കിടെ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായുള്ള വാർത്തയാണ് പുറത്ത് വരുന്നത്. ചണ്ഡിഗഡിലാണ് സംഭവം നടന്നത്. സഹില്‍ എന്നയാളുടെ കുഞ്ഞാണ് ഇതിലൂടെ മരിച്ചത്. കുട്ടിക്ക് പനിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ കൈതാളിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിക്കുകയുണ്ടായത്. ഇതേതുടർന്ന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും കുട്ടിയുടെ ആരോഗ്യനില മോശമാകാന്‍ തുടങ്ങിയതോടെ ചണ്ഡിഗഡിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റാന്‍ ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.
അതോടൊപ്പം തന്നെ കൈതാളില്‍നിന്ന് ചണ്ഡിഗഡിലെത്തുന്നതുവരെ കുട്ടിയ്ക്ക് കൃത്രിമ ശ്വാസം നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ഡോക്ടര്‍ യാത്രയ്ക്ക് മുമ്ബ് ആവശ്യപ്പെടടും ചെയ്തിരുന്നു . ഡോക്ടര്‍ പറഞ്ഞതു പ്രകാരം 2800 രൂപ വാടകയ്ക്ക് ഒരു സ്വകാര്യ ആംബുലന്‍സ് ഒരുക്കിയാണ് കുട്ടിയെ ചണ്ഡിഗഡിലേക്ക് കൊണ്ടുപോയത് തന്നെ. അതുപോലെതന്നെ ആംബുലന്‍സില്‍ ഓക്സിജന്‍ സിലിണ്ടര്‍ ഉണ്ടെന്ന് ഡ്രൈവര്‍ അവകാശപ്പെട്ടിരുന്നു.
ഇതേതുടർന്ന് വാഹനം പെഹോവയിലെത്തിയതോടെ സിലിണ്ടറിലെ ഓക്സിജന്‍ തീരുകയും കുട്ടിക്ക് ശ്വാസംമുട്ട് അനുഭവപ്പെടുകയും ചെയ്തുതുടങ്ങിയിരുന്നു. അതോടൊപ്പം തന്നെ ആംബുലന്‍സില്‍ വേറെ ഓക്സിജന്‍ സിലിണ്ടര്‍ ഉണ്ടായിരുന്നില്ല. അമ്ബാലയിലെത്തിയപ്പോള്‍ കുട്ടിയുടെ ബന്ധുക്കള്‍ ഓക്സിജന്‍ സിലിണ്ടര്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ഇത് ചെവിക്കൊണ്ടിരുന്നില്ല. അയാള്‍ വാഹനമോടിക്കുന്നതിൽ ശ്രദ്ധ പ്രകടിപ്പിച്ചു. ഇതേതുടർന്ന് ചണ്ഡിഗഡിലെ ആശുപത്രിയിലെത്തുമ്ബോഴേക്കും കുഞ്ഞ് മരിച്ചു. ഡ്രൈവറിന്റെ അശ്രദ്ധ മൂലം നഷ്ടമായത് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവനാണ്.
https://www.facebook.com/Malayalivartha