ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ മാന്ദ്യം എന്നാണോ ഞെരുക്കം എന്നാണോ അതോ ഇത് ദുരിതകാലമാണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാൻ കഴിയാതെ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമനും...എങ്കിലും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന ബഹുമതി ഇന്ത്യക്ക് തന്നെ
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന ബഹുമതി ഇന്ത്യക്ക് തന്നെ
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ആശങ്കപ്പെട്ടതിനെക്കാള്‍ മോശമായ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.. നമ്മുടെ ഇന്നത്തെ സാമ്പത്തിക അവസ്ഥയെ വിളിക്കേണ്ടത് ഏതു പേരിട്ടാണെന്ന് പോലും അറിയാത്ത സാഹചര്യമാണ് നിലവിലുള്ളത് ..
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ മാന്ദ്യം എന്നാണോ ഞെരുക്കം എന്നാണോ അതോ ഇത് ദുരിതകാലമാണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാൻ കഴിയാതെ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമനും ഒഴിഞ്ഞു മാറിയത് നമ്മൾ കണ്ടു ..
വിശേഷണങ്ങള്‍ക്കില്ല, ഞാന്‍ എന്റെ ജോലി ചെയ്യുന്നു- ഇതുമാത്രമാണ് ചോദ്യത്തോട് അവര്‍ പ്രതികരിച്ചത്. അതേസമയം സമ്പദ് വ്യവസ്ഥ കരകയറുന്നതിനുള്ള സൂചനകളുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉത്പാദന ഗുണനിലവാരം ഉറപ്പാക്കി ഉത്പ്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാനും കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ നടത്തേണ്ട പരിശോധനകളുടെ ചെലവ് കുറയ്ക്കാനും വാണിജ്യ മന്ത്രാലയം ശ്രമിക്കുന്നുണ്ട്.
സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന കാര്യം സര്‍ക്കാരും അംഗീകരിച്ചതാണ്. ഇതിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി ധനവകുപ്പ് ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. പണത്തിന്റെ ലഭ്യത ഉറപ്പാക്കാനും ഓഹരി വിപണിയിലെ വിദേശ നിക്ഷേപകരെ പിടിച്ചുനിര്‍ത്തുന്നതിനുമുള്ള നടപടികളായിരുന്നു ആദ്യം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിന് ശേഷവും ഓഹരി വിപണിയില്‍നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുകയായിരുന്നു.
ബാങ്കിംങ് രംഗത്തെ പരിഷ്‌ക്കാരമായിരുന്നു പിന്നീട് പ്രഖ്യാപിച്ചത്. പൊതുമേഖല ബാങ്കുകള്‍ ലയിപ്പിച്ച് വലിയ ബാങ്കുകള്‍ ആക്കുന്ന നടപടിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതൊടൊപ്പം പലിശ നിരക്കുകളിലും ബാങ്കുകള്‍ കുറവ് വരുത്തിയിരുന്നു..പലിശ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ചിരിക്കുന്ന നടപടികളുടെ നേട്ടം ഇടപാടുകാരിലേക്ക് വേഗത്തില്‍ എത്തിക്കും. ഇതിനായുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യും. പൊതുമേഖലാ ബാങ്ക് മേധാവികളുമായി ഈ മാസം 19ുന് ചര്‍ച്ച നടത്തുമെന്നും നിര്‍മലാ സീതാരാമന്‍ കൂട്ടിച്ചേർത്തു
കയറ്റുമതി തീരുവ ഇളവും മറ്റ് നികുതി ഇളവുകളും സര്‍ക്കാറിന് 50,000 കോടിയുടെ നഷ്ടമാണുണ്ടാക്കുക. 70,000 കോടിയുടെ സാമ്പത്തിക പാക്കേജ് ഇതിലേക്ക് ഉപയോഗിക്കും. 20,000 കോടി രൂപ മുടങ്ങിക്കിടക്കുന്ന ഭവന യൂണിറ്റുകളുടെ തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു.
അതേസമയം ഇന്ത്യ ഇപ്പോൾ ദീര്‍ഘ കാലം നീണ്ടുനില്‍ക്കുന്ന ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണെന്ന കാര്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് പ്രധാന പ്രശ്നം എന്നാണ് മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിങ് പറയുന്നത് ..രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം അപ്പോളോ ടയേഴ്സ് പോലെയുള്ള പല പ്രമുഖ കമ്പനികളെയും ബാധിച്ചിട്ടുണ്ട് .. ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ട്രില്ല്യണ്‍ ഇക്കോണമിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് നടക്കാത്ത സ്വപ്‌നം മാത്രമായി മാറുമോ എന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ദർ
കോർപ്പറേറ്റ്, പാരിസ്ഥിതിക മേഖലകളിലെ അരക്ഷിതാവസ്ഥയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ (എൻ.ബി.എഫ്.സി) തളർച്ചയുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നതെന്നാണ് ഐ.എം.എഫ് വക്താവ് ജെറി റൈസ് അഭിപ്രായപ്പെട്ടത്
നടപ്പുവർഷത്തെ (2019-20) ആദ്യപാദമായ ഏപ്രിൽ - ജൂണിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ച ആറു വർഷത്തെ താഴ്‌ചയായ അഞ്ചു ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. മുൻവർഷത്തെ സമാന പാദത്തിലെ എട്ടു ശതമാനത്തിൽ നിന്നായിരുന്നു വീഴ്‌ച.നടപ്പുവർഷം ഇന്ത്യയുടെ വളർച്ച നേരത്തേ വിലയിരുത്തിയതിനേക്കാൾ 0.3 ശതമാനം കുറയുമെന്നും ജെറി റൈസ് പറഞ്ഞു. ഏഴു ശതമാനമാണ് ഈ വർഷത്തെ പ്രതീക്ഷ
അതേസമയം വളർച്ചാനിരക്ക് കുറയുമെങ്കിലും നടപ്പുവർഷം ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന ബഹുമതി ചൈനയെ പിന്നിലാക്കി ഇന്ത്യ വീണ്ടെടുക്കുമെന്ന് ഐ.എം.എഫ് അഭിപ്രായപ്പെട്ടിട്ടുണ്ട്
https://www.facebook.com/Malayalivartha