രക്തം ചീന്താത്ത കശ്മീർ; ജമ്മു കാശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ഊഹാപോഹങ്ങൾക്ക് വിട്ടുനൽകി ജമ്മു കാശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതു മുതല്‍ ഇന്നു വരെ അവിടെ അക്രമ സംഭവങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും ആരുടെയും ജീവന് നഷ്ടപ്പെട്ടിട്ടില്ലെന്നും ഷാ വ്യക്തമാക്കി. ഇത് വ്യക്തമാക്കുന്നത് കാശ്മീരിലെ സ്ഥിതിഗതികള്‍ പൂര്‍ണമായും സാധാരണ നിലയിലായെന്നും ഇവിടുത്തെ അവസ്ഥ തികച്ചും ശാന്തമാണെന്നുമാണ്ഷാ എന്നും അമിത്ഷാ പറഞ്ഞു.
മുന്‍ യുപിഎ സര്‍ക്കാരിനെതിരെയും അമിത്ഷാ ആഞ്ഞടിച്ചു. 2013ല്‍ ഇവിടെ ഒരു സര്‍ക്കാരുണ്ടായിരുന്നു. ആ സമയത്ത് ദിവസവും അഴിമതിയുടെ വാര്‍ത്തകളായിരുന്നു വന്നിരുന്നത്. അതിര്‍ത്തിയിലെ അവസ്ഥ സുരക്ഷിതമായിരുന്നില്ല. നമ്മുടെ സൈനികര്‍ നിരന്തരം ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തിരുന്നു ആ കാലത്ത എന്നും അമിത് ഷാ ആരോപിച്ചു.
രാജ്യത്തെ സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയും ഇല്ലായിരുന്നു എന്നും ദിവസവും ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുന്ന അവസ്ഥയായിരുന്നു യുപിഎ കാലത്ത് ഉണ്ടായിരുന്നത് എന്നും അമിത്ഷാ പറഞ്ഞു. എല്ലാ മന്ത്രിമാരും പ്രധാനമന്ത്രിമാരായിരുന്ന കാലാമായിരുന്നു അതെന്നും മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയെ അന്ന് ബഹുമാനമില്ലായിരുന്നുവെന്നും അമിത്ഷാ പരിഹസിച്ചു.
കശ്മീരിൽ സാധാരണ നില പുനഃസ്ഥാപിക്കണൻമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനുവേണ്ട എല്ലാ ശ്രമങ്ങളും നടത്തണമെന്നും, ദേശീയ താൽപ്പര്യം സംരക്ഷിച്ചാവണം ഇത്തരത്തിലുള്ള നീക്കങ്ങൾ നടത്തേണ്ടതെന്നും കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിർദേശം നൽകിയത്.
https://www.facebook.com/Malayalivartha