വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്ന കാര്യത്തിൽ പുതിയ തീരുമാനങ്ങളുമായി മോദി സർക്കാർ ; മതം മാറ്റവുമായി ബന്ധപ്പെട്ട് അക്രമം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മാറ്റങ്ങളെന്ന് സൂചന
വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്ന കാര്യത്തിൽ പുതിയ തീരുമാനങ്ങളുമായി മോദി സർക്കാർ. എന്‍ജിഒകള്‍ക്കുള്ള നിയമങ്ങളില്‍ നിര്‍ണായക മാറ്റങ്ങൾ കൊണ്ട് വരാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുകയാണ്. വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്ന എന്‍ജിഒകളുടെ സ്ഥാനങ്ങളിലുള്ളവര്‍ ഒരു തരത്തിലും മത പരിവര്‍ത്തനം തുടങ്ങിയ നടപടികളില്‍ ഏര്‍പ്പെടുന്നില്ലെന്ന കാര്യത്തിൽ സത്യവാങ്മൂലം നല്‍കണമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞിരിക്കുന്നു. വിദേശനിക്ഷേപം സ്വീകരിക്കുന്നതിനായുള്ള നിയമങ്ങൾ 2011ലുള്ളതാണ് . അവയ്ക്കാണ് ഇപ്പോൾ മാറ്റങ്ങള്‍ കൊണ്ട് വന്നിരിക്കുന്നത്. വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ പ്രധാന സ്ഥാനത്തുള്ളവർ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നേരിട്ടവരോ ശിക്ഷിക്കപ്പെട്ടവരോ അല്ലാത്തവരായിരിക്കണമെന്ന് നിയമം സൂചിപ്പിക്കുന്നു.
മതം മാറ്റവുമായി ബന്ധപ്പെട്ട് രാജ്യത്ത് അക്രമം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മാറ്റങ്ങളെന്നാണ് പുറത്തു വരുന്ന വിവരം. വിദേശഫണ്ട് സ്വീകരിക്കുന്നതിന് സത്യവാങ്മൂലം നേരത്തെ ആവശ്യമില്ലായിരുന്നു.എന്നാൽ ഈ ചട്ടത്തിൽ ഇപ്പോൾ ഭേദഗതികൾ വന്നിരിക്കുകയാണ് . പക്ഷേ ഒരു ലക്ഷം രൂപയൊക്കെ വരെയുള്ള സമ്മാനങ്ങള്‍ സ്വീകരിക്കുന്നവർ ഇനിമുതല്‍ സര്‍ക്കാരിനെ അറിയേക്കണ്ടതില്ലയെന്നും ഭേദഗതിയിൽ പറയുന്നുണ്ട്. മുൻപ് ഇങ്ങനെ സ്വീകരിക്കുന്ന സമ്മാനത്തിന്‍റെ മൂല്യം 25000 രൂപയായിരുന്നു.വിദേശ സഞ്ചാരത്തിനിടയില്‍ സ്വീകരിക്കുന്ന അത്യാവശ്യ ആശുപത്രി സേവനങ്ങളെക്കുറിച്ചും ഒരുമാസത്തിനുള്ളില്‍ സര്‍ക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും ഭേദഗതിയിൽ പറയുന്നു.
https://www.facebook.com/Malayalivartha