ഭീകരര്‍ക്ക് പിന്തുണ നല്‍കുന്ന പാകിസ്ഥാന്‍ നിലപാടുകള്‍ക്കെതിരെ വിമര്‍ശനവുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്... കശ്മീര്‍ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു...
ഭീകരര്‍ക്ക് പിന്തുണ നല്‍കുന്ന പാകിസ്ഥാന്‍ നിലപാടുകള്‍ക്കെതിരെ വിമര്‍ശനവുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. കശ്മീര്‍ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. യൂറോപ്യൻ വൻകരയിലെ 28 രാജ്യങ്ങൾ ചേർന്നുള്ള സംഘരാഷ്ട്രമാണ് യൂറോപ്യൻ യൂണിയൻ. 1992ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ് ഈ ഏകീകൃത രാഷ്ട്രീയ സംവിധാനം നിലവിൽ വന്നത്
കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാകിസ്ഥാന്റെ ആവശ്യം നിരസിച്ച പാര്‍ലമെന്റ് ഈ വിഷയത്തില്‍ സമാധാനപരമായ പരിഹാരം ഉറപ്പാക്കുന്നതിന് നേരിട്ടുള്ള ചര്‍ച്ച നടത്താന്‍ യൂണിയന്‍ പാകിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു. കശ്മീർ പ്രശ്നം അന്താരാഷ്ട്രവിഷയമായി ഉയർത്തി കാട്ടാൻ ശ്രമിക്കുന്ന പാക്കിസ്ഥാന് തിരിച്ചടിയാണ് യുഎന്‍ നിലപാട്...കശ്മീര്‍ വിഷയത്തില്‍, തങ്ങളുടെ തന്നെ നിലപാടുകളാണ് പാകിസ്ഥാനെ ഒറ്റപ്പെടുത്തിയത്.
ആഗോള ശക്തികള്‍ ഒന്നും തന്നെ പാക് വാദങ്ങള്‍ക്ക് ചെവി നല്‍കിയില്ലെന്ന് മാത്രമല്ല, അനുച്ഛേദം 370 റദ്ദാക്കിയ നടപടി, ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. കശ്മീര്‍ വിഷയത്തില്‍ ആഗോള പിന്തുണ നേടാനുളള പരമാവധി ശ്രമങ്ങള്‍ പാകിസ്ഥാന്‍ നടത്തുന്നുണ്ടെങ്കിലും, അതൊന്നും തന്നെ ഫലം കണ്ടില്ല
‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.. ഇന്ത്യയിലും ജമ്മു കശ്മീരിലും നടന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ നാം പരിശോധിക്കേണ്ടതുണ്ട്. രണ്ടു ദശകത്തിനിടെ ഇന്ത്യയിൽ മുപ്പത്തിയഞ്ചിലേറെ ഭീകരാക്രമണങ്ങളാണ് ജയ്ഷെ മുഹമ്മദിനെ മുൻ നിർത്തി പാക്കിസ്ഥാൻ നടത്തിയത്. ഇപ്പോഴും കാശ്മീരിലേക്ക് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം ഉണ്ടാകുന്നുണ്ട്
ഈ തീവ്രവാദികള്‍ ചന്ദ്രനില്‍ നിന്ന് ഇറങ്ങിയില്ല വരുന്നത് ,അവര്‍ അയല്‍രാജ്യത്ത് നിന്നാണ് വരുന്നത്. ഈ വിഷയത്തില്‍ ഞങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നു പോളണ്ടിലെ റിഫോമിസ്റ്റ് ഗ്രൂപ്പിന്റെ അംഗമായ റിസ്സാര്‍ഡ് സര്‍നെക്കി പറഞ്ഞു
ജമ്മുകശ്മീരില്‍ അശാന്തി വിതയ്ക്കാനായി ഏതാണ്ട് മൂന്ന് ദശാബ്ദത്തോളമായി വിവിധ ഭീകര സംഘടനകള്‍ക്ക് പാകിസ്ഥാന്‍ സഹായം നല്‍കി വരുന്നു. പാക് നേതൃത്വത്തിലുളള അതിര്‍ത്തി കടന്നുളള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായിട്ടുളളത്.
ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന് പാകിസ്ഥാന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ആണവായുധങ്ങൾ കൈയിലുള്ള രണ്ട് രാജ്യങ്ങൾ തമ്മിൽ സ്വാഭാവിക യുദ്ധം ഉണ്ടായാൽ പോലും അത് ആണവ യുദ്ധത്തിൽ കലാശിക്കാനാണ് സാദ്ധ്യത എന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞത്.
യൂറോപ്പില്‍ രക്തരൂക്ഷിതമായ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഇറ്റലിയിലെ റിഫോര്‍മിസ്റ്റ് ഗ്രൂപ്പിന്റെ അംഗവുമായ ഫുള്‍വിയോ മാര്‍ട്ടുസെല്ലോ പറഞ്ഞു. പാകിസ്ഥാനില്‍ നടക്കുന്ന മനുഷ്യവകാശ ലംഘനങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
https://www.facebook.com/Malayalivartha