ദൈവങ്ങൾക്കൊപ്പം ക്ഷേത്രത്തിൽ ‘മോദി പ്രതിമ; ബിഹാറിലെ അനന്ത്പൂരിൽ മോദി പ്രതിഷ്ഠ നടത്തി ഗ്രാമവാസികൾ
ദൈവങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശില്പവും ക്ഷേത്രത്തിനുള്ളിൽ പ്രതിഷ്ഠിച്ച് ബിഹാറിലെ ഗ്രാമവാസികൾ. തങ്ങൾക്ക് മോദി ദൈവമാണെന്ന് വ്യക്തമാക്കിയാണ് അനന്ത്പൂരിലെ ഗ്രാമവാസികൾ മോദി പ്രതിഷ്ഠ നടത്തിയത്. പുനരുദ്ധാരണം നടത്തിയ ക്ഷേത്രത്തിൽ ഹനുമാന്റെ പ്രതിമയ്ക്ക് ഒപ്പമാണ് മോദിയുടെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ ചൊവ്വാഴ്ചയായിരുന്നു പ്രതിഷ്ഠ. 500 ഓളം വരുന്ന ഗ്രാമവാസികൾ ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രി ഗ്രാമത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഫലമാണ് നാട്ടുകാർ അദ്ദേഹത്തെ ദൈവമായി പ്രതിഷ്ഠിച്ചതിന് പിന്നിലെ കാരണം എന്നാണ് റിപ്പോർട്ടുകൾ. സ്ത്രീകളും കുട്ടികളുമടക്കം ഗ്രാമവാസികൾ ചൊവ്വാഴ്ച കേക്കു മുറിച്ച് മോദിയുടെ പിറന്നാൾ ആഘോഷിക്കുകയും ആശംസകൾ നേരുകയും ചെയ്തു. മോദി നേരിട്ട് ഗ്രാമത്തിലെത്തണമെന്ന ആഗ്രഹവും ഇവർക്കുണ്ട്.
സ്വാതന്ത്ര്യത്തിനു ശേഷം ഒരു മെറ്റൽ റോഡു പോലുമില്ലാതെ അവികസിതമായി കിടന്ന ഗ്രാമത്തിനാണ് മോദി പുതുജീവൻ നൽകിയത്. സർക്കാരും ഉദ്യോഗസ്ഥരും ഞങ്ങൾക്കു നേരെ മുഖം തിരിക്കുന്നത് പതിവായപ്പോൾ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരുന്നു. എന്നാൽ മോദി പ്രധാനമന്ത്രി ആയി രണ്ടു വർഷത്തിനുള്ളിൽ ഞങ്ങൾക്ക് റോഡു മാത്രമല്ല വൈദ്യുതിയും ലഭിച്ചു. അതുകൊണ്ടുതന്നെ ഗ്രാമവാസികൾക്ക് അദ്ദേഹം ദൈവത്തിന് സമമാണ്. അതിനാലാണ് ഞങ്ങളുടെ ക്ഷേത്രത്തിൽ അദ്ദേഹത്തിന് ഉചിതമായ സ്ഥലം നൽകിയതെന്നും പ്രദേശവാസികൾ പറയുന്നു. എന്നാൽ ബിഹാർ രാഷ്ട്രീയത്തിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമാണിതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
തമിഴ്‌നാട്ടിലെ അമ്മ ജയലളിതയുടെ പേരിൽ 'ഭക്തർ' അമ്പലം നിർമ്മിച്ചിട്ടുണ്ട്. ചില സിനിമാതാരങ്ങൾക്കും ആരാധകർ അമ്പലം സ്ഥാപിച്ച് അവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അതുപോലെതന്നെ ഗുജറാത്തിൽ രാജ്‌കോട്ടിൽ ബിജെപി അനുയായികൾ മോദിയുടെ പേരിൽ അമ്പലം നിർമ്മിച്ചിട്ടുണ്ട്. മുമ്പ് ഇവിടെ നരേന്ദ്ര മോദിയുടെ ഒരു ചിത്രം സ്ഥാപിച്ചിരുന്നു. തുടർന്നു മോദി കേന്ദ്രത്തിൽ അധികാരത്തിലേറിയതോടെയാണ് ചിത്രമിരുന്ന സ്ഥാനത്ത് അനുയായികൾ അമ്പലം നിർമ്മിച്ചത്. മോദിയുടെ ഒരു പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 1.65 ലക്ഷം രൂപ ചെലവഴിച്ചാണു പ്രതിമ നിർമ്മിച്ചത്. ഒഡിഷയിൽനിന്നുള്ള ശിൽപികളാണു പ്രതിമ നിർമ്മിച്ചത്.
പതിനൊന്ന് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് സന്യാസ ജീവിതം നയിക്കുമെന്ന് പ്രമുഖ എഴുത്തുകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ മിന്‍ഹാസ്‍ മര്‍ച്ചന്‍റ് അഭിപ്രായപ്പെട്ടിരുന്നു. 2029 ഓടെ നരേന്ദ്ര മോദി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച് ശിഷ്ടകാലം ഒരു സന്യാസിയുടെ ജീവിതം നയിക്കാനായി ഹിമാലയത്തിലേക്ക് പോകുമെന്നാണ് ഇന്ത്യാ ടുഡെ ചാനല്‍ നടത്തിയ ഒരു പരിപാടിക്കിടെ മിന്‍ഹാസ് മര്‍ച്ചന്‍റ് അഭിപ്രായപ്പെട്ടത്. 18 വയസില്‍ അദ്ദേഹം ഹിമാലയത്തിലേക്ക് പോയി. എണ്‍പതാം വയസ്സില്‍ അദ്ദേഹം വീണ്ടും ഹിമാലയത്തിലേക്ക് പോവുമെന്ന് നിങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു. സന്യാസിയേപ്പോലുള്ള ലളിത ജീവിതമാണ് മോദിക്ക് താല്‍പര്യം. അധികാരത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കാന്‍ അദ്ദേഹം താല്‍പര്യപ്പെടുന്നില്ല. 2024 തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സന്യാസത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ ചായ്‍വ് വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി പ്രധാനമന്ത്രിയായാള്‍ 2029 ലെ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാനാണ് സാധ്യതയെന്നും മിന്‍ഹാസ് മര്‍ച്ചന്‍റ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha