പരദേശികളെ പുറത്താക്കാൻ അമിത്‌ഷാ; ദേശീയ പൗരത്വ റജിസ്റ്റര്‍ (എന്‍ആര്‍സി) രാജ്യ വ്യാപകമായി നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ദേശീയ പൗരത്വ റജിസ്റ്റര്‍ (എന്‍ആര്‍സി) രാജ്യ വ്യാപകമായി നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യമെങ്ങും എന്‍ആര്‍സി നടപ്പിലാക്കാനുള്ള അനുമതി ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിധിയെഴുത്തിലൂടെ രാജ്യം നല്‍കിക്കഴിഞ്ഞതായുംഅമിത്ഷാ പറഞ്ഞു.
അസമില്‍ മാത്രമല്ല രാജ്യമെങ്ങും എന്‍ആര്‍സി നടപ്പിലാക്കുമെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്‌ദാനമാണ്. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ മുഴുവന്‍ പൗരന്‍മാരുടെയും പട്ടികയുണ്ടാക്കുകയും അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും എന്നും റാഞ്ചിയില്‍ ചടങ്ങില്‍ പങ്കെടുക്കവേ അമിത് ഷാ വ്യക്തമാക്കി. .
'നിങ്ങള്‍ റഷ്യയിലോ നെതര്‍ലന്‍ഡ്സിലോ ഇംഗ്ലണ്ടിലോ പോയി താമസമാക്കാന്‍ നോക്കൂ. അവര്‍ അനുവദിക്കില്ല. ലോകത്ത് ഒരു രാജ്യത്തും നിങ്ങള്‍ക്കു വെറുതെ പോയി അവിടെ താമസിക്കാനാവില്ല. അമേരിക്കയില്‍ പോയി സ്ഥിരതാമസം പറ്റുമോ? പിന്നെങ്ങനെയാണ് ഇന്ത്യയില്‍ അത് അനുവദിക്കാന്‍ കഴിയുക? ദേശീയ പൗര റജിസ്റ്റര്‍ എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും അമിത് ഷാ പറഞ്ഞു.
പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ പൗരത്വ രജിസ്റ്റർ പ്രകാരം 3 കോടി 11 ലക്ഷം പേരാണ് അസമിൽ ഇന്ത്യൻ പൗരന്മാര്‍. 19 ലക്ഷം പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്. അസമിൽ ഇപ്പോൾ താമസിക്കുന്നവരിൽ എത്ര പേർക്ക് ഔദ്യോഗികമായി ഇന്ത്യൻ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റർ.
https://www.facebook.com/Malayalivartha