പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചു. യുഎസിലേക്കു പോകുന്നതിനു പ്രധാനമന്ത്രിയുടെ വിമാനം പാക്കിസ്ഥാന്റെ വ്യോമപാതയിലൂടെ പറക്കുന്നതിനാണ് അനുമതി നൽകാതിരുന്നത്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചു. യുഎസിലേക്കു പോകുന്നതിനു പ്രധാനമന്ത്രിയുടെ വിമാനം പാക്കിസ്ഥാന്റെ വ്യോമപാതയിലൂടെ പറക്കുന്നതിനാണ് അനുമതി നൽകാതിരുന്നത്. പാക്കിസ്ഥാന്റെ വ്യോമപാത ഇതിനായി ഉപയോഗിക്കാനാകില്ലെന്ന് ഇന്ത്യൻ ഹൈകമ്മീഷനെ അറിയിച്ചതായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു
പ്രധാനമന്ത്രിക്കു പറക്കുന്നതിനായി ഇന്ത്യ പാക്കിസ്ഥാനോട് ഔദ്യോഗികമായി തന്നെ അഭ്യർഥന നടത്തിയതായി പാക്കിസ്ഥാൻ മാധ്യമങ്ങൾ ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. പരിശോധനയ്ക്കുശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു പാക്കിസ്ഥാൻ ആദ്യം സ്വീകരിച്ച നിലപാട്. എന്നാൽ ഇന്ത്യയുടെ ആവശ്യം തള്ളിയതായി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി തന്നെ പിന്നീട് അറിയിക്കുകയായിരുന്നു.. കശ്മീരിലെ ജനങ്ങൾക്കുമേൽ ഇന്ത്യ നടത്തുന്ന അതിക്രമങ്ങൾ കണക്കിലെടുത്താണു തീരുമാനമെന്നാണ് ഖുറേഷി പറയുന്നത്
നേരത്തേ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഐസ്‌ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, സ്ലോവേനിയ എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള പര്യടനത്തിനു പോയപ്പോഴും പാകിസ്ഥാന്‍ വ്യോമപാത നിഷേധിച്ചിരുന്നു. ഫെബ്രുവരിയിലെ പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചത് .പിന്നീട് ഭാഗികമായി തുറന്നെങ്കിലും കാഷ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതോടെ പാക്കിസ്ഥാൻ വീണ്ടും വ്യോമപാത അടയ്ക്കുകയായിരുന്നു . എന്നാല്‍ പിന്നീട് കഴിഞ്ഞ മാസം ഫ്രാൻസിലേക്കുള്ള യാത്രയിൽ മോദി പാക്ക് വ്യോമപാത ഉപയോഗിച്ചിരുന്നു.
20നാണു മോദി യുഎസ് സന്ദർശനത്തിനു പുറപ്പെടുന്നത്...പാക്ക് വ്യോമപാത ഉപയോഗിച്ചാൽ യാത്രയുടെ ന്യൂഡൽഹി – ഫ്രാങ്ക്ഫുർട്ട് പാദത്തിൽ 40–45 മിനിറ്റ് ലാഭിക്കാനാവും. അതുകൊണ്ടാണ് പാകിസ്താനോട് അനിമതി ചോദിച്ചത്
20നു യുഎസിലേക്കും 28നു മടക്കയാത്രയ്ക്കുമാണ് ഇന്ത്യ അനുമതി ചോദിച്ചതെന്നും ആവശ്യം തള്ളിയതു ഇന്ത്യൻ ഹൈക്കമ്മിഷനെ അറിയിച്ചെന്നും ഖുറേശി ഇസ്‌ലാമാബാദിൽ പറഞ്ഞു. പ്രധാനമന്ത്രിക്കു വ്യോമപാത നിഷേധിച്ചതിൽ പ്രതിഷേധം വിദേശകാര്യ മന്ത്രാലയം അറിയിച്ചു....
പാക്കിസ്ഥാന്റെ നടപടി തെറ്റെന്ന് ഇന്ത്യ വ്യക്തമാക്കി. രാജ്യത്തലവൻമാരുടെ യാത്രയ്ക്കു വ്യോമപാത അനുവദിക്കുന്നതാണു കീഴ്‍വഴക്കം. ഇല്ലാത്ത കാര്യങ്ങൾ ഉന്നയിച്ചു ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു...
യുഎന്‍ സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കശ്മീര്‍ വിഷയത്തില്‍ ചർച്ച നടത്താനിടയില്ലെങ്കിലും ഇരുവരും വിഷയം ഉന്നയിച്ചേക്കും. ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തു കളഞ്ഞതോടെയാണ് ഇന്ത്യ–പാക്കിസ്ഥാൻ ബന്ധം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ് .. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ തള്ളിക്കളഞ്ഞത് പാകിസ്താൻ വീണ്ടും നിലപാട് കടുപ്പിക്കുമെന്നതിന്റെ വ്യക്തമായ സൂചനയായാണീ ഇന്ത്യ വിലയിരുത്തുന്നത്
https://www.facebook.com/Malayalivartha