വിമാനം കുറച്ച് സമയം നിയന്ത്രിച്ചത് രാജ്‌നാഥ് സിങ്; തേജസ് യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യപ്രതിരോധമന്ത്രിയാണ് രാജ്‌നാഥ് സിങ്
തേജസ് യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യപ്രതിരോധമന്ത്രിയാണ് രാജ്‌നാഥ് സിങ്. എയര്‍ വൈസ് മാര്‍ഷല്‍ എന്‍ തിവാരിയ്‌ക്കൊപ്പമായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ യാത്ര. എന്നാല്‍ വിമാനം കുറച്ച് സമയം നിയന്ത്രിച്ചത് രാജ്‌നാഥ് സിങ്ങായിരുന്നു എന്ന് ലാന്റിങ്ങിന് ശേഷം ഡി.ആര്‍.ഡി.ഒ തലവന്‍ ഡോ. ജി സതീഷ് റെഡ്ഡി പ്രതികരിച്ചു. സംഗതി വളരെ എളുപ്പമായിരുന്നെന്നും പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്നും എന്‍. തിവാരിയുടെ നിര്‍ദേശങ്ങള്‍ താന്‍ അതേപോലെ അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് രാജ്‌നാഥ് സിങ് ഇതിന് മറുപടി നല്‍കി.
നാഷണല്‍ ഫ്‌ലൈറ്റ് ടെസ്റ്റ് സെന്ററിലെ പ്രോജക്ട് ഡയറക്ടര്‍ കൂടിയാണ് എന്‍. തിവാരി. വിങ് കമാന്‍ഡര്‍മാരുടെ ആത്മവീര്യം ഉയര്‍ത്താന്‍ പ്രതിരോധ മന്ത്രിയുടെ യാത്ര സഹായിക്കുമെന്ന് പ്രതിരോധമന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യന്‍ നിര്‍മിത വിവിധോദ്ദേശ യുദ്ധ വിമാനമാണ് ഹിന്ദുസ്ഥാന്‍ എയറോനോടിക്‌സ് തേജസ്. ബെംഗളൂരുവിലെ എച്ച്.എ.എല്‍ വിമാനത്താവളത്തില്‍നിന്നാണ് രാജ്നാഥ് തേജസില്‍ പറന്നത്. ഇന്ത്യയുടെ ലഘു പോര്‍വിമാന (എല്‍.സി.എ) നിര്‍മാണ പദ്ധതിക്കുള്ള പിന്തുണയായാണ് പ്രതിരോധ മന്ത്രി തേജസ് പറത്തിയത്. ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച് എച്ച്.എല്‍.എ നിര്‍മിച്ച പോര്‍വിമാനമാണ് തേജസ്. ലഘുപോര്‍വിമാനമായ തേജസിെന്റ അറസ്റ്റഡ് ലാന്‍ഡിങ് കഴിഞ്ഞദിവസം വിജയകരമായി നടന്നിരുന്നു. േഗാവയിലെ നാവികസേനാ പരിശീലന കേന്ദ്രമായ ഐ.എന്‍.എസ് ഹംസയിലാണ് തേജസ് അറസ്റ്റഡ് ലാന്‍ഡിങ് നടത്തിയത്.
2016 ജൂലൈ ഒന്നിനാണ് വ്യോമസേനയുടെ ൈഫ്ലയിങ് ഡാഗേഴ്സ് സ്ക്വാന്ഡ്രനിെന്റ ഭാഗമാകുന്നത്. നിലവില്‍ 14 തേജസ് വിമാനമാണ് വ്യോമസേനയുടെ കൈവശമുള്ളത്.
https://www.facebook.com/Malayalivartha