പിറന്നാളുണ്ണാൻ ചിദംബരം വീട്ടിലെത്തില്ല .. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കസ്റ്റഡിയിലാണ്. ജയില്‍ മുറിയില്‍ കസേരയോ തലയണയോ ഇല്ല . 74 വയസ്സ് പിന്നിട്ട തനിക്ക് പുറംവേദനയുണ്ട് . മുറിക്ക് പുറത്ത് കസേരയുണ്ടായിരുന്നു, ഞാന്‍ അത് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അത് മാറ്റി
തിങ്കളാഴ്‍ച്ച ചിദംബരത്തിന്‍റെ പിറന്നാളാണ്..പക്ഷെ പിറന്നാളുണ്ണാൻ വീട്ടിലെത്താമെന്ന മോഹം നടക്കില്ല. പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഒക്ടോബർ മൂന്ന് വരെ നീട്ടി ഇതോടെ, 14 ദിവസത്തേക്ക് കൂടി ചിദംബരം തിഹാർ ജയിലിൽ തുടരേണ്ടിവരും എന്ന് ഉറപ്പായി .
ചിദംബരത്തിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവും പുരോഗമിക്കുകയാണ് തീഹാര്‍ ജയിലിൽ കിടക്കുന്നതിന് പകരം എൻഫോഴ്സ്മെന്‍റിന് മുന്നിൽ കീഴടങ്ങാൻ അനുവദിക്കണമെന്ന ചിദംബരത്തിന്‍റെ ആവശ്യം നേരത്തെ സിബിഐ കോടതി തള്ളിയിരുന്നു.ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിട്ടുമില്ല.
സെപ്റ്റംബര്‍ അഞ്ച് മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കസ്റ്റഡിയിലാണ്. ജയില്‍ മുറിയില്‍ കസേരയോ തലയണയോ ഇല്ലെന്ന് ചിദംബരം കോടതിയില്‍ പരാതി പറഞ്ഞു. 74 വയസ്സ് പിന്നിട്ട തനിക്ക് പുറംവേദന അനുഭവപ്പെടുകയാണ്. മുറിക്ക് പുറത്ത് കസേരയുണ്ടായിരുന്നു, ഞാന്‍ അത് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അത് മാറ്റി. ഇതെല്ലാം ചെറിയ കാര്യങ്ങള്‍ ആണെന്നായിരുന്നു സര്‍ക്കാര്‍ വാദം. മറ്റൊരിടത്തും കസേരപോലും ഇല്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്‍തു.
ചിദംബരത്തിന്‍റെ ആരോഗ്യസ്ഥിതി മോശമായിട്ടില്ലെന്നാണ് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്
രണ്ട് കേസുകളിലാണ് ചിദംബരം അന്വേഷണം നേരിടുന്നത്. ഒന്നാം യുപിഎ സർക്കാരിൽ ധനകാര്യ മന്ത്രിയായിരിക്കെ, ഐഎൻഎസ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകിയെന്നാണ് ചിദംബരത്തിന് എതിരായി നിലവിലുള്ള കേസ്. ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്ഥതിയിലുള്ള ഐഎൻഎക്‌സ് മീഡിയ കമ്പനിക്ക് 305 കോടി രൂപയാണ് വിദേശനിക്ഷേപം ലഭിച്ചത്. നിയമപ്രകാരം 4.62 കോടി രൂപ മാത്രമേ ഈ കമ്പനിക്ക് വിദേശനിക്ഷേപം നേടാനാകൂ. കേസിൽ പ്രതിയായ കാർത്തി ചിദംബരത്തിന്റെ താത്പര്യപ്രകാരമാണ് അച്ഛനായ ചിദംബരം ഇതിൽ ഇടപെട്ടത്.
എയര്‍സെല്‍ - മാക്സിസ് കേസില്‍ പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരം സമര്‍പ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
ഓഗസ്റ്റ് 21ന് ഡൽഹി ജോര്‍ബാഗിലെ വസതിയിൽ നിന്നാണ് ചിദംബരത്തെ സിബിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തത്. അറസ്റ്റ് തടയാന്‍ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായില്ല
ഐഎന്‍എക്സ് കേസില്‍ 2017ൽ ആണ് സിബിഐ ചിദംബരത്തിന്‍റെ പേരിൽ എഫ്ഐആര്‍ ഇട്ടത്. ഐഎൻഎക്സ് മീഡിയ ഗ്രൂപ്പിന് വിദേശത്തു നിന്ന് 307 കോടി രൂപ സ്വീകരിക്കാൻ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് 2007ൽ അനുമതി നല്‍കുകയായിരുന്നു. അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരത്തിനെതിരെ 2018ൽ ഇതേ സംഭവത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കേസെടുത്തു
https://www.facebook.com/Malayalivartha