സരിതയെ തളക്കാൻ ഹൈക്കോടതിയില്‍; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സരിത എസ് നായർ നൽകിയ നാമനിര്‍ദേശ പത്രിക തളളിയതുമായി ബന്ധപ്പെട്ട പരാതിയില്‍ ഹൈക്കോടതിയില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം നല്‍കി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സരിത എസ് നായർ നൽകിയ നാമനിര്‍ദേശ പത്രിക തളളിയതുമായി ബന്ധപ്പെട്ട പരാതിയില്‍ ഹൈക്കോടതിയില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം നല്‍കി. സോളാർ തട്ടിപ്പ് കേസ് പ്രതിയായ സരിത എസ്. നായർ വയനാട്, എറണാകുളം ലോക് സഭ മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക നൽകിയത് ജനപ്രാതിനിധ്യ നിയമ പ്രകാരം അയോഗ്യത നിലനിൽക്കുമ്പോഴായിരുവെന്ന് വിജയിച്ച സ്ഥാനാർഥികളായ രാഹുൽ ഗാന്ധിയും ഹൈബി ഇൗഡനും ഹൈകോടതിയിൽ അറിയിച്ചു.
സാമ്പത്തിക തട്ടിപ്പുകേസിൽ പെരുമ്പാവൂർ കോടതി സരിതക്ക് മൂന്നുവർഷം തടവും പത്തു ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. സമാനമായ മറ്റൊരു കേസിൽ പത്തനംതിട്ട കോടതി മൂന്നു വർഷം തടവും 45 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടു വർഷത്തിലേറെ തടവുശിക്ഷ ലഭിച്ചയാൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയുണ്ടെന്ന് ഇരുവരും നൽകിയ വിശദീകരണ പത്രികയിൽ വ്യക്തമാക്കി. പത്രികകൾ തള്ളിയതിനെതിരായ സരിതയുടെ ഹരജിയിലാണ് ഇരുവരുടെയും വിശദീകരണം.
എന്നാൽ രാഹുല്‍ ഗാന്ധിയുടെ മറ്റൊരു മണ്ഡലമായിരുന്ന അമേഠിയില്‍ തന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചിരുന്നതായി സരിത ഹൈക്കോടതിയെ അറിയിച്ചു. തന്റെ ശിക്ഷ നടപ്പാക്കുന്നത് കോടതി തടഞ്ഞിരിക്കുന്നതിനാല്‍ അയോഗ്യയെന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ വയനാട്ടിലേയും എറണാകുളത്തേയും തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നും സരിത എസ് നായര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാൽ, ശിക്ഷ റദ്ദാക്കിയിട്ടില്ല എന്നതിനാൽ ഹരജിക്കാരിയുടെ അയോഗ്യത നിലനിൽക്കുന്നുണ്ടെന്നാണ് രാഹുലിെൻറയും ഹൈബിയുടെയും വാദം. തെരഞ്ഞെടുപ്പ് ഹരജി സമർപ്പിച്ചതിലെ നടപടിക്രമങ്ങളിലും അപാകതയുള്ളതായി ഇരുവരും ചൂണ്ടിക്കാട്ടി.
സോളാര്‍ കേസില്‍ ആരോപണ വിധേയനാണ് ഹൈബി ഈഡന്‍. ഹൈബി ഈഡന്‍ അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ടിട്ടും അന്നത്തെ അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി നടപടിയെടുത്തില്ല എന്ന് ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ സരിത എസ് നായര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തിറങ്ങിയത്.
രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് ജയിച്ച് ലോക്‌സഭയിലേക്ക് പോകുവാനല്ലെന്നും, ഇത്രയും വലിയ പാര്‍ട്ടി സംവിധാനത്തോടെ ജയിക്കാന്‍ തനിക്കാവില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ടിട്ടും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ രാഹുലിന്റെ നടപടിയില്‍ പ്രതിഷേധിച്ചുമാണ് താന്‍ മത്സരിക്കുന്നത് എന്നും സരിത നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
സോളാർ ഇടപാടിന്റെ മറവിൽ ലൈംഗിക പീഡനം നടത്തിയെന്ന സരിതാ നായരുടെ പരാതിയിൽ ഹൈബി ഈഡൻ ഉൾപ്പെടെയുള്ള കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസെടുത്തിരുന്നു. സോളാർ പദ്ധതി തുടങ്ങാൻ സഹായ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു സരിതയുടെ പരാതി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുതൽ കോൺഗ്രസിലെ യുവനിരയിലെ നേതാക്കൾ വരെ സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണ നിഴലിൽ ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാരിനെതിരെ ഇടതുമുന്നണിയുടെ പ്രധാന പ്രചാരണ ആയുധവും ഇത് തന്നെയായിരുന്നു.
https://www.facebook.com/Malayalivartha


























