Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

രാജ്യം മുൾമുനയിൽ; തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി

21 SEPTEMBER 2019 05:15 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠികളുടെ വെള്ളക്കുപ്പികളിൽ മൂത്രം കലർത്തിയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു ; മൗലവിയുടെ പങ്കിനെക്കുറിച്ച് സംശയം

അയോധ്യയില്‍ ഇന്ന് പ്രധാനമന്ത്രി മോദി ധ്വജാരോഹണം നടത്തും; 8,000 ക്ഷണിതാക്കൾ പങ്കെടുക്കും ; മേഖലയില്‍ അതിജാഗ്രതാ നിർദേശം

ഉത്തരാഖണ്ഡിൽ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം... 13 പേർക്ക് പരുക്ക്

അമ്മ എന്നെ ഉപേക്ഷിച്ചു എങ്കിലും ഞാൻ അവരെ സ്നേഹിക്കുന്നു മലയാളി ബാലൻ തുറന്ന് പറയുന്നു ; ഐസിസിൽ ചേരാൻ പ്രേരിപ്പിച്ച കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി

ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം എന്ന് കോൺഗ്രസ് പ്രവർത്തകർ; അനുഗ്രഹിച്ച് കാശിയിൽ നിന്നുള്ള സന്യാസിമാർ ; എംഎൽഎമാർ ഡൽഹിയിൽ; കർണാടക തുറന്ന പോരിലേക്ക് ?

തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. തിരുനെല്‍വേലി സ്വദേശി മുജീബുര്‍ എന്നയാളെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

എന്‍ഐഎയുടെ കൊച്ചിയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ സിം കാര്‍ഡുകളും, ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തു. അതേസമയം അധികൃതര്‍ കസ്റ്റഡിയിലെടുത്ത മുജിബുര്‍ രണ്ടാഴ്ച മുമ്പാണ് ദുബായില്‍ നിന്നും മടങ്ങിയെത്തിയതെന്നും വിവരമുണ്ട്. കേരളവും തമിഴ്നാടും കേന്ദ്രീകരിച്ച് ഐഎസ് റിക്രൂട്ട്മെന്‍റ് നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തിയത്.

കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍.ഐ.എ നേരെത്തെ റെയ്ഡ് നടത്തിയിരുന്നു. വീടുകളും, ഫ്‌ലാറ്റുകളും കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരെത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ലഷ്‌കര്‍ ഇ തയിബ ഭീകരര്‍ തമിഴ്നാട്ടിലെത്തിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തെ തുടര്‍ന്നായിരുന്നു സുരക്ഷ ശക്തമാക്കിയത്. ഇതേ തുടര്‍ന്ന് ആരാധനാലയങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും വിദേശ നയതന്ത്ര കാര്യാലയങ്ങളും ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.

ശ്രീലങ്കയിലെ ആക്രമണത്തിന് ശേഷം തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും മറ്റും എന്‍.ഐ.എ പരിശോധന നടത്തി പലരെയും കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ഭീഷണിയുടെ നിഴലിലായിരുന്ന ചെന്നൈയിലും മറ്റൊരു പ്രധാനപ്പെട്ട സ്ഥലമായ കാഞ്ചീപുരത്തും ബോംബ് ആക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു.

ശ്രീലങ്കന്‍ സ്‌ഫോടനത്തെ തുടര്‍ന്ന് തീവ്രവാദ ബന്ധം ആരോപിച്ച് തമിഴ് പൊലീസ് പലരെയും കഴിഞ്ഞമാസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തമിഴ്‌നാട് ക്യൂ ബ്രാഞ്ച്, റോ അടക്കമുള്ള ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും ചെയ്തു. ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പത്ത് തീവ്രവാദികള്‍ എത്തിയെന്നും അവര്‍ക്ക് അബ്ദുല്‍ ഖാദര്‍ റഹീം എന്നയാള്ഡ സഹായം ചെയ്തു എന്നുമാണ് പൊലീസിന് ലഭിച്ച വിവരം. അതിന്റെ അടിസ്ഥാനത്തില്‍ ബഹറിനില്‍ നിന്നും കൊച്ചിയിലെത്തിയ അബ്ദുല്‍ ഖാദറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരപരാധിയാണെന്ന് തെളിഞ്ഞതിനാല്‍ പിന്നീട് ഇയാളെ വിട്ടയച്ചു. തീവ്ര സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ നാലിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇസ്ലാമിക്ക് ഹിന്ദ്, തൗഹീദ് ജമാഅത്ത് സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നവരുടെ വസതികള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. എന്‍ഐഎ കൊച്ചി വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

ചെന്നൈയിലും നാഗപട്ടണത്തുമായി നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ രേഖകള്‍ അടക്കം പിടിച്ചെടുത്തു. ശ്രീലങ്കന്‍ ചാവേറാക്രമണത്തിന് പിന്നാലെ കോയമ്പത്തൂരില്‍ നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായാണ് ചെന്നൈയില്‍ റെയ്ഡ് നടത്തിയത്. ആഗസ്റ്റ് 25ന് കാഞ്ചീപുരത്ത് ഗംഗയമന്‍ ക്ഷേത്രത്തന് സമീപം നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. നാട്ടുകാരായ സൂര്യ, ദിലീപ് രാഘവന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് പിന്നിലെ കുളം വൃത്തിയാക്കുമ്പോള്‍ ഉപേക്ഷിച്ച നിലയില്‍ പെട്ടി കണ്ടെത്തി. അത് തുറന്നപ്പോഴാണു സ്‌ഫോടനം ഉണ്ടായത്. ഇത് ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. ഇതേക്കുറിച്ച് അന്വേഷണം നടന്ന് വരുകയാണ്.

ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ളവര്‍ക്കായി ജൂലായ് 20ന് തമിഴ്‌നാട്ടില്‍ എന്‍ഐഎ വ്യാപക റെയ്ഡ് നടത്തിയിരുന്നു. അറസ്റ്റു ചെയ്ത പതിനാലു പേരുടെ വീടുകളിലായിരുന്നു പരിശോധന. ദക്ഷിണേന്ത്യയില്‍ അന്‍സാറുള്ള എന്ന പേരില്‍ ഐഎസ് സ്ലീപ്പിംഗ് സെല്ലായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നായിരുന്നു പരിശോധന. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് യു.എ.ഇ നാടുകടത്തിയ 14 പേരെയാണ് അറസ്റ്റ് ചെയ്തത്. ചെന്നൈ,രാമനാഥപുരം , തേനി,മധുര, തിരുനല്‍വേലി, എന്നിവടങ്ങളിലായിരുന്നു പരിശോധന. സംഘടനയ്ക്കായി ഫണ്ട് സ്വരൂപിച്ചതിനാണ് 14 പേരും യു.എ.ഇയില്‍ അറസ്റ്റിലായത്. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തത് പല തീവ്രവാദ സംഘടനകളെയും ചൊടിപ്പിച്ചിട്ടുണ്ട്.

തീവ്രവവാദ സംഘടനയായ ഐസിസ് അനുകൂല വാട്‌സ്അപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായി അടുത്തിടെ സൈബര്‍ സെല്ലിന് വിവരം ലഭിച്ചിരുന്നു. മൂന്ന് മാസം മുന്‍പ് ഈ ഗ്രൂപ്പിന്റെ ലിങ്ക് ജില്ലയില്‍ പലരുടെയും വാട്‌സ് ആപ്പ് നമ്പരിലേക്ക് എത്തിയിരുന്നു. സൈബര്‍ സെല്‍ ഈ ലിങ്ക് ഉപയോഗിച്ച് നുഴഞ്ഞ് കയറിയതിന് പിന്നാലെ ഗ്രൂപ്പ് അപ്രത്യക്ഷമായി. അതുപോലെതന്നെ കൊല്ലം കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലെ മൊബൈല്‍ നമ്പരിലേക്ക് ഇന്ത്യാ വിരുദ്ധ വാട്‌സ് ആപ്പ് സന്ദേശമെത്തിയിരുന്നു ഇത്ത് പാകിസ്ഥാനിലെ ഫോണില്‍ നിന്നാണെന്ന് സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുജനെ ​ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി  (25 minutes ago)

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ്  (36 minutes ago)

വെള്ളക്കുപ്പികളിൽ മൂത്രം മൗലവിയെ സംശയം  (1 hour ago)

ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (1 hour ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ നീണ്ട നിര... സ്പോട്ട് ബുക്കിങ് 5000 മാത്രമായി  (1 hour ago)

ധ്വജാരോഹണം ഇന്ന് അതിജാഗ്രതാ നിർദേശം  (1 hour ago)

ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ...താഴ്ചയിലേക്ക് മറിഞ്ഞ് അപകടം  (1 hour ago)

ബാലനെ ഐഎസിൽ ചേർക്കാൻ ശ്രമം  (1 hour ago)

ആഡംബര കാറു വേണമെന്നായി... സാമ്പത്തിക സ്ഥിതി ഇല്ലെന്ന്  (1 hour ago)

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ് കയറി  (2 hours ago)

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന്  (2 hours ago)

കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച...  (2 hours ago)

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം കർണാടക തുറന്ന പോരിലേക്ക് ?  (2 hours ago)

അഗ്നിപർവ്വത സ്ഫോടനം വിമാനം വഴിതിരിച്ചുവിട്ടു  (2 hours ago)

സൗദിയിൽ മലയാളി യുവാവ്​ ആറുനില കെട്ടിടത്തിൽ നിന്ന്​ ....  (2 hours ago)

Malayali Vartha Recommends