Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

രാജ്യം മുൾമുനയിൽ; തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി

21 SEPTEMBER 2019 05:15 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. തിരുനെല്‍വേലി സ്വദേശി മുജീബുര്‍ എന്നയാളെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

എന്‍ഐഎയുടെ കൊച്ചിയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ സിം കാര്‍ഡുകളും, ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തു. അതേസമയം അധികൃതര്‍ കസ്റ്റഡിയിലെടുത്ത മുജിബുര്‍ രണ്ടാഴ്ച മുമ്പാണ് ദുബായില്‍ നിന്നും മടങ്ങിയെത്തിയതെന്നും വിവരമുണ്ട്. കേരളവും തമിഴ്നാടും കേന്ദ്രീകരിച്ച് ഐഎസ് റിക്രൂട്ട്മെന്‍റ് നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തിയത്.

കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍.ഐ.എ നേരെത്തെ റെയ്ഡ് നടത്തിയിരുന്നു. വീടുകളും, ഫ്‌ലാറ്റുകളും കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരെത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ലഷ്‌കര്‍ ഇ തയിബ ഭീകരര്‍ തമിഴ്നാട്ടിലെത്തിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തെ തുടര്‍ന്നായിരുന്നു സുരക്ഷ ശക്തമാക്കിയത്. ഇതേ തുടര്‍ന്ന് ആരാധനാലയങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും വിദേശ നയതന്ത്ര കാര്യാലയങ്ങളും ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.

ശ്രീലങ്കയിലെ ആക്രമണത്തിന് ശേഷം തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും മറ്റും എന്‍.ഐ.എ പരിശോധന നടത്തി പലരെയും കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ഭീഷണിയുടെ നിഴലിലായിരുന്ന ചെന്നൈയിലും മറ്റൊരു പ്രധാനപ്പെട്ട സ്ഥലമായ കാഞ്ചീപുരത്തും ബോംബ് ആക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു.

ശ്രീലങ്കന്‍ സ്‌ഫോടനത്തെ തുടര്‍ന്ന് തീവ്രവാദ ബന്ധം ആരോപിച്ച് തമിഴ് പൊലീസ് പലരെയും കഴിഞ്ഞമാസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തമിഴ്‌നാട് ക്യൂ ബ്രാഞ്ച്, റോ അടക്കമുള്ള ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും ചെയ്തു. ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പത്ത് തീവ്രവാദികള്‍ എത്തിയെന്നും അവര്‍ക്ക് അബ്ദുല്‍ ഖാദര്‍ റഹീം എന്നയാള്ഡ സഹായം ചെയ്തു എന്നുമാണ് പൊലീസിന് ലഭിച്ച വിവരം. അതിന്റെ അടിസ്ഥാനത്തില്‍ ബഹറിനില്‍ നിന്നും കൊച്ചിയിലെത്തിയ അബ്ദുല്‍ ഖാദറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരപരാധിയാണെന്ന് തെളിഞ്ഞതിനാല്‍ പിന്നീട് ഇയാളെ വിട്ടയച്ചു. തീവ്ര സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ നാലിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇസ്ലാമിക്ക് ഹിന്ദ്, തൗഹീദ് ജമാഅത്ത് സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നവരുടെ വസതികള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. എന്‍ഐഎ കൊച്ചി വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

ചെന്നൈയിലും നാഗപട്ടണത്തുമായി നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ രേഖകള്‍ അടക്കം പിടിച്ചെടുത്തു. ശ്രീലങ്കന്‍ ചാവേറാക്രമണത്തിന് പിന്നാലെ കോയമ്പത്തൂരില്‍ നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായാണ് ചെന്നൈയില്‍ റെയ്ഡ് നടത്തിയത്. ആഗസ്റ്റ് 25ന് കാഞ്ചീപുരത്ത് ഗംഗയമന്‍ ക്ഷേത്രത്തന് സമീപം നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. നാട്ടുകാരായ സൂര്യ, ദിലീപ് രാഘവന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് പിന്നിലെ കുളം വൃത്തിയാക്കുമ്പോള്‍ ഉപേക്ഷിച്ച നിലയില്‍ പെട്ടി കണ്ടെത്തി. അത് തുറന്നപ്പോഴാണു സ്‌ഫോടനം ഉണ്ടായത്. ഇത് ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. ഇതേക്കുറിച്ച് അന്വേഷണം നടന്ന് വരുകയാണ്.

ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ളവര്‍ക്കായി ജൂലായ് 20ന് തമിഴ്‌നാട്ടില്‍ എന്‍ഐഎ വ്യാപക റെയ്ഡ് നടത്തിയിരുന്നു. അറസ്റ്റു ചെയ്ത പതിനാലു പേരുടെ വീടുകളിലായിരുന്നു പരിശോധന. ദക്ഷിണേന്ത്യയില്‍ അന്‍സാറുള്ള എന്ന പേരില്‍ ഐഎസ് സ്ലീപ്പിംഗ് സെല്ലായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നായിരുന്നു പരിശോധന. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് യു.എ.ഇ നാടുകടത്തിയ 14 പേരെയാണ് അറസ്റ്റ് ചെയ്തത്. ചെന്നൈ,രാമനാഥപുരം , തേനി,മധുര, തിരുനല്‍വേലി, എന്നിവടങ്ങളിലായിരുന്നു പരിശോധന. സംഘടനയ്ക്കായി ഫണ്ട് സ്വരൂപിച്ചതിനാണ് 14 പേരും യു.എ.ഇയില്‍ അറസ്റ്റിലായത്. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തത് പല തീവ്രവാദ സംഘടനകളെയും ചൊടിപ്പിച്ചിട്ടുണ്ട്.

തീവ്രവവാദ സംഘടനയായ ഐസിസ് അനുകൂല വാട്‌സ്അപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായി അടുത്തിടെ സൈബര്‍ സെല്ലിന് വിവരം ലഭിച്ചിരുന്നു. മൂന്ന് മാസം മുന്‍പ് ഈ ഗ്രൂപ്പിന്റെ ലിങ്ക് ജില്ലയില്‍ പലരുടെയും വാട്‌സ് ആപ്പ് നമ്പരിലേക്ക് എത്തിയിരുന്നു. സൈബര്‍ സെല്‍ ഈ ലിങ്ക് ഉപയോഗിച്ച് നുഴഞ്ഞ് കയറിയതിന് പിന്നാലെ ഗ്രൂപ്പ് അപ്രത്യക്ഷമായി. അതുപോലെതന്നെ കൊല്ലം കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലെ മൊബൈല്‍ നമ്പരിലേക്ക് ഇന്ത്യാ വിരുദ്ധ വാട്‌സ് ആപ്പ് സന്ദേശമെത്തിയിരുന്നു ഇത്ത് പാകിസ്ഥാനിലെ ഫോണില്‍ നിന്നാണെന്ന് സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (10 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (28 minutes ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (45 minutes ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (1 hour ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (1 hour ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (1 hour ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (1 hour ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (2 hours ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (2 hours ago)

പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും  (2 hours ago)

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (2 hours ago)

ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബസാണ് തീപിടിച്ചത്, ആർക്കും പരുക്കുകളില്ല  (2 hours ago)

ധർമടം മണ്ഡലം മുൻ എം.എൽ.എയും സി.പി.എം മുൻ ജില്ല സെക്ര​ട്ടേറിയറ്റംഗവുമായ കെ.കെ. നാരായണൻ നിര്യാതനായി....  (3 hours ago)

തലസ്ഥാനത്ത് കര്‍ശനമായ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി,  (3 hours ago)

ശബരിമലനട ഇന്നലെ വൈകുന്നേരം അഞ്ചിന് തുറന്നു...  (3 hours ago)

Malayali Vartha Recommends